
ന്യൂഡല്‍ഹി: റെയില്‍വെയില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാനുള്ള ശക്തമായ നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. ഇതാദ്യമായി ഇന്ത്യന്‍ റെയില്‍വെ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കികൊണ്ട് രണ്ട് ട്രെയിനുകള്‍ സര്‍വീസ് നടത്താനൊരുങ്ങുന്നു. കേന്ദ്രസര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ ശക്തമായ എതിര്‍പ്പുകളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. ഡല്‍ഹി- ലകനൗ തേജസ് എക്‌സ്പ്രസ് അടക്കമുള്ള ട്രെയിന്‍ സര്‍വീസുകളെ സ്വകാര്യവത്കരിച്ച തീരുമാനം കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് റെയില്‍വെ യൂണിയനുകള്‍ രംഗത്തെത്തിയിരിക്കുകയാണ്.
പ്രധാനമന്ത്രിയുടെ 100 ദിവസത്തെ വികസന അദണ്ടകളുടെ ഭാഗമായാണ് റെയില്‍വെയില്‍ സ്വകാര്യവത്കരണം നടപ്പിലാക്കാന്‍ പോകുന്നത്. കേന്ദ്രസര്‍ക്കാറിന് കൂടുതല്‍ വരുമാനം നേടിക്കൊടുക്കുന്ന റെയില്‍വെയെ സ്വകാര്യവത്ക്കരിക്കുന്ന തീരരുമാനത്തിനെതിരെ വിവിധ ഭാഗത്ത് നിന്ന് ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. 2016 ലാണ് തേജസ് എക്‌സ്പ്രസ് സര്‍വീസ് ആരംഭിച്ചത്. സ്വകാര്യ വ്യക്തികളുമായുള്ള ഇടപാടിന് ശേഷം ട്രെയിന്‍ ഉടന്‍ കൈമാറാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. റെയില്‍വെയുടെ വികസനത്തിന് സ്വകാര്യ പങ്കാളിത്തം ആവശ്യമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
അതേസമയം റെയില്‍വെ വികസനത്തിന് 50 ലക്ഷം കോടി രൂപയുടെ നീക്കിയിരിപ്പാണ് 2030 വരെ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ നിക്ഷേപകരെ എത്തിച്ചാല്‍ മാത്രമേ റെയില്‍വെയില്‍ കൂടുതല്‍ വികസനം യാഥാര്‍ത്ഥ്യമാകൂ എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. 2030 വരെയുള്ള കാലയളിവല്‍ കൂടുതല്‍ നിക്ഷേപകര്‍ എത്തുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാനുള്ള നിക്ഷേപ പദ്ധതികളാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കാന്‍ പോകുന്നത്.