ഇന്ത്യയിലേക്ക് 2018 ല്‍ പ്രത്യക്ഷ വിദേശ നിക്ഷേപമായി ഒഴുകിയെത്തിയത് 42 ബില്യണ്‍ ഡോളര്‍

June 14, 2019 |
|
News

                  ഇന്ത്യയിലേക്ക് 2018 ല്‍ പ്രത്യക്ഷ വിദേശ നിക്ഷേപമായി ഒഴുകിയെത്തിയത് 42 ബില്യണ്‍ ഡോളര്‍

ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള പ്രത്യക്ഷ വിദേശ നിക്ഷേപത്തില്‍ (എഫ്ഡിഐ) ആറ് ശതമാനം വര്‍ധനവ് ഉണ്ടായതായി റിപ്പോര്‍ട്ട്. ഐക്യരാഷ്ട്ര സഭയുടെ കോണ്‍ഫറന്‍ ഓണ്‍ ട്രേഡ് ആന്‍ഡ് ഡിവലപ്‌മെന്റ് (യുഎന്‍സിഎഡി) ആണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിത്. ഇന്ത്യയിലേക്ക് 2018 ല്‍ 42 ബില്യണ്‍ ഡോളര്‍ പ്രത്യക്ഷേ വിദേശ നിക്ഷേപമായി ഒഴുകിയെത്തിയെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നത്. 

പ്രത്യക്ഷ വിദേശ നിക്ഷേപ കാര്യത്തില്‍ ഇന്ത്യ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഒരു റാങ്കിന് പിന്നിലേക്ക് പോയെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയുടെ റാങ്ക് പത്താം സ്ഥാനത്തേക്കെത്തിയെന്നാണ് റിപ്പോര്‍ട്ടിലൂടെ തുറന്നുകാട്ടുന്നത്. അതേസമയം വികസ്വര രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രത്യക്ഷ വിദേശ നിക്ഷേപമയിസ ഒഴുകിയെത്തിയത് ചൈനയിലേക്കെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. 139 ബില്യണ്‍ ഡോളര്‍ വിദേശ എഫ്ഡിഐയാണ് ചൈനയിലേക്ക് ഒഴുകിയെത്തിയതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

ചൈനയുടെ എഫ്ഡിഐയിലുണ്ടായ ഏറ്റവും വലിയ നേട്ടമാണിതെന്നാണ് പറയപ്പെടുന്നത്. ഇന്ത്യയിലേക്ക് പ്രത്യക്ഷ വിദേശ നിക്ഷമായി ഒഴുകിയെത്തിയത് മാനുഫാക്ചറിംഗ്, ധനകാര്യ, കമ്മ്യൂണിക്കേഷന്‍ മേഖലകളിലാണ് ഏറ്റവുമധികം പ്രത്യക്ഷ വിദേശ നിക്ഷേപമായി ഒഴുകിയെത്തിയത്. ലയന ഏറ്റൈടുക്കല്‍ കരാറുകളിലുള്ള വിദേശ നിക്ഷേപത്തില്‍ വന്‍ വര്‍ധനവാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് രേഖപ്പെടുത്തിയത്. 2018 ല്‍ 33 ബില്യണ്‍ ഡോളറാണ് ഈ മേഖലയിലേക്ക് പ്രത്യക്ഷ വിദേശ നിക്ഷേപമായി ഒഴുകിയെത്തിയത്.  2017 23 ബില്യണ്‍ ഡോളര്‍ പ്രത്യക്ഷ വിദേശ നിക്ഷേപമാണ് ഒഴുകിയെത്തിയത്. 

ഇ-കൊമേഴ്‌സ്, ടെലികോം കരാറുകളിലെ ഇടപാടുകളിലാണ് പ്രത്യക്ഷ വിദേശ  നിക്ഷേപത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. അതേസമയം ആഗോള പ്രത്യക്ഷ വിദേശ നിക്ഷേപത്തില്‍ 13 ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ആഗോള പ്രത്യക്ഷ വിദേശ നിക്ഷേപം 1.3 ട്രില്യണ്‍ ഡോളറായി 2018 ല്‍ കുറഞ്ഞു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 1.5 ട്രില്യണ്‍ ഡോളറായിരുന്നു രേഖപ്പെടുത്തിയത്.

 

Related Articles

© 2025 Financial Views. All Rights Reserved