ലോക സാമ്പത്തിക സ്ഥാപനങ്ങളിലെ വനിതാ പ്രാധാന്യം; വെല്ലുുവിളികളെ അതിജീവിക്കാനാകുമോ?

March 08, 2019 |
|
News

                  ലോക സാമ്പത്തിക സ്ഥാപനങ്ങളിലെ വനിതാ പ്രാധാന്യം; വെല്ലുുവിളികളെ അതിജീവിക്കാനാകുമോ?

ലോകത്തിലെ രണ്ട് പ്രധാനപ്പെട്ട സാമ്പത്തിക സ്ഥാപനങ്ങളുടെ ചുമതല വഹിക്കുന്നത് രണ്ട് പ്രമുഖ വനിതകളാണ്.  ആഗോള തലത്തില്‍ സ്ത്രീകളെ സാമ്പത്തികപരമായി ശക്തിപ്പെടുത്താനും വേണ്ടിയാണ് ഈ നിയമനമെന്നത് എടുത്തു പറയേണ്ട കാര്യമാണ്. അതിലൊന്ന് രാജ്യാന്തര നാണയ നിധിയുടെ ചീഫ് ഇക്കണോമിസ്റ്റായി(ഐഎംഎഫ്) ഗീതാ ഗോപിനാഥിനെ നിയമിച്ചുവെന്നതാണ്. അതോടപ്പം ലോക ബാങ്ക് ചീഫ് ഇക്കണമോസിറ്റായി പിനേലോപി ഗോള്‍ഡ്ബര്‍ഗ് നിയമിക്കപ്പെട്ടത് മാറ്റത്തിന്റെ പുതിയ സൂചനയുമാണ്. 2018 ഏപ്രിലിലാണ് ചീഫ് ഇക്കണോമിസ്റ്റായി പിനേലോപി ഗോള്‍ഡ്ബര്‍ഗ് നിയമിക്കപ്പെടുന്നത്. ലോക സാമ്പത്തിക മേഖല കൈകാര്യം ചെയ്യുന്നതില്‍ രണ്ട്  പ്രമുഖ വനിതകളാണ് എന്നത് എടുത്തു പറയേണ്ട കാര്യം തന്നെ. സാമ്പത്തിക രംഗത്ത് ഉന്നത വിദ്യാഭ്യാസവും, നേതൃപാഠവുമുള്ള രണ്ട് വനിതകളെ ആഗോള സാമ്പത്തി സ്ഥാപനങ്ങളുടെ പ്രധാനപ്പെട്ട ചുമതല ഏര്‍പ്പിച്ചത് ആഗോള സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താനും സാമ്പത്തിക മേഖലയില്‍ നീതി ഉറപ്പുവരുത്താനും വനിതകള്‍ക്ക് ് പ്രാധാന്യം നല്‍കാനും കൂടിയാണ്. 

2018 ഏപ്രില്‍ മാസത്തില്‍ ലോക ബാങ്കിന്റെ ചീഫ് ഇക്കണോമിസ്റ്റായി എത്തുന്ന രണ്ടാമത്തെ വനിതയാണ് പിനോലേപി. നിരവധി സാമ്പത്തിക മേഖലയില്‍ പ്രധാനപ്പെട്ട ചുമതകള്‍ വഹിച്ച വ്യക്തിയാണ് പിനേലോപി. അന്താരാഷ്ട്ര തലത്തില്‍ ഏറെ നേട്ടങ്ങള്‍ കൈവരിച്ച സാമ്പത്തി വിദഗ്ധയാണ് ലോക സാമ്പത്തിക സ്ഥാപനങ്ങളുടെ പ്രധാനപ്പെട്ട ചുമതകള്‍ വഹിക്കുന്നത്.  ഈ രണ്ട് പേര്‍ക്കും ഇപ്പോള്‍ ചില വെല്ലുവിളികള്‍ ആഗോള സാമ്പത്തിക മേഖലയില്‍ നിന്ന് നേരിടേണ്ടി വരുന്നുണ്ട്. വായ്പാ, മൂലധന പ്രവാഹം, വിനിമയ നിരക്ക് സംവിധാനങ്ങള്‍ എന്നിങ്ങനെയുള്ള ഘടകങ്ങളാണ്. പുതിയ  രീതികള്‍ അനുവര്‍ത്തിക്കാന്‍ ഇപ്പോള്‍ ഇവര്‍ക്ക് സാധ്യമാകുമോ എന്നാണ് സാമ്പത്തിക ലോകം ഉറ്റു നോകുന്നത്. സ്ത്രീ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മാര്‍ഗങ്ങളും ഇവര്‍ മുന്നോട്ട് വെച്ചേക്കും. സ്ത്രീ സംരംഭകര്‍ ആഗോള സാമ്പത്തിക മേഖലയില്‍ നിന്ന് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പറ്റുമോ എന്നാണ് സാമ്പത്തിക വിഗ്ധര്‍ ഇപ്പോള്‍ നിരീക്ഷിക്കുന്നത്. 

മലയാളിയായ പ്രശസ്ത സാമ്പത്തിക വിഗദ്ധ അടുത്ത കാലത്താണ് രാജ്യാന്തര നാണനിധിയുടെ  (ഐഎംഎഫ്) ചീഫ് ഇണോമിസ്റ്റായി ചുമതലയേറ്റത്. 2018 ഒക്ടോബറിലാണ് ഈ പദവി ഗീതാ ഗോപിനാഥ് ഏറ്റെടുക്കുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടണില്‍ നിന്ന് എംഎ പഠനം പൂര്‍ത്തിയാക്കുകയും പിന്നീട് പ്രിന്‍സ്‌റ്റെന്‍ സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ പിഎച്ചഡിയും നേടി. ചിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ 2001ല്‍ അസിസറ്റന്റ് പ്രൊഫസറായും സോവനമനുഷ്ടിച്ചു. 2016 മുതല്‍ 2018 വരെ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖ്യ സാമ്പത്തി ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചു. ലകോ സാമ്പത്തക മേഖലയെ പറ്റി നിരവധി പഠനങ്ങള്‍ നടത്തുകയും ചെയ്ത വ്യക്തയാണ് ഗീതാ ഗോപിനാഥ്. ഐഎംഎഫിന്റെ ചീഫ് ഇക്കമിസ്റ്റായി നിയമിക്കപ്പെട്ട ഗീതാ ഗോപിനാഥിനും, ലോക ബാങ്ക് ചീഫ് ഇക്കണമോസ്റ്റായി നിയമിക്കപ്പെട്ട പിനേലോപി ഗോള്‍ഡ്ബര്‍ഗിനും നിരവധി വെല്ലുവിളികളെ അതിജീവിക്കേണ്ടി വരും. 

 

 

Related Articles

© 2025 Financial Views. All Rights Reserved