സ്വര്‍ണ-വജ്രാഭരണങ്ങളുടെ കയറ്റുമതി ഇടിഞ്ഞു

July 14, 2020 |
|
News

                  സ്വര്‍ണ-വജ്രാഭരണങ്ങളുടെ കയറ്റുമതി ഇടിഞ്ഞു

മുംബൈ: രാജ്യത്തെ സ്വര്‍ണ-വജ്രാഭരണങ്ങളുടെ കയറ്റുമതി ജൂണ്‍ മാസത്തില്‍ 34.72 ശതമാനം ഇടിഞ്ഞ് 1.64 ബില്യണ്‍ ഡോളറായി  (ഏകദേശം 12,333 കോടി രൂപ). കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇത് 2.5 ബില്യന്‍ ഡോളറായിരുന്നു. ( ഏകദേശം18,951 കോടി രൂപ). ഏപ്രില്‍-ജൂണ്‍ മാസങ്ങളിലെ കയറ്റുമതി 54.79 ശതമാനം ഇടിഞ്ഞ് 2.75 ബില്യണ്‍ ഡോളറായി.

കഴിഞ്ഞ വര്‍ഷം മൊത്തം കയറ്റുമതി 6.07 ബില്യണ്‍ ഡോളറായിരുന്നു. രാജ്യത്തെ മൊത്തം കയറ്റുമതിയുടെ 15% സ്വര്‍ണ, വജ്ര മേഖലയില്‍ നിന്നാണ്. കയറ്റുമതി പ്രധാനമായും അമേരിക്ക, യൂറോപ്പ്, ചൈന, ജപ്പാന്‍ എന്നീ മേഖലകളിലേക്കാണ്. ആകെ കയറ്റുമതിയുടെ നാലിലൊന്നും അമേരിക്കയിലേക്കാണ്.

2020 -21 ആദ്യപാദത്തിലെ കയറ്റുമതി 79% കുറഞ്ഞ് 321.24 മില്യണ്‍ ഡോളറായിരുന്നു. കളര്‍ സ്റ്റോണുകളുടെ കയറ്റുമതി ചുരുങ്ങിയത് 80.56 ശതമാനമായിട്ടാണ്. എന്നാല്‍, രാജ്യത്തെ വെളളി ആഭരണ കയറ്റുമതി 2020 ഏപ്രില്‍ -ജൂണ്‍ വരെ 168 മില്യണ്‍ ഡോളറില്‍ നിന്നും 324.59 മില്യണ്‍ ഡോളറായി ഉയര്‍ന്നു. രാജ്യത്തേക്കുളള സ്വര്‍ണ, വജ്രാഭരണങ്ങളുടെ ഇറക്കുമതി 74.8% കുറഞ്ഞ് 915.14 ദശലക്ഷം ഡോളറിന്റേതായി. പ്രകൃതിദത്ത വജ്ര (റഫ് ഡയമണ്ട് ) ഇറക്കുമതി 82.7% ഇടിഞ്ഞു. 481.65 മില്യണ്‍ ഡോളറിന്റെ ഇറക്കുമതി മാത്രമാണ് ഈ വിഭാ?ഗത്തില്‍ നടപ്പുവര്‍ഷം ഇതുവരെയും നടന്നിട്ടുള്ളത്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved