ടാറ്റാ സ്റ്റീല്‍ മുതല്‍ മൈക്രോസോഫ്റ്റ് വരെ: വര്‍ക്ക് ഫ്രം ഹോം സ്ഥിരമാക്കിയ കമ്പനികളെ അറിയാം

January 15, 2022 |
|
News

                  ടാറ്റാ സ്റ്റീല്‍ മുതല്‍ മൈക്രോസോഫ്റ്റ് വരെ:  വര്‍ക്ക് ഫ്രം ഹോം സ്ഥിരമാക്കിയ കമ്പനികളെ അറിയാം

കൊവിഡ് 19 ലോകരാജ്യങ്ങളിലൊട്ടാകെ സാമ്പത്തിക-സാമൂഹിക-സാംസ്‌കാരിക മേഖലകളില്‍ വലിയ വ്യതിയാനങ്ങള്‍ ഉണ്ടാക്കി. ജോലി ക്രമത്തിലുണ്ടായ മാറ്റമാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്. വര്‍ക്ക് ഫ്രം ഹോം എന്ന പുതിയ ശൈലി. മഹാമാരി പൊട്ടിപ്പുറപ്പെട്ട 2020 മാര്‍ച്ചില്‍ തന്നെ ഒട്ടുമിക്ക കമ്പനികളും വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറി. രണ്ട് വര്‍ഷത്തോളമായപ്പോഴേക്കും ജീവനക്കാര്‍ക്കും തൊഴിലുടമകള്‍ക്കും തങ്ങളുടെ പുതിയ രീതിയുമായി ചേര്‍ന്ന് പോകുവാന്‍ ശീലിച്ചു കഴിഞ്ഞിരിക്കുന്നു.

അതേസമയം, മഹാമാരിയുടെ കാലത്ത് അല്ലെങ്കിലും സ്ഥിരമായി ഇത്തരത്തിലുള്ള വിദൂര ജോലിയാണ് (വര്‍ക്ക് ഫ്രം ഹോം) ഭാവിയെന്ന് പല കമ്പനികളും മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു. പ്രമുഖ ബഹുരാഷ്ട്ര കമ്പനികള്‍ മാത്രമല്ല നിരവധി ഇന്ത്യന്‍ കമ്പനികളും തങ്ങളുടെ ജീവനക്കാര്‍ക്ക് ഇത്തരത്തില്‍ ഒരു സൗകര്യം നല്‍കിക്കഴിഞ്ഞു. ടാറ്റാ സ്റ്റീല്‍ മുതല്‍ ട്വിറ്റര്‍ അടക്കമുള്ള കമ്പനികള്‍ വരെ ഇത്തരത്തില്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു.

ഇന്ത്യന്‍ ബഹുരാഷ്ട്ര സ്റ്റീല്‍ നിര്‍മ്മാണ കമ്പനിയായ ടാറ്റാ സ്റ്റീല്‍ ജീവനക്കാര്‍ക്ക് എല്ലാ ദിവസവും വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു. മഹാമാരിയുടെ രണ്ടാം തരംഗത്തില്‍, കൊറോണ വൈറസ് മൂലം മരിക്കുന്ന എല്ലാ ജീവനക്കാരുടെയും കുടുംബത്തിന് കമ്പനി പ്രതിമാസ ശമ്പളം നല്‍കുന്നത് തുടരുമെന്ന് ടാറ്റ സ്റ്റീല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രകാരം കൊവിഡ് ബാധിച്ച് മരിച്ചാല്‍ ജീവനക്കാരന്‍ വിരമിക്കുന്ന (60 വയസ്) കാലം വരെ അവസാനം വാങ്ങിയിരുന്ന ശമ്പളം നല്‍കാനാണ് കമ്പനിയുടെ തീരുമാനം.

