നാവിക സേനയ്ക്ക് ഇരട്ടി കരുത്ത് നല്‍കാന്‍ ജിസാറ്റ് 7 ആര്‍; ഐഎസ്ആര്‍ഒയുമായി 1589 കോടിയുടെ കരാര്‍; സജ്ജീകരിച്ചിരിക്കുന്നത് മുങ്ങിക്കപ്പലുകളിലടക്കം വിവരങ്ങള്‍ കൈമാറാനുള്ള സാങ്കേതികത

July 19, 2019 |
|
News

                  നാവിക സേനയ്ക്ക് ഇരട്ടി കരുത്ത് നല്‍കാന്‍ ജിസാറ്റ് 7 ആര്‍; ഐഎസ്ആര്‍ഒയുമായി 1589 കോടിയുടെ കരാര്‍; സജ്ജീകരിച്ചിരിക്കുന്നത് മുങ്ങിക്കപ്പലുകളിലടക്കം വിവരങ്ങള്‍ കൈമാറാനുള്ള സാങ്കേതികത

ഡല്‍ഹി: ഇന്ത്യന്‍ നാവിക സേനയ്ക്ക് ഇരട്ടി കരുത്തേകാന്‍ ഇനി ജിസാറ്റ് 7 ആര്‍ ഉപഗ്രഹം. ഐഎസ്ആര്‍ഒയില്‍ നിന്നും 1589 കോടി രൂപയ്ക്കാണ് ഉപഗ്രഹം വാങ്ങാന്‍ തീരുമാനമായിരിക്കുന്നത്. പുത്തന്‍ മിലിട്ടറി ഉപഗ്രഹം നാവിക സേനയുടെ യുദ്ധക്കപ്പലുകള്‍, വിമാനങ്ങള്‍, തീരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റുകള്‍ എന്നിവയിലുള്‍പ്പടെ വിവരങ്ങള്‍ കൈമാറുന്നതിനായിട്ടാണ് വാങ്ങുന്നത്. ഈ വര്‍ഷം തന്നെ ഉപഗ്രഹം വാങ്ങാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി 2020തോടെ പ്രവര്‍ത്തനം ആരംഭിക്കാനാണ് തീരുമാനമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.

ജിസാറ്റ് 7ആര്‍ നാവിക സേന വാങ്ങുമ്പോള്‍ ലോഞ്ച് ചെയ്യുന്നതിനുള്ള ചെലവടക്കമുള്ള തുകയുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. പുതിയ സാറ്റലൈറ്റിന്റെ വരവോടെ ആദ്യത്തെ ഇന്ത്യന്‍ മിലിട്ടറി സാറ്റലൈറ്റായ ജിസാറ്റ് 7നാണ് പകരക്കാരനാവുന്നത്. 2013ലാണ് ജിസാറ്റ് 7 ഇറങ്ങുന്നത്. ജൂണ്‍ 11നാണ് ജിസാറ്റ് 7 ആര്‍ നു വേണ്ടി നാവിക സേന ഓര്‍ഡര്‍ നല്‍കിയത്. അത്യാധുനിക സംവിധാനങ്ങളുള്ള മുങ്ങികപ്പലുകളില്‍ പോലും വിവരങ്ങള്‍ കൈമാറാന്‍ ശേഷിയുള്ളതാണ് ജിസാറ്റ് 7 ആര്‍. 

തദ്ദേശീയമായി വികസിപ്പിച്ച  ജിഎസ്എല്‍വി എംകെ കക റോക്കറ്റില്‍ ഭ്രമണപഥത്തിലെത്തിയ ജിസാറ്റ് 7 എ ഉപഗ്രഹമാണ് യുദ്ധവിമാനങ്ങള്‍, ഡ്രോണുകള്‍, നേരത്തെയുള്ള മുന്നറിയിപ്പ് വിമാനങ്ങള്‍ എന്നിവയുള്‍പ്പെടെ വ്യോമസേനയുടെ എല്ലാ തന്ത്രപരമായ മേഖലകളും തമ്മിലുള്ള ആശയവിനിമയത്തിനായി നിലവില്‍ ഉപയോഗിക്കുന്നത്. 2015 ല്‍ വിക്ഷേപിച്ച ജിസാറ്റ് 6 ഉപഗ്രഹമാണ് കരസേനയുടെ ആശയവിനിമയത്തിനായി ഉപയോഗിക്കുന്നത്.

Related Articles

© 2025 Financial Views. All Rights Reserved