പ്രവാസി നിക്ഷേപത്തില്‍ ഇടിവ്; നടപ്പുവര്‍ഷം ആദ്യപകുതി പിന്നിടുമ്പോള്‍ 29 ശതമാനം കുറവ്

October 30, 2019 |
|
News

                  പ്രവാസി നിക്ഷേപത്തില്‍ ഇടിവ്; നടപ്പുവര്‍ഷം ആദ്യപകുതി പിന്നിടുമ്പോള്‍ 29 ശതമാനം കുറവ്

ന്യൂഡല്‍ഹി: രാജ്യത്തെ വിദേശ നാണ്യശേഖരണത്തിന്റെ ഭൂരിഭാഗവും സംഭാവന ചെയ്യുന്നത് പ്രവാസികളാണ്. എന്നാല്‍ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ അടുത്തിടെ രൂപംകൊണ്ട നയങ്ങളും, നിയമങ്ങളും  ഇന്ത്യയിലേക്ക് ഒഴുകുന്ന പ്രവാസി നിക്ഷേപത്തില്‍ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ പ്രവാസി നിക്ഷേപത്തില്‍ 29 ശതമാനം ഇടിവാണ് പ്രവാസി നിക്ഷേരപത്തില്‍ രേഖപ്പെടുത്തിയത്. ഗള്‍ഫ് മേഖലയില്‍ പ്രവാസികള്‍ക്ക് നേരിട്ട തൊഴില്‍ പ്രതിസന്ധിയാണ് നിക്ഷേപത്തിന്റെ തോത് കുറയാന്‍ പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍. അതേസമയം രാജ്യത്തേക്ക് ആകെ ഒഴുകിയെത്തിയ വിദേശ നാണ്യശേഖരണം 440 ബില്യണ്‍ ഡോളറായിരുന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

അതേസമയം എന്‍ആര്‍ഐ (NRI) നിക്ഷേപത്തിലെ പലിശ നിരക്ക് കുറഞ്ഞതാണ് നിക്ഷേപത്തിന്റെ ഒഴുക്കില്‍ ഇടിവ് വരാന്‍ ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍ എന്‍ആര്‍ഐ നിക്ഷേപത്തില്‍ ആഖെ രേഖപ്പെടുത്തിയത് 4 ബില്യണ്‍ ഡോളറാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മുന്‍വര്‍ഷം ഇതേകാലയളവില്‍ എന്‍ഐആര്‍ഐയില്‍ പ്രവാസികള്‍ നടത്തിയ നിക്ഷേപം 5.7 ബില്യന്‍ ഡോളറായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ രാജ്യത്താകെ എന്‍ആര്‍ഐ വഴി ഒഴുകിയെത്തിയ നിക്ഷേപം 130.5 ബില്യണ്‍ ഡോളറാണ്.

എന്നാല്‍ ഗള്‍ഫില്‍ ജോലിചെയ്യുന്ന  ഭൂരിഭാഗം പ്രവാസികളും ഉപയോഗിക്കുന്ന നോണ്‍ റെസിഡന്റ് റുപീ എക്കൗണ്ട് വഴിയുള്ള നിക്ഷേപം 2.5 ബില്യണ്‍ ഡോളറായി ചുരുങ്ങിയിട്ടുണ്ട് നടപ്പുവര്‍ഷത്തില്‍. എന്നാല്‍ മുന്‍വര്‍ഷം ഇതുവഴിയുള്ള നിക്ഷേ നാല് ബില്യണ്‍ ഡോളറായിരുന്നുവെന്നാ്ണ് റിപ്പോര്‍ട്ട്. 

എന്‍ആര്‍ഐ നിക്ഷേപത്തില്‍ പലിശ നിരക്ക് 0.8-1 ശതമാനം കുറച്ചതാണ് നിക്ഷേപത്തില്‍ ഇടിവ് വരാന്‍ ഇടയാക്കിയിട്ടുള്ളത്. അതേസമയം നടപ്പുവര്‍ഷത്തില്‍ കൂടുതല്‍ നിക്ഷേപം ഒഴുക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ബാങ്കുകളും വിദേശ നാണ്യശേഖരണത്തിന്റെ അളവ് വര്‍ധിക്കാന്‍ നടപടികള്‍ സ്വീകരിച്ചേക്കുമെന്നാണ് പ്രതീക്ഷ.

Related Articles

© 2025 Financial Views. All Rights Reserved