360 മില്യണ്‍ ഡോളര്‍ സമാഹരിച്ചു; ഈ കമ്പനിയും യൂണികോണ്‍ ക്ലബ്ബില്‍

January 06, 2022 |
|
News

                  360 മില്യണ്‍ ഡോളര്‍ സമാഹരിച്ചു; ഈ കമ്പനിയും യൂണികോണ്‍ ക്ലബ്ബില്‍

ബെംഗളൂരു: മാമാഎര്‍ത്തിന് പിന്നാലെ മറ്റൊരു സ്റ്റാര്‍ട്ടപ്പ് കൂടി 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പ് ആയ ഫ്രാക്ടാല്‍ ആഗോള നിക്ഷേപ സ്ഥാപനമാണ് യുണികോണ്‍ ക്ലബ്ബില്‍ കയറിയത്. ടിപിജിയില്‍ നിന്നും 360 മില്യണ്‍ ഡോളര്‍ സമാഹരിച്ചതോടെയാണ് കമ്പനിക്ക് ഈ നേട്ടം കൈവരിച്ചിരിക്കാന്‍ സാധിച്ചത്.

ഫ്രാക്ടാല്‍ ഇതുവരെ 685 ദശലക്ഷം രൂപയാണ് സ്വരൂപിച്ചിരിക്കുന്നത്. അപാക്‌സ് പാര്‍ട്ട്‌നേഴ്‌സിന്റെ ഫണ്ടുകളില്‍ നിന്നുമുള്ള പ്രൈമറി, സെക്കന്ററി ഓഹരികള്‍ വാങ്ങിയതും കൂടിച്ചേര്‍ന്നതാണ് ഈ ഇടപാട്. ടിപിജിയും അപാക്‌സും കമ്പനിയുടെ ന്യൂനപക്ഷ ഓഹരി ഉടമകളാണ്. അതിന് പുറമെ, ടിപിജിയുടെ പുനിത് ഭാട്ട്യയും വിവേക് മോഹനും ഫ്രാക്ടല്‍ കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരില്‍ ഇടംപറ്റിയിട്ടുണ്ട്. പ്രാഥമിക നിക്ഷേപത്തിന്റെ ഒരു ഭാഗം ഉല്‍പ്പന്നങ്ങള്‍ക്കായുള്ള റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റിനും പ്രയോജനപ്പെടുത്തുമെന്നും എം & എ ഇടപാടുകള്‍ പിന്തുടരുമമെന്നും ഫ്രാക്ടലിന്റെ സഹസ്ഥാപകനും ഗ്രൂപ്പ് സിഇഒയുമായ ശ്രീകാന്ത് വേളമക്കണ്ണി വ്യക്തമാക്കി.

കമ്പനി ഓരോ വര്‍ഷവും വരുമാനത്തിന്റെ 15% മുതല്‍ 20% ആര്‍ ആന്‍ഡ് ഡിയിലേക്ക് വിനിയോഗിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം അഞ്ച് ഏറ്റെടുക്കലുകളാണ് കമ്പനി നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ആശുപത്രികളിലും ലാബുകളിലും രോഗലക്ഷണങ്ങളെ നിര്‍ണയിക്കാന്‍ റേഡിയോളജിസ്റ്റുകളെ സഹായിക്കുന്ന ക്യൂര്‍.എഐ, തന്ത്രപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിന് മുതിര്‍ന്ന ജീവനക്കാരേയും സിഇഒമാരേയും സഹായിക്കുന്ന ക്രൂക്‌സ് ഇന്റലിജന്‍സ്, നിക്ഷേപ തീരുമാനങ്ങളെ സഹായിക്കുന്ന ദെയര്‍മിന്‍.എഐ, യൂജീനി.എഐ, സാംയ.എഐ എന്നിങ്ങനെയാണ് ഫ്രാക്ടാലിന്റെ ഉത്പന്നങ്ങള്‍.

1,400 കോടിയുടെ വരുമാനവുമായി ഈ സാമ്പത്തിക വര്‍ഷം അവസാനിപ്പിക്കാനാണ് കരുതുന്നത് എന്ന് വേളാമകണ്ണി പറഞ്ഞു. മുന്‍വര്‍ഷം ഇത് 800 കോടി രൂപയായിരുന്നു. അടുത്ത വര്‍ഷം 40 ശതമാനത്തിന്റെ വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം എക്കണോമിക് ടൈംസിനോട് പറഞ്ഞു. ലോകത്തുള്ള എല്ലാ കമ്പനികളും ഡിജിറ്റല്‍ പരിവര്‍ത്തനത്തിലേക്കുള്ള വേഗത കൂട്ടുന്നതിന് കൊവിഡ് സഹായിച്ചു. വരും വര്‍ഷങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തന്നെയാകും പ്രധാന വ്യവസായമെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും ശക്തമായ ഡിമാന്‍ഡ് അന്തരീക്ഷം ഞാന്‍ മുമ്പ് കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Read more topics: # unicorn,

Related Articles

© 2025 Financial Views. All Rights Reserved