ആജല്‍ വര്‍ക്കിങ് മോഡലായാണ് കമ്പനി വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ നയം മെച്ചപ്പെട്ട തൊഴില്‍ - ജീവിത സന്തുലിതാവസ്ഥ ഉറപ്പാക്കും, ദൈനംദിന ജോലി യാത്രാമാര്‍ഗ്ഗം പരിഗണനയില്‍ നിന്ന് മാറുന്നതിനാല്‍ ഒരാള്‍ എവിടെയാണ് താമസിക്കുന്നതെന്ന് തെരഞ്ഞെടുക്കാന്‍ കൂടുതല്‍ സൗകര്യം നല്‍കും, അവരുടെ സൗകര്യാര്‍ത്ഥം ജോലി അവസരങ്ങള്‍ നല്‍കുന്നു, കൂടാതെ വികലാംഗര്‍ക്ക് ബന്ധപ്പെട്ട ജോലി പ്രാപ്തമാക്കിയ അന്തരീക്ഷത്തില്‍ ഇരുന്ന് ജോലി തുടരുന്നതിനും സഹായിക്കും.

ലോകത്തെ തന്നെ മികച്ച സാമൂഹിക മാധ്യമമായ ട്വിറ്റര്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിരിക്കുകയാണ്. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വര്‍ക്ക് ഫ്രം ഹോം മോഡലിലേക്ക് പോകുന്ന ആദ്യത്തെ കമ്പനികളിലൊന്നാണ് ഇതെന്ന് ഒരു പ്രസ്താവനയുമായാണ് ട്വിറ്റര്‍ ആദ്യമെത്തിയത്. പിന്നീട്, ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ പ്രാപ്തരാക്കുന്ന ഒരു സാഹചര്യത്തിലുമാണെങ്കില്‍, എന്നും അത് തുടരാന്‍ അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഞങ്ങള്‍ അത് സാധ്യമാക്കുമെന്ന് കമ്പനി പറഞ്ഞിരുന്നു.

സമൂഹമാധ്യമ ഭീമനായ ഫേസ്ബുക്കും ജീവനക്കാര്‍ക്ക് ഇത്തരത്തില്‍ ഒരു സൗകര്യം അനുവദിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് ദീര്‍ഘകാലത്തേക്ക് വിദൂര ജോലി ചെയ്യാനുള്ള സൗകര്യം നല്‍കുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. ഇത്തരത്തില്‍ വിട്ടു നില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത്തരത്തില്‍ സ്ഥിരമായി ജോലി ചെയ്യാമെന്ന് ഇന്റര്‍നെറ്റ് ഭീമന്‍ പറഞ്ഞു.

യുഎസിലെ സിയാറ്റില്‍ ആസ്ഥാനമായുള്ള ടെക്നോളജി ഭീമന്‍ മൈക്രോസോഫ്റ്റും തങ്ങളുടെ ജീവനക്കാര്‍ക്കുള്ള ഫ്രം ഹോം നയം വിപുലീകരിക്കാനും ചില തൊഴിലാളികള്‍ക്ക് ഇത് സ്ഥിരമാക്കാനും തീരുമാനിച്ചു. മൈക്രോസോഫ്റ്റ് ജീവനക്കാരെ അവരുടെ പ്രവൃത്തി ആഴ്ചയുടെ 50 ശതമാനത്തില്‍ താഴെ സ്വതന്ത്രമായി വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കും, കൂടാതെ മാനേജര്‍മാര്‍ക്ക് സ്ഥിരമായി വര്‍ക്ക് ഫ്രം ഹോം അംഗീകാരം നല്‍കാനും കഴിയും.

ഓഡിയോ സ്ട്രീമിങ് ആപ്പായ സ്‌പോട്ടിഫൈ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം എനിവെയര്‍ എന്ന പദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. പുതിയ തൊഴില്‍ നയത്തിലൂടെ അതിന്റെ 6,550 ആഗോള ജീവനക്കാരെ കമ്പനിയില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം അനുവദിക്കുന്നു. ഓഫീസിലോ വിദൂരമായോ അല്ലെങ്കില്‍ കമ്പനി സബ്സ്‌ക്രിപ്ഷന്‍ നല്‍കുന്ന ഒരു സ്ഥലത്ത് ഇരുന്ന് ജോലി ചെയ്യാന്‍ സാധിക്കും.

Related Articles

© 2025 Financial Views. All Rights Reserved