കല്‍ക്കരി ഇറക്കുമതി കേസ്; അദാനി എന്റര്‍പ്രൈസസിനെതിരെയുള്ള പരാതി ബോംബൈ ഹൈക്കോടതി റദ്ദാക്കി

October 18, 2019 |
|
News

                  കല്‍ക്കരി ഇറക്കുമതി കേസ്; അദാനി എന്റര്‍പ്രൈസസിനെതിരെയുള്ള പരാതി ബോംബൈ ഹൈക്കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: കല്‍ക്കരി ഇറക്കുമതിയുമായി ബന്ധപ്പെട്ട കേസില്‍ അദാനി എന്റര്‍പ്രൈസസ് ലമിറ്റഡിന് അനുകൂലമായി ബോംബൈ ഹൈക്കോടതി വിധി. കേസന്വേഷണവുമായി ബന്ധപ്പെട്ട അഭ്യര്‍ത്ഥനകള്‍ കോടതി ഇതിനകം തന്നെ റദ്ദ് ചെയ്തു. കേസന്വേഷണവുമായി ബന്ധപ്പെട്ട് സിംഗപ്പൂരിലേക്കും, ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് അയച്ച അഭ്യര്‍ത്ഥനകളാണ് ബോംബൈ ഹൈക്കോടതി റദ്ദാക്കിയത്. 

കല്‍ക്കരി ഇറക്കുമതിയില്‍ അധിക വില കാണിച്ച് കല്‍ക്കരി ഇറക്കുമതി ചെയ്തുവെന്നായിരുന്നു അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന് നേരെ ഉയര്‍ന്ന പരാതി. 2011 നും 2015 നും ഇടയില്‍ ഇന്തോനേഷ്യയില്‍ നിന്ന് 29000 കോടി രൂപയുടെ കല്‍ക്കരി ഇറക്കുമതി ചെയ്തതു സംബന്ധിച്ചാണ് ഡിആര്‍ഐ ഉര്‍ജിതമായ അന്വേഷണം നടത്തിയത്. വില കൂട്ടിക്കാണിച്ച്് കമ്പനികള്‍ വന്‍ തിരിമറി നടത്തിയിട്ടുണ്ടെന്നായിരുന്നു ആരോപണം. ഇത്തരത്തില്‍ 40 കമ്പനികള്‍ക്കെതിരെയാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.  

അതേസമയം കേസന്വേഷണവുമായി ബന്ധപ്പെട്ട് പരസ്പരം സഹകരണവു സഹായം സംബന്ധിച്ച കരാറിലേര്‍പ്പെട്ട ഇരു രാജ്യങ്ങള്‍ തമ്മില്‍ കേസന്വേഷണത്തിനു സഹായകരമായ വിവരങ്ങള്‍ ലഭിക്കാന്‍ ലെറ്റര്‍ റൊഗാറ്ററീസ് (എല്‍ആര്‍) നടത്താറുണ്ട്. ഇത്തരം എല്‍ആര്‍ ആണ് അദാനി എന്റര്‍പ്രൈസസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ബോംബെ ഹൈക്കോടതി റദ്ദാക്കിയതെന്നാണ് റിപ്പോര്‍ട്ട്. കല്‍ക്കരി ഇടപാടുമായി ബന്ധപ്പെട്ട് ഏതാനും പൊതുമേഖലാ കമ്പനികള്‍ക്കെതിരെയും കേസ് ചുമത്തിയിട്ടുണ്ട്. 

അദാനി എന്റര്‍പ്രൈസസിനെ കൂടാതെ അനില്‍ ധീരുഭായ് അംബബാനിയുടെ രണ്ട് കമ്പനി ഗ്രൂപ്പുകള്‍ തുടങ്ങിവര്‍ക്കെതിരെയും കേസുകള്‍ ചുമത്തിയിട്ടുണ്ട്. കല്‍ക്കരി ഇടപാടുമായി ബന്ധപ്പെട്ട് 40 കമ്പനികള്‍ക്കെതിരെയായിരുന്നു ഡി.ആര്‍.ഐ അന്വേഷണം. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായുള്ള വിദേശരാജ്യങ്ങളോടുള്ള എല്‍ആര്‍ ജസ്റ്റിസുമാരായ രഞ്ജിത് മോര്‍, ജസ്റ്റിസ് ഭാരതി എച്ച് ഡാംഗ്രെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണു റദ്ദ് ചെയ്തത്.  

Related Articles

© 2025 Financial Views. All Rights Reserved