നാലാം പാദത്തില്‍ 44 ശതമാനം വളര്‍ച്ച നേടി ഇസാഫ് സ്മാള്‍ ഫിനാന്‍സ് ബാങ്ക്

April 19, 2022 |
|
News

                  നാലാം പാദത്തില്‍ 44 ശതമാനം വളര്‍ച്ച നേടി ഇസാഫ് സ്മാള്‍ ഫിനാന്‍സ് ബാങ്ക്

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ സ്മാള്‍ ഫിനാന്‍സ് ബാങ്കായ ഇസാഫ് 44 ശതമാനം വളര്‍ച്ച നേടി. ഇതോടെ മൊത്തം ഇടപാട് 25,019 കോടി രൂപയിലെത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ ഇത് 17,414 കോടി രൂപയായിരുന്നു. നിക്ഷേപങ്ങളിലെ വര്‍ധനയും മികച്ച പ്രകടവുമാണ് ഈ നേട്ടത്തിന് കാരണം.

അതേസമയം മൊത്തം നിക്ഷേപം 42.41 ശതമാനം വര്‍ധിച്ച് 12,816 കോടി രൂപയായി. 2020-21 സാമ്പത്തിക വര്‍ത്തില്‍ ഇത് 2021 മാര്‍ച്ച് 31 വരെ 8,999 കോടി രൂപയായിരുന്നു. സേവിംഗ്‌സ് ഡെപ്പോസിറ്റുകള്‍ 70 ശതമാനവും ടേം ഡെപ്പോസിറ്റുകള്‍ 36 ശതമാനവും വര്‍ധിച്ചു. ഡിമാന്‍ഡ് ഡിപ്പോസിറ്റ്‌സ് ആന്‍ഡ് സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റിസ് (കാസ) 68 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

മൊത്ത വായ്പ 2021 സാമ്പത്തിക വര്‍ഷത്തിലെ 8,415 കോടിയുമായി താരതമ്യം ചെയ്യുമ്പോള്‍ 45 ശതമാനം വര്‍ധിച്ച് രൂപ 12,203 കോടി രൂപയുമായി. കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍ക്കിടയിലും, മൊത്ത സൂക്ഷ്മ വായ്പകളില്‍ 43 ശതമാനവും മറ്റ് വായ്പകളില്‍ 58 ശതമാനവും വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം, രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടെ 23 സംസ്ഥാനങ്ങളിലായി ഇസാഫിന് 575 ബാങ്കിംഗ് ഔട്ട്ലെറ്റുകളുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved