പ്രാദേശിക നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ സഹായം; ഡിവിഡന്റ് ആദായനികുതി നിരക്ക് പകുതിയായി കുറച്ചേക്കാം; ഡിവിഡന്റ് നികുതി 43 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി കുറക്കാന്‍ സാധ്യത

March 11, 2020 |
|
News

                  പ്രാദേശിക നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ സഹായം; ഡിവിഡന്റ് ആദായനികുതി നിരക്ക് പകുതിയായി കുറച്ചേക്കാം; ഡിവിഡന്റ് നികുതി 43 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി കുറക്കാന്‍ സാധ്യത

മുംബൈ: നിക്ഷേപകരെ സഹായിക്കാന്‍ നികുതിയില്‍ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ നീക്കമുണ്ടെന്ന് സൂചന. ഉയര്‍ന്ന നികുതി പരിധിയിലുള്ള വ്യക്തികളുടെ ലാഭവിഹിതത്തിന്റെ നികുതി നിരക്ക് പകുതിയായി കുറയ്ക്കുന്നത് സര്‍ക്കാര്‍ പരിഗണിച്ചേക്കാം എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഒപ്പം ആഗോളതലത്തില്‍  ഇടിവ് നേരിടുന്ന ഓഹരികള്‍ വര്‍ദ്ധിപ്പിക്കാനും സാധ്യതയുണ്ട്.

ഡിവിഡന്റുകളുടെ നികുതി ഇന്ത്യന്‍ വ്യക്തിഗത നിക്ഷേപകര്‍ക്ക് 43 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി കുറയ്ക്കുന്നതിന് നിലവിലെ ചട്ടങ്ങളില്‍ മാറ്റം വരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഡിവിഡന്റ് വരുമാനത്തിന് 20 ശതമാനം നികുതി നല്‍കിക്കൊണ്ടാണ് സര്‍ക്കാര്‍ ഇളവ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ബജറ്റിലെ മാറ്റത്തിനുശേഷം, ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഡിവിഡന്റ് വരുമാനം സ്വീകര്‍ത്താവില്‍ നിന്നും 43 ശതമാനം വരെ നികുതി ചുമത്തപ്പെടും. നിക്ഷേപം ഇടിയുന്ന രാജ്യവുമായി ഇന്ത്യയ്ക്കുള്ള നികുതി ഉടമ്പടി അനുസരിച്ച് വിദേശ കമ്പനികള്‍ ഡിവിഡന്റുകള്‍ക്ക് 5 ശതമാനം മുതല്‍ 15 ശതമാനം വരെ നികുതി നല്‍കേണ്ടിവരും.

ചില മുതിര്‍ന്ന റവന്യൂ ഉദ്യോഗസ്ഥര്‍, പ്രമുഖ മ്യൂച്വല്‍ ഫണ്ടുകള്‍, നികുതി ഉപദേഷ്ടാക്കള്‍, അഭിഭാഷകര്‍ എന്നിവരുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടുണ്ട്. ഇന്ത്യന്‍ നിക്ഷേപകരെ അപേക്ഷിച്ച് വിദേശ നിക്ഷേപകര്‍ക്ക് അനുകൂലമായ ഈ അപാകത മാറ്റണമെന്ന് നിരവധി നിക്ഷേപക അസോസിയേഷനുകളും ചില പ്രമുഖ നിക്ഷേപകരും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ഒരു വിദേശ കമ്പനിയും ഒരു ഇന്ത്യന്‍ പ്രൊമോട്ടറും നല്‍കുന്ന ലാഭവിഹിതത്തിന്മേലുള്ള നികുതിയില്‍ 22 ശതമാനം വ്യത്യാസമുണ്ട്. ഇത് ആഭ്യന്തര കമ്പനികള്‍ ഏപ്രിലിനുമുമ്പ് ലാഭവിഹിതം നല്‍കാന്‍ തിരക്കുകൂട്ടുന്ന സാഹചര്യത്തിലേക്ക് നയിച്ചു. ഇന്ത്യന്‍ കമ്പനികളും വിദേശ കമ്പനികളും നല്‍കുന്ന ലാഭവിഹിതത്തിന്മേലുള്ള നികുതി തുല്യത കൈവരിക്കുന്നത് നല്ലൊരു നടപടിയാണ്. ഇത് ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കും എന്നും ടാക്‌സ് അഡൈ്വസറി ട്രാന്‍സാക്ഷന്‍ സ്‌ക്വയറിന്റെ സ്ഥാപകന്‍ ഗിരീഷ് വാന്‍വാരി പറഞ്ഞു.

