ജൈത്രയാത്ര തുടര്‍ന്ന് ഐപിഒകള്‍; 10 വര്‍ഷത്തിനിടെ ഐപിഒകള്‍ നേടിയത് ഉജ്ജ്വല നേട്ടം

April 14, 2022 |
|
News

                  ജൈത്രയാത്ര തുടര്‍ന്ന് ഐപിഒകള്‍; 10 വര്‍ഷത്തിനിടെ ഐപിഒകള്‍ നേടിയത് ഉജ്ജ്വല നേട്ടം

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നടത്തിയ ഐപിഒകളില്‍ മൂന്നില്‍ രണ്ടും നിക്ഷേപകര്‍ക്ക് നല്‍കിയത് പോസിറ്റീവ് റിട്ടേണ്‍. കോവിഡ് പൊട്ടിപ്പുറപ്പെട്ട 2021 സാമ്പത്തിക വര്‍ഷത്തിലാണ് പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ വിപണിയിലെത്തിയ കമ്പനികള്‍ മികച്ച നേട്ടം സമ്മാനിച്ചത്. 2021 സാമ്പത്തിക വര്‍ഷത്തില്‍ ലിസ്റ്റുചെയ്ത 83 ശതമാനം കമ്പനികളും പച്ചയിലാണ് വ്യാപാരം നടത്തുന്നത്. പ്രൈം ഡാറ്റാബേസാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

അതേസമയം, 2022 സാമ്പത്തിക വര്‍ഷത്തില്‍ ഐപിഒ നടത്തിയ 62.3 ശതമാനം കമ്പനികള്‍ മാത്രമാണ് പോസിറ്റീവില്‍ തുടരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിപണിയിലെത്തിയ പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിന്റെ ഓഹരികള്‍ ഓഫര്‍ വിലയായ 2,150 രൂപയേക്കാള്‍ 67 ശതമാനം ഇടിവിലാണുള്ളത്. ഇത് 94,119 കോടി രൂപയുടെ നഷ്ടമാണ് നിക്ഷേപകര്‍ക്കുണ്ടാക്കിയത്. വിമാര്‍ട്ട് റീട്ടെയില്‍, അവന്യൂ സൂപ്പര്‍മാര്‍ട്ട് എന്നിവയുടെ ഓഹരികള്‍ പുതുതായി ലിസ്റ്റുചെയ്ത സ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നു.

ഈ കമ്പനികളുടെ ഐപിഒയില്‍ റീറ്റെയ്ല്‍ നിക്ഷേപകര്‍ യഥാക്രമം 17 തവണയും 14 മടങ്ങും നിക്ഷേപം നടത്തി. 2013 സാമ്പത്തിക വര്‍ഷം മുതല്‍ പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 222 കമ്പനികള്‍ ഏകദേശം 3.12 ട്രില്യണ്‍ രൂപ സമാഹരിച്ചു. 2022 സാമ്പത്തികവര്‍ഷത്തില്‍ മാത്രം ഇതിന്റെ മൂന്നിലൊന്ന് തുകയുടെ ഐപിഒകളാണ് നടന്നത്. ലിസ്റ്റിംഗ് നേട്ടക്കണക്കുകള്‍ നോക്കുമ്പോള്‍ 2017 സാമ്പത്തിക വര്‍ഷത്തിലാണ് മികച്ച നേട്ടം രേഖപ്പെടുത്തിയത്. 25 ഓഹരികളില്‍ 21 എണ്ണം പോസിറ്റീവ് റിട്ടേണ്‍ സൃഷ്ടിച്ചു.

Read more topics: # ഐപിഒ, # ipo,

Related Articles

© 2025 Financial Views. All Rights Reserved