ഡല്‍ഹി ജനതയുടെ വിധിയെഴുത്ത് മോദിസര്‍ക്കാറിന്റെ തെറ്റായ സാമ്പത്തിക നയങ്ങള്‍ക്കെതിരെ; തൊഴില്‍ നഷ്ടം പതിവായതോടെ പരിവാറുകാര്‍ പോലും ബിജെപിയെ കൈവിട്ടു; കോര്‍പ്പറേറ്റ് താത്പര്യങ്ങളില്‍ ശ്രദ്ധയൂന്നിയ മോദിസര്‍ക്കാറിനെ നിലംപരിശാക്കിയ കെജ്‌രിവാള്‍ വിജയിച്ചത് സൗജന്യ വൈദ്യുതിയും കുടിവെള്ള വിതരണവും നടത്തി; തകര്‍ന്നടിഞ്ഞ സമ്പദ് വ്യവസ്ഥയെ നേര്‍വഴിയിലാക്കിയില്ലെങ്കില്‍ മോദി ഷാ കൂട്ട് കെട്ടിനെ കാത്തിരിക്കുന്നത് വന്‍ തോല്‍വികള്‍

February 11, 2020 |
|
News

                  ഡല്‍ഹി ജനതയുടെ വിധിയെഴുത്ത് മോദിസര്‍ക്കാറിന്റെ തെറ്റായ സാമ്പത്തിക നയങ്ങള്‍ക്കെതിരെ; തൊഴില്‍ നഷ്ടം പതിവായതോടെ പരിവാറുകാര്‍ പോലും ബിജെപിയെ കൈവിട്ടു;  കോര്‍പ്പറേറ്റ് താത്പര്യങ്ങളില്‍ ശ്രദ്ധയൂന്നിയ മോദിസര്‍ക്കാറിനെ നിലംപരിശാക്കിയ കെജ്‌രിവാള്‍ വിജയിച്ചത് സൗജന്യ വൈദ്യുതിയും കുടിവെള്ള വിതരണവും നടത്തി; തകര്‍ന്നടിഞ്ഞ സമ്പദ് വ്യവസ്ഥയെ നേര്‍വഴിയിലാക്കിയില്ലെങ്കില്‍ മോദി ഷാ കൂട്ട് കെട്ടിനെ കാത്തിരിക്കുന്നത് വന്‍ തോല്‍വികള്‍

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അടിപതറിയത് ഇപ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയായിരിക്കുന്നു. നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവം അരവിന്ദ് കെജ്‌രിവാളിന് മുന്‍പില്‍ നിലംപരിശായി. കോര്‍പ്പറേറ്റിന്റെ ഇംഗിതത്തിന് അനുസരിച്ച് നില്‍ക്കുന്ന, മധ്യവര്‍ഗത്തെ കൂടുതലായി പരിഗണിക്കുന്ന മോദിസര്‍ക്കാരില്‍ യാതൊരു പ്രതീക്ഷക്കും വക നല്‍കാതെ ഡല്‍ഹിയിലെ ജനങ്ങള്‍ കെജ്‌രിവാളിനും, ആംആദ്മി പാര്‍ട്ടിക്കും വിശ്വാസമര്‍പ്പിച്ച് വോട്ട് ചെയ്തു. താഴേതട്ടില്‍ നില്‍ക്കുന്ന ജനങ്ങളുടെ ക്ഷേമത്തിന്് വേണ്ടി അഹോരാത്ര പ്രയത്‌നിച്ച കെജ് രിവാളിന് വോട്ട് ചെയ്യാതെ തങ്ങള്‍ക്ക് നിലനിലക്കാനാകില്ലെന്ന ഭീതി ജനങ്ങള്‍ക്കിടയിലുണ്ടായി. മാത്രമല്ല, ഡല്‍ഹിയെ ഒരുകാലത്ത് അടക്കിവാണ കോണ്‍ഗ്രസിനെ പോലും ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പരിഗണിച്ചില്ല. 

കേന്ദ്രസര്‍ക്കാറിന്റെ തെറ്റായ സാമ്പത്തിക നയങ്ങളും, നോട്ട് നിരോധനത്തിന്റെ കെടുതികള്‍ മൂലവും  നഗരത്തിലെ ചെറുകിട ഇടത്തരം സംരഭങ്ങളെല്ലാം തകര്‍ച്ചയിലേക്കെത്തിയപ്പോള്‍ അതിനെ കൈപിടിച്ച് കരയകയറ്റിയത് തന്നെ കെജ്‌രിവാളിന്റെ ഇടപെടലാണ്. നഗരത്തിലെ തെരുവുകളില്‍ തൊഴിലില്ലാതെ, വെള്ളം കിട്ടാതെ അലഞ്ഞുനടന്ന സാധാരണ ജനവിഭാഗത്തിന് കെജ്‌രിവാള്‍ സൗജന്യ വൈദ്യുതിയും, കുടിവെള്ളവും നല്‍കി. അങ്ങനെ എണ്ണിയാല്‍ തീരാത്ത വന്‍ പദ്ധതികളായിരുന്നു ആംആദ്മി ഡല്‍ഹി നിവാസികള്‍ക്ക് നല്‍കിയത്. കോര്‍പ്പറേറ്റ് നോട്ടമിട്ട നഗരത്തില്‍ കെജ്‌രിവാള്‍ സാധാരണ വിഭാഗത്തിന്റെ ആവശ്യങ്ങള്‍ക്ക് നിലയുറച്ചു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരുക്ഷേ ആംആദ്മി പാര്‍ട്ടി തകര്‍ന്നാല്‍ ബിജെപി അവിടെ കോര്‍പ്പറേറ്റിന് കൂടുതല്‍ പരിഗണന നല്‍കുമായിരുന്നു. കോര്‍പ്പറേറ്റിന്റെ താത്പര്യത്തിന് മാത്രം നിലനില്‍ക്കുന്ന സര്‍ക്കാറിനെ എന്തിന് പരിഹരിക്കണമെന്നായിരുന്നു ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ചോദ്യങ്ങളായി ഉയര്‍ന്നത്. തൊഴിലിടങ്ങളില്‍ സാധാരണ ജനവിഭാഗതത്തെ പരിഗണിക്കുന്നതിലാണ് ആംആദ്മിയുടെ മുഖ്യലക്ഷ്യം.  

ഡല്‍ഹി നഗരത്തെ പിടികൂടിയ വിലക്കയറ്റം

കേന്ദ്രസര്‍ക്കാറിന്റെ ചില നയങ്ങളുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി നഗരത്തില്‍ വിലക്കയറ്റം ഉണ്ടായി. എണ്ണ വില ഉയര്‍ന്നു, ജിഎസ്ടി മൂലം നഗരത്തിലെ വിവിധ ബിസിനസ് സംരംഭങ്ങള്‍ തകര്‍ച്ചയുടെ പടിവാതില്‍ക്കല്‍ എത്തി. എന്തിന് ഉള്ളിയുടെയും തക്കാളിയുടെയും വില വര്‍ധിച്ചു. 2019 ഒക്ടോബറില്‍ ഡല്‍ഹി നഗരത്തിലെ ഉള്ളിയുടെയും തക്കാളിയുടെയും വില  കിലോയ്ക്ക് 60 രൂപ മുതല്‍ 70 രൂപ വരെയാണ് വര്‍ധിച്ചത്. പ്രശ്‌നപരിഹാരത്തിനായി കേന്ദ്രസര്‍ക്കാര്‍  ഉള്ളി തുര്‍ക്കിയില്‍ നിന്ന് ഇറക്കുമതി ചെതെങ്കിലും നഗരം വിലക്കയറ്റം കൊണ്ട് വീര്‍പ്പുമുട്ടി. ഉള്ളിവില കുതിച്ചുയരുമ്പോഴാണ്  ധനമന്ത്രി നിര്‍മ്മല സീതാരമാന്‍ ഉള്ളിവില എന്നെ ബാധിക്കില്ലെന്ന രീതിയില്‍  പ്രസ്താവന ഇറക്കിയത്. ഇത് രാജ്യത്താകെ പ്രതിഷേധത്തിന് ഇടയാക്കി.  ഞാന്‍ ഉള്ളി അധികം കഴിക്കാറില്ലെന്നും, വിലക്കയറ്റം എന്നെ വ്യക്തിപരമായി ബാധിക്കാറില്ലെന്നും ധനമന്ത്രി നിര്‍മ്മല സീതാമാന്‍. ഉള്ളിയുടെ വിലക്കയറ്റത്തെ പറ്റി പാര്‍ലമെന്റില്‍ പരാമര്‍ശിക്കവെയാണ് ധനമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. 

ഞാന്‍ അധികം ഉള്ളിയോ വെളുത്തിയോ കഴിക്കാറില്ല. ള്ളിക്ക് ഭക്ഷണത്തില്‍ അധികം പ്രാധാന്യം കൊടുക്കാത്ത ഒരു കുടുബത്തില്‍ നിന്നാണ് ഞാന്‍ വരുന്നതെന്നും ധനമന്ത്രി പ്രതികരിച്ചു. മന്ത്രിയുടെ പരാമര്‍ശം ലോക്‌സഭ പരിഹാസത്തോടെയാണ് നോക്കി കണ്ടത്. അതേസമയം ധനമന്ത്രിയുടെ പ്രസ്താവന സഭയിലെ ചിലര്‍ക്കിടയില്‍ ചിരിപടര്‍ത്തുകയും ചെയ്തു. മാത്രമല്ല ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ വിലക്കയറ്റം വര്‍ധിച്ചതോടെ രാജ്യത്ത് പണപ്പെരുപ്പ സമ്മര്‍ദ്ദവും ശക്തമായി. ഇതൊന്നും കണ്ണുതുറന്നു കാണാന്‍ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്നവര്‍ ശ്രമിച്ചില്ല.  

രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ആറ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്നു. ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ( ഞലമേശഹ ശിളഹമശേീി )ഡിസംബറില്‍ 7.35 ശതമാനത്തിലേക്ക് കുതിച്ചു ഉയര്‍ന്നിരിക്കുകയാണ്. നവംബറില്‍ 5.54 ശതമാനം ഉണ്ടായിരുന്ന അവസ്ഥയില്‍ നിന്നുമാണ് രണ്ട് ശതമാനത്തോളം കുതിച്ചു കയറി പണപ്പെരുപ്പം 7.35-ല്‍ എത്തിയത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉയര്‍ന്ന പരിധി ലക്ഷ്യം കടന്നാണ് 7.35-ലേക്ക് പണപ്പെരുപ്പം കുതിച്ചു കയറിയത്. 

നവംബറില്‍ ഇത് കേവലം 5.54 ശതമാനമായിരുന്നു. ഡിസംബറിലേത് 2014ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് പണപ്പെരുപ്പനിരക്കില്‍ പ്രതിഫലിക്കുന്നത്. നവംബറിലും ഒക്ടോബറിലും പണപ്പെരുപ്പ നിരക്ക് യഥാക്രമം 5.54 ശതമാനവും 4.62 ശതമാനവുമാണ്. വിലക്കയറ്റം വീണ്ടും രൂക്ഷമാകുമോ എന്ന ആശങ്കയ്ക്ക് ആക്കംകൂട്ടുകയാണ് പുതിയ കണക്കുകള്‍.

നവംബറില്‍ ഇത് കേവലം 5.54 ശതമാനമായിരുന്നു. ഡിസംബറിലേത് 2014ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് പണപ്പെരുപ്പനിരക്കില്‍ പ്രതിഫലിക്കുന്നത്. നവംബറിലും ഒക്ടോബറിലും പണപ്പെരുപ്പ നിരക്ക് യഥാക്രമം 5.54 ശതമാനവും 4.62 ശതമാനവുമാണ്. വിലക്കയറ്റം വീണ്ടും രൂക്ഷമാകുമോ എന്ന ആശങ്കയ്ക്ക് ആക്കംകൂട്ടുകയാണ് പുതിയ കണക്കുകള്‍.2014 ജൂലൈക്ക് ശേഷമുണ്ടായ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണിത്. 7.39 ശതമാനമായിരുന്നു 2014- ജൂലൈയില്‍ ഉണ്ടായത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ പൊതുവില്‍ ഉണ്ടായ തളര്‍ച്ചയക്ക് പിന്നാലെയാണ് ഈ തിരിച്ചടി. പച്ചക്കറികള്‍ അടക്കമുള്ള ഉത്പന്നങ്ങളുടെ ഭക്ഷ്യോത്പന്നങ്ങളുടെ വിലവര്‍ധനയാണ് പണപ്പെരുപ്പത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.

രാഷ്ട്രീയ അജണ്ടകളില്‍ മാത്രം ശ്രദ്ധ/ സാമ്പത്തിക വളര്‍ച്ചയെ പോലും ഗൗരവത്തില്‍ എടുക്കുന്നില്ലെന്ന ആക്ഷേപം

