ഡിഎച്ച്എഫ്എല്‍ വ്യാജ എക്കൗണ്ടുകളുണ്ടാക്കി 12,777 കോടി രൂപയുടെ കളവ് നടത്തിയതായി റപ്പോര്‍ട്ട്; എന്‍ഫോഴ്‌സ്‌മെന്‍ര് ഡയറക്ടറേറ്റ് പറയുന്നത് ഇങ്ങനെ

January 31, 2020 |
|
News

                  ഡിഎച്ച്എഫ്എല്‍  വ്യാജ എക്കൗണ്ടുകളുണ്ടാക്കി 12,777 കോടി രൂപയുടെ കളവ് നടത്തിയതായി റപ്പോര്‍ട്ട്; എന്‍ഫോഴ്‌സ്‌മെന്‍ര് ഡയറക്ടറേറ്റ് പറയുന്നത് ഇങ്ങനെ

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ഭവന വായ്പാ സ്ഥാപനമായ ഡിഎച്ച്എഫ്എല്ലിനെതിരെ ഗുരുതര ആരോപണവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രംഗത്ത്. ഡി.എച്ച്.എഫ്.എല്‍. ഒരു ലക്ഷത്തോളം വരുന്ന വ്യാജ അക്കൗണ്ടുകള്‍ വഴി 12,773 കോടി രൂപ വഴിമാറ്റി തട്ടിയെടുത്തതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.). 80 ല്‍ പരം വരുന്ന വ്യാജ കമ്പനികള്‍  വഴിയാണ് ഡിഎഫ്എല്‍ ഈ തുക സമാഹരിച്ചതെന്നാണ് ഇഡി മുംബൈ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കിയിട്ടുള്ളത്.  

കമ്പനിക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.  അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ വലംകൈയായിരുന്ന ഇഖ്ബാല്‍ മിര്‍ച്ചിയുടെയും കുടുംബത്തിന്റെയും ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഡി.എച്ച്.എഫ്.എല്‍. ഉടമ കപില്‍ വാധാവനെ കഴിഞ്ഞ തിങ്കളാഴ്ച ഇ.ഡി. അറസ്റ്റ് ചെയ്തിരുന്നു. ഈ തുകയില്‍ നിന്ന് ലഭിച്ച ഭീമമായ തുക ഇഖ്ബാല്‍ മിര്‍ച്ചിക്ക് വിതരണം ചെയ്താതയും റിപ്പോര്‍ട്ടുകളുണ്ട്.  

ക്രമവിരുദ്ധമായാണ് ഇഖ്ബാല്‍  മിര്‍ച്ചിക്ക് വായ്പയായി നല്‍കിയിട്ടുള്ളത്.  മാത്രമല്ല, വര്‍ളിയില്‍ അഞ്ച് കടലാസ് കമ്പനികളുടെ പേരില്‍ ഇഖ്ബാല്‍ മിര്‍ച്ചിയുടെ മൂന്നു വസ്തുക്കള്‍ ഡിഎച്ച്എഫ്എല്‍ വാങ്ങിയെന്നാണ് ഇപ്പോള്‍  ലഭിക്കുന്ന വിവരം. രേഖകള്‍  വഴി വ്യക്തമാക്കുന്നത് 111 കോടി രൂപയാണ് പറയുന്നതെങ്കിലും ഹവാല ഇടപാടായി ദുബായില്‍ 150 കോടിയിലധികം രൂപ കൈമാറിയതായി കണ്ടെത്തിയിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved