വിദേശ ഇ-കൊമേഴ്‌സ് കമ്പനികളും കേന്ദ്രസര്‍ക്കാറും തമ്മില്‍ വീണ്ടും അഭിപ്രായ ഭിന്നത

June 26, 2019 |
|
News

                  വിദേശ ഇ-കൊമേഴ്‌സ് കമ്പനികളും കേന്ദ്രസര്‍ക്കാറും തമ്മില്‍ വീണ്ടും അഭിപ്രായ ഭിന്നത

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറും വിദേശ ഇ-കൊമേഴ്‌സ് കമ്പനികളും തമ്മില്‍ വലിയ അഭിപ്രായ വ്യത്യാസമാണ് നിലനില്‍ക്കുന്നത്.  കേന്ദ്രസര്‍ക്കാറിന്റെ പുതിയ വിദേശ നിക്ഷേപ നിയമം (എഫ്ഡിഐ) ഇ-കൊമേഴ്‌സ് കമ്പനികളെല്ലാം പൂര്‍ണമായി പാലിക്കപ്പെടണമെന്നും, ഇത് ഉറപ്പാക്കേണ്ട ഉത്തരവാദിത്യം ഇ-കൊമേഴ്‌സ് കമ്പനികള്‍ക്കുണ്ടെന്നാണ് ആഗോള ഇ-കൊമേഴ്‌സ് കമ്പനികളുമായി നടത്തിയ ചര്‍ച്ചയില്‍ കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ വിദേശ ഇ-കൊമേഴ്‌സ് കമ്പനികളും കേന്ദ്രസര്‍ക്കാറും തമ്മില്‍ വീണ്ടും അഭിപ്രായ ഭിന്നതയുണ്ടാകുമെന്നുറപ്പായി. 

കേന്ദ്രസര്‍ക്കാറിന്റെ വിദേശ നിക്ഷേപ നയത്തില്‍ (എഫ്ഡിഐ) കൂടുതല്‍ വ്യക്തത വരുത്തണമെന്ന് ഇ-കൊമേഴ്‌സ് കമ്പനികള്‍ പല തവണ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസര്‍ക്കാറിന്റെ പുതിയ നയമനുസരിച്ച് ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് കൂടുതല്‍ ഓഫറുകള്‍ പോലും പ്രഖ്യാപിക്കാന്‍ സാധിക്കില്ല. ആഭ്യന്തര ഇ-കൊമേഴ്‌സ് കമ്പനികളെ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ എഫ്ഡിഐ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തിയതെന്നാണ് ആരോപണം. 

അതേസമയം വിദേശ  ഇ-കൊമേഴ്‌സ് കമ്പനികള്‍ നല്‍കുന്ന ഓഫറുകള്‍ മൂലം മറ്റ് വ്യാപാര കേന്ദ്രങ്ങളെയും വിപണിയെയും ഗുരുതരമായി ബാധിക്കുന്നുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. നിയമം കര്‍ശനമാക്കിയില്ലെങ്കില്‍ വിദേശ ഇ-കൊമേഴ്‌സ് കമ്പനികള്‍ വിപണി രംഗത്ത് വലിയ വെല്ലുവിളിയുണ്ടാക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.. ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് നേരെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന പുതിയ നീക്കം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നുറപ്പാണ്. കമ്പനികള്‍ കൂടുതല്‍ ഓഫറുകള്‍ പ്രഖ്യാപിച്ചാല്‍ അത് മറ്റ് വിപണി കേന്ദ്രങ്ങളെ ബാധിക്കുമെന്നാമ് കേന്ദ്രസര്‍ക്കാര്‍ അഭിപ്രായപ്പെടുന്നത്. 

 

Related Articles

© 2025 Financial Views. All Rights Reserved