വാണിജ്യ ബാങ്കുകളുടെ കിട്ടാക്കടത്തില്‍ കുറവ്; കണക്കുകള്‍ പറയുന്നത് ഇങ്ങനെ

December 11, 2019 |
|
News

                  വാണിജ്യ ബാങ്കുകളുടെ കിട്ടാക്കടത്തില്‍ കുറവ്; കണക്കുകള്‍ പറയുന്നത് ഇങ്ങനെ

ന്യൂഡല്‍ഹി: രാജ്യത്തെ വാണിജ്യ ബാങകുകളുടെ കിട്ടാക്കടത്തില്‍ കുറവ് വന്നതായി റിപ്പോര്‍ട്ട്. നടപ്പുവര്‍ഷത്തിലെ ആദ്യ പകുതിയില്‍ രാജ്യത്തെ കൊമേഴ്ഷ്യല്‍ ബാങ്കുകളുടെ കിട്ടാക്കടത്തില്‍ കുറവ് വന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. നടപ്പുവര്‍ഷത്തെ ആദ്യപകുതിയില്‍ രാജ്യത്തെ വാണിജ്യ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തിയില്‍ 7.5 ശതമാനം കുറവ് വന്നെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  അതേസമയം കഴിഞ്ഞ സാമ്പത്തിക  വര്‍ഷത്തില്‍ വാണിജ്യബാങ്കുകളുടെ നിഷ്്ക്രിയ ആസ്തിയില്‍ രേഖപ്പെടുത്തിയത് ഏകദേശം 18.9 ശതമാനം ആയിരുന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 2018 മാര്‍ച്ച് വരെ രാജ്യത്തെ 37 വാണിജ്യബാങ്കുകളുടെ കിട്ടാക്കടം ഏകദേശം 10.18 ലക്ഷം കോടി രൂപയോളമായിരുന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഒരുവര്‍ഷത്തിന് ശേഷം രാജ്യത്തെ കൊമേഴ്ഷ്യല്‍ ബാങ്കുകളുടെ കിട്ടാകടത്തില്‍ ഭീമമായ ഇടിവാണ് രേഖപ്പെടുത്തിയത്. 

രാജ്യത്തെ 18 സ്വകാര്യ ബാങ്കുകളെയും, 19 പൊതുമേഖലാ ബാങ്കുകളെയും അടിസ്ഥാനപ്പെടുത്തിയാണ് ഇത്തരമൊരു പഠന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുള്ളത്. വായ്പാ തിരിച്ചടവിലുള്ള വര്‍ധന, കിട്ടാക്കടങ്ങളിലെ എഴുതി തള്ളല്‍ എന്നീ നടപടികളാണ് ഗുണകരമായത്. അതേസമയം പൊതുമേഖലാ ബാങ്കുകള്‍ക്ക് ഉയര്‍ന്ന നേട്ടം ഉംണ്ടാക്കാന്‍ സാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കിട്ടാക്കടം കുറയ്ക്കുന്നതിനും തിരിച്ചുപിടിക്കുന്നതിനും രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ ഊര്‍ജിതമായ ശ്രമാമണ് നിലവില്‍ ആരംഭിച്ചിട്ടുള്ളത്. 

അതേസമയം രാജ്യത്തെ ബാങ്കുകള്‍ എഴുതി തള്ളിയത് രണ്ട് ട്രില്യണ്‍ രൂപയുടെ നിഷ്‌ക്രിയ ആസ്തിയെന്ന് റിപ്പോര്‍ട്ട്.  2018-2019 സാമ്പത്തിക വര്‍ഷത്തിലാണ് രാജ്യത്തെ ഭൂരിഭാഗം ബാങ്കുകളും ഭീമമായ തുക എഴുതി തള്ളിയത്. കേന്ദ്രധനമന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പറത്തുവിട്ടത്.  അതേസമയം 42 ഷെഡ്യൂള്‍ഡ് ബാങ്കുകളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഭീമമായ നിഷ്‌ക്രിയ ആസ്തി എഴുതി തള്ളിയത്. തൊട്ടുമുന്‍പുള്ള വര്‍ഷം  ബാങ്കുകള്‍ എഴുതി തള്ളിയത് ഏകദേശം 1.5 ട്രില്യണ്‍ രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. മൊത്തം നിഷ്‌ക്രിയ ആസ്തിയില്‍ 40 ശതമാനമാണ് 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ എഴുതി തള്ളിയത്. എന്നാല്‍  മുന്‍വര്‍ഷം ബാങ്കുകള്‍ ആകെ എഴുതി തള്ളിയ നിഷ്‌ക്രിയ ആസ്തി 20 ശതമാത്തോളം വരുമിതെന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം ബാങ്കുകള്‍ നിഷ്‌ക്രിയ ആസ്തികള്‍  എഴുതി തള്ളുന്നതിന് ചില രീതികളൊക്കെയുണ്ട്. ബാങ്കുകളുടെ നഷ്ട സാധ്യതകള്‍ കുറയുകയും, ബാലന്‍സ് ഷീറ്റില്‍ കുറവുണ്ടാവുകയും ചെയ്യുമ്പോഴാണ് രാജ്യത്തെ ബാങ്കുകള്‍ നിഷ്‌ക്രിയ ആസ്തികള്‍ എഴുതി തള്ളാന്‍ മുതിരാറുള്ളത്. കേന്ദ്രബാങ്കി (ആര്‍ബിഐ)ന്റെ നിര്‍ദ്ദേശ പ്രകാരം നിഷ്‌ക്രിയ ആസ്തിയായി കണക്കാക്കി നാല് വര്‍ഷം വരെ പൂര്‍ത്തിയാകുന്ന വായ്പകളാണ് സാധാരണ ഗതിയില്‍ ബാങ്കുകള്‍ എഴുതി തള്ളാറുള്ളത്. 

2014-2015 സാമ്പത്തിക വര്‍ഷത്തില്‍ അധികാരത്തിലേറിയ  നരേന്ദ്രമോദി സര്‍ക്കാര്‍ ഏകദേശം 5.7 ട്രില്യണ് രൂപയോളം വരുന്ന മോശം വായ്പകള്‍ എഴുതി തള്ളിയെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ 21 പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് ആകെ എഴുതി തള്ളിയ നിഷ്‌ക്രിയ  ആസ്തികള്‍  അവരുടെ ബാലന്‍സ് ഷീറ്റില്‍ നിന്ന് എടുത്ത കളഞ്ഞതില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 

Related Articles

© 2025 Financial Views. All Rights Reserved