രാജ്യം സാമ്പത്തിക പ്രതിസന്ധികൊണ്ട് വീര്‍പ്പുമുട്ടുമ്പോഴും മോദിസര്‍ക്കാര്‍  തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനുള്ള തിടുക്കമാണ് കാട്ടുന്നത്.  പൗരത്വ ഭേദഗതി നിയമം, ഏക സിവില്‍ കോഡ്, സ്വകാര്യവത്ക്കരണ നയം തുടങ്ങിയ എല്ലാ അജണ്ടകളും നടപ്പിലാക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.  നടപ്പുവര്‍ഷത്തെ ഒന്നാം പാദത്തിലെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങാന്‍ കാരണം രാജ്യത്തെ കാര്‍ഷിക നിര്‍മ്മാണ,വ്യാപാര മേഖലയുടെ തളര്‍ച്ച മൂലമാണ്.  രണ്ടാം പാദത്തിലെ വളര്‍ച്ചാ നിരക്ക് 4.5 ശതമാനമായതും രാജ്യത്തെ ഉപഭോഗ നിക്ഷേപ മേഖലയുടെ തളര്‍ച്ചയാണ്.  മാത്രമല്ല തൊഴില്‍ പ്രതിസന്ധിയും ശക്തമായ.  അഞ്ച് ട്രില്യണ്‍  സമ്പദ് വ്യവസ്ഥയിലൂന്നിയ നയങ്ങള്‍ കേന്ദ്രം പ്രഖ്യാപിക്കുമ്പോഴും തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ ആത്മഹത്യകളുടെ എണ്ണവും പെരുകുന്നു. അതും തൊഴിലില്ലായ്മയുടെ പേരില്‍. കഴിഞ്ഞ ദിവസം തന്നെ കണ്ടില്ല, ആറ് മാസം മുന്‍പ് തൊഴില്‍ നഷ്ടപ്പെട്ട ഒരു യുവാവ് സ്വന്തം മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തുവത്രെ.  

ഡല്‍ല്‍ഹി ഷാലിമാറിലാണ് രാജ്യത്തെ ഒന്നാകെ നടുക്കിയ സംഭവം നടന്നത്.  മാധൂര്‍ മലാനി എന്നയാളാണ് 14 വയസ്സുള്ള മകളെയും ആറ് വയസ്സുള്ള മകനെയും കൊലപ്പെടുത്തി ഹൈദര്‍പുര്‍ ബാദ്ലിയില്‍ ഡല്‍ഹി മെട്രോ ട്രെയിനിന് മുന്നില്‍ ചാടി ജിവന്‍ കളഞ്ഞത്. സാന്‍ഡ്പേപ്പര്‍ നിര്‍മാണ യൂണിറ്റിലെ ജീവനക്കാരനായിരുന്നു മാധൂര്‍ മലാനി. കമ്പനി സാമ്പത്തി പ്രതിസന്ധി മൂലം പൂട്ടിയതോടെ യുവാവ് തൊഴില്‍ രഹിതനായി.  അങ്ങനെ തൊഴില്‍  രഹിതരുടെ എണ്ണം കൂടി.  

അതേസമയം കേരളം പോലെയുള്ള സംസ്ഥാനങ്ങളില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച് സാധാരണക്കാരെ പിഴുതെറിയുകയാണ്. ഖജനാവില്‍ പണമില്ലെന്ന പരാതി പറയുന്ന ഭരണകര്‍ത്താക്കള്‍ക്ക് താക്കീതാണ് കെജ്‌രിവാള്‍. സാധാരണ ജനവിഭാഗത്തിന് അടിസ്ഥാന സൗകര്യ വികസങ്ങളില്‍ കൂടുതല്‍ പരിഗണന നല്‍കുകയെന്നതാണ് ലക്ഷ്യം. എന്നാല്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ വൈദ്യുതി നിരക്ക് കുത്തനേ ഉയരുമ്പോഴാണ് 200 യൂണിറ്റ് വരെയുള്ള വൈദ്യുത ഉപഭോഗം സൗജന്യമായിരിക്കുമെന്ന് അരവിന്ദ് കെജ് രിവാളിന്റെ പ്രഖ്യാപന രാജ്യത്ത് വലിയ ചര്‍ച്ചയായിരുന്്‌നു. മാത്രമല്ല 201 മുല്‍ 400 യൂണിറ്റ് വരെയുള്ള വൈദ്യുതിയ്ക്ക് പകുതി വില നല്‍കിയാല്‍ മതി എന്നും പ്രഖ്യാപനത്തിലുണ്ട്. മാത്രമല്ല ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭിക്കുന്നത് തലസ്ഥാനത്താണ്.  അങ്ങനെ സാധാരണ ജനവിഭാഗത്തെ പരിഗണിച്ചുകൊണ്ടുള്ള അജണ്ടകളാണ് ആംആദ്മി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.

Related Articles

© 2025 Financial Views. All Rights Reserved