ജിഡിപിയില്‍ വിചിത്ര നിര്‍വചനം നടത്തി ബിജെപി നേതാവ് ജെആര്‍ പത്മകുമാര്‍; സോഷ്യല്‍ മീഡിയയില്‍ ട്രോളായി ജെ ആര്‍ പത്മകുമാറിന്റെ ജിഡിപി ചര്‍ച്ച

December 03, 2019 |
|
News

                  ജിഡിപിയില്‍ വിചിത്ര നിര്‍വചനം നടത്തി ബിജെപി നേതാവ് ജെആര്‍ പത്മകുമാര്‍; സോഷ്യല്‍ മീഡിയയില്‍ ട്രോളായി ജെ ആര്‍ പത്മകുമാറിന്റെ ജിഡിപി ചര്‍ച്ച

തിരുവനന്തപുരം: രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാനിരക്ക് കുറഞ്ഞെന്ന വാര്‍ത്ത പുറത്തുവന്നത് മൂന്ന് ദിവസം മുമ്പാണ്. ഇതുമായി ബന്ധപ്പെട്ടുള്ള ചാനല്‍ ചര്‍ച്ചയില്‍ പോയി പണി കിട്ടിയിരിക്കയാണ് ബിജെപി നേതാവ് ജെ ആര്‍ പത്മകുമാറിന്. രാജ്യത്തെ ജിഡിപി നിരക്കിനെ കുറിച്ച് വിശദീകരിക്കാന്‍ മനോരമ ന്യൂസില്‍ ഇരുന്ന നേതാവ് ശരിക്കും പാടുപെട്ടു. ഇതിനെ ട്രോളിക്കൊണ്ട് രംഗത്തുവന്നിരിക്കയാണ് സോഷ്യല്‍ മീഡിയ. മനോരമ ന്യൂസിലെ കൗണ്ടര്‍ പോയിന്റിലെ ചര്‍ച്ചയിലാണ് ബിജെപി നേതാവ് ജെആര്‍ പത്മകുമാര്‍ ജിഡിപിയുമായി ബന്ധപ്പെട്ട് ചില വാദങ്ങള്‍ ഉന്നയിച്ചത്.

ജെആര്‍ പത്മകുമാര്‍ ചര്‍ച്ചയില്‍ അവതരിപ്പിച്ച കാര്യം അവതാരിക നിഷാ ജെബി താങ്കള്‍ പറഞ്ഞത് എനിക്ക് മനസ്സിലായില്ലെന്ന് ആവര്‍ത്തിച്ച് പറയുകയും ചെയ്തു. കാര്യം കൈവിട്ടുപോകുമെന്ന് ജെആര്‍ പത്മകുമാര്‍ അറിഞ്ഞതോടെ ചില ന്യായീകരണങ്ങളും മുന്നോട്ടുവെച്ചു. ജെ ആര്‍ പത്മകുമാറിന്റെ പരാമര്‍ശം ചര്‍ച്ചയില്‍ പങ്കെടുത്തവരെല്ലാം പരിഹാസത്തോടെയാണ് നോക്കി കണ്ടത്. അതേസമയം ചാനല്‍ ചര്‍ച്ചയില്‍ ജെആര്‍ പത്മകുമാര്‍ പറഞ്ഞ കാര്യങ്ങള്‍ ട്രോളന്മാര്‍ക്ക് വിഷയമായി മാറിയിരിക്കയാണ്. സോഷ്യല്‍ മീഡിയയില്‍ തന്നെ ജെആര്‍ പത്മകുമാറിനെ ട്രോളിയുള്ള ഇമേജുകളും വീഡിയോകളും ഇതിനകം തന്നെ പ്രചരിക്കുകയാണ് ഇപ്പോള്‍.

എന്തുകൊണ്ടാണ് വളര്‍ച്ചാ നിരക്ക് കുറഞ്ഞതെന്നും, കാരണങ്ങളെന്താണെന്നും വിശദീകരിക്കേണ്ടിടത്താണ് ജെ ആര്‍ പത്മകുമാര്‍ ആര്‍ക്കും മനസ്സിലാകാത്ത വിധത്തിലുള്ള നിര്‍വചനങ്ങള്‍ നല്‍കിയത്. അതേസമയം നടപ്പുവര്‍ഷത്തെ ഒന്നാം പാദത്തിലും, രണ്ടാം പാദത്തിലും ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറഞ്ഞത് കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ബിജെപിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ആറര വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് എത്തിയത്. വളര്‍ച്ചാ നിരക്ക് 4.5 ശതമാനമായി ചുരുങ്ങി.

ഉപഭോഗ നിക്ഷേപ മേഖലയിലും, വ്യവസായിക ഉത്പ്പാദനത്തിലുമെല്ലാം വലിയ തളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. ഒന്നാം പാദത്തില്‍ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനം മാത്രമാണ് രേഖപ്പെടുത്തിയത്. രാജ്യം കടുത്ത സാമ്പത്തിക വെല്ലുവിളിയെ അഭിമുഖീരിക്കേണ്ടി വന്നത് കേന്ദ്രസര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ മൂലമാണെന്ന ആക്ഷേപം ശക്തമാണ്. ഇതിനെ ന്യായീകരിക്കാന്‍ ശ്രമിച്ചാണ് പത്മകുമാര്‍ അബദ്ധത്തില്‍ ചാടിയത്.

ജെആര്‍ പത്മകുമാറിന്റെ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത് ഇങ്ങനെയാണ്:  ജിഡിപി എന്നത് കണക്കാക്കുന്നത്് രാജ്യത്തിന്റെ ആഭ്യന്തര ഉത്പ്പാദനത്തിന്റെ ഉത്പ്പന്നങ്ങളുടെ വിലയോ അതിന്റെ മൂല്യങ്ങളോ അടിസ്ഥാനപ്പെടുത്തിയാണ്. ഉത്പ്പാദനം കൂടാതെ തന്നെ പണപ്പെരുപ്പം കൂടുതല്‍ ആണെങ്കില്‍ ജിഡിപി വളര്‍ച്ചാ നിരക്ക് ഉയര്‍ന്ന് കാണിക്കാന്‍ പറ്റും. മന്മോഹന്‍ സിംഗിന്റെ കാലത്ത് ജിഡിപി വളര്‍ച്ചാ നിരക്ക് രണ്ടക്കത്തിലാണെന്നും പന്ത്രണ്ടോ, പതിമൂന്നോ, പതിനാലോ ആണന്നും അപ്പോള്‍ ഉല്‍പ്പാദനം വേണ്ട എന്നാണ് ചാനല്‍ ചര്‍ച്ചയില്‍ ജെ ആര്‍ പത്മകുമാര്‍ വ്യക്തമാക്കിയത്. ജിഡിപി കണക്കാക്കുമ്പോള്‍ പണചുരുക്കുമോ, പണപെരുപ്പമോ മൈനസ് ജിഡിപി മൈനസ് ജിഡിപി കണക്കാക്കി, റിലയലായിട്ടുള്ള ഗ്രോത്തിനെ കണക്കാക്കാന്‍ പറ്റുമെന്ന വാദങ്ങളാണ് ജെആര്‍ പത്മകുമാര്‍ നിരത്തിയത്.

അതിനാല്‍ ജിഡിപിയെ മാത്രം പരിഗണിച്ചുകൊണ്ട് മുന്‍പോട്ട് പോകാന്‍ പറ്റില്ലെന്നും ജെആര്‍ പത്മകുമാര്‍ ചര്‍ച്ചയില്‍ പ്രതികരിച്ചു. അവതാരിക നിഷ താങ്കള്‍ പറഞ്ഞത് എനിക്ക് മനസ്സിലായില്ലെന്ന് വ്യക്തമാക്കുകയും ചെയ്തതോടെ കാര്യങ്ങള്‍ കൈവിട്ട അവസ്ഥയിലായി ജെആര്‍ പത്മകുമാര്‍. പറഞ്ഞ കാര്യം ഒന്നും കൂടി ആവര്‍ത്തിച്ച് പറഞ്ഞ് തടിതപ്പുകയായിരുന്നു ബിജെപിയുടെ പ്രമുഖ നേതാവ്.

Related Articles

© 2026 Financial Views. All Rights Reserved