അതേസമയം ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ ടാക്‌സ് (ഡിഡിടി) സര്‍ക്കാര്‍ നീക്കം ചെയ്യുകയും നിക്ഷേപകരുടെ കയ്യില്‍ നിന്ന് നികുതി ചുമത്തുകയും ചെയ്തു. നേരത്തെ, ഡിഡിടി കമ്പനിയുടെ കൈയില്‍ 20 ശതമാനമുണ്ടായിരുന്നു. ഇത് തികച്ചും ചിലവ് ഇനത്തില്‍ വരുന്നവയാണ്. ഈ മാറ്റത്തിനുശേഷം, ലാഭവിഹിതം സ്വീകരിക്കുന്നയാള്‍ക്ക് അതത് ടാക്‌സ് സ്ലാബുകള്‍ അനുസരിച്ച് നികുതി നല്‍കേണ്ടിവരുമെന്നാണ് അര്‍ത്ഥം. ഏറ്റവും ഉയര്‍ന്നതായ 43 ശതമാനവും നികുതിയിളവ് ലഭിക്കും. പ്രാദേശിക നിക്ഷേപകരെ സഹായിക്കുന്ന നികുതി നിരക്ക് സര്‍ക്കാരിനു കൊണ്ടുവരാന്‍ കഴിയുമെന്ന് നികുതി വിദഗ്ധര്‍ പറയുന്നു.

വ്യക്തികളുടെ ഡിവിഡന്റുകളുടെ നികുതി നിരക്ക് വളരെ ഉയര്‍ന്നതാണ്. കാരണം അടിസ്ഥാന നികുതി നിരക്ക് 30 ശതമാനമാണ്. കൂടാതെ സര്‍ചാര്‍ജും സെസും ഉള്‍പ്പെടുത്തിയ ശേഷം ഫലപ്രദമായ നിരക്ക് 43 ശതമാനം വരെ ഉയരും. ലാഭവിഹിതത്തിന് നികുതി ഏര്‍പ്പെടുത്തുന്നതില്‍ ഒരു ഇളവ് ഉണ്ടെങ്കില്‍, ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് ചില തലത്തിലുള്ള മികച്ച അവസരങ്ങള്‍ ലഭിക്കുമായിരുന്നു എന്ന് ഡെലോയിറ്റ് ഇന്ത്യ പങ്കാളി രാജേഷ് എച്ച് ഗാന്ധി പറഞ്ഞു.

സര്‍ക്കാര്‍ ഡിഡിടി നീക്കം ചെയ്യുകയും ടിഡിഎസ് പോലെയാക്കുകയും ചെയ്തപ്പോള്‍, മറ്റ് രാജ്യങ്ങളിലൂടെ നിക്ഷേപം നടത്തുന്ന നിരവധി വിദേശ കമ്പനികള്‍ 5 ശതമാനം വരെ കുറഞ്ഞ നികുതി അടയ്ക്കുന്ന സാഹചര്യമുണ്ടായേക്കാം. ഇന്ത്യയിലെ വ്യക്തികള്‍ക്കും ട്രസ്റ്റുകളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഫ്പിഐകള്‍ക്കും നികുതി നിരക്ക് ഗണ്യമായി തുടരുന്നു. ഇത് നിക്ഷേപകരില്‍ വളരെയധികം അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട് എന്ന് ഷാര്‍ദുല്‍ അമര്‍ചന്ദ് മംഗല്‍ദാസ് പങ്കാളി അമിത് സിങ്കാനിയ പറഞ്ഞു. മൗറീഷ്യസ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളുമായുള്ള നികുതി ഉടമ്പടി പ്രകാരം നികുതി നിരക്ക് 15 ശതമാനമായിരിക്കും. അതേസമയം യുഎസിനും കാനഡയ്ക്കും ലാഭവിഹിതത്തിന് ബാധകമായ നികുതി നിരക്ക് 25 ശതമാനവും ആയിരിക്കും. മറ്റ് രാജ്യങ്ങളില്‍, നികുതി 10 ശതമാനവും ആകും. എന്നാല്‍ എംഎഫ്എന്‍ നില 5 ശതമാനം അധികം അനുവദിക്കും.

Related Articles

© 2026 Financial Views. All Rights Reserved