നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 28 ശതമാനം വര്‍ധന; ഏപ്രില്‍-ജൂണ്‍ കാലയളവിലെത്തിയത് 1275 കോടി ഡോളര്‍

September 07, 2019 |
|
News

                  നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 28 ശതമാനം വര്‍ധന; ഏപ്രില്‍-ജൂണ്‍ കാലയളവിലെത്തിയത് 1275 കോടി ഡോളര്‍

രാജ്യം സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്ന വേളയിലും ഇന്ത്യയിലേക്ക് നിക്ഷേപം നടത്തുമെന്നാണ് ആഗോളതലത്തില്‍ നിന്നുള്ള മിക്ക കമ്പനികളും അറിയിച്ചിരിക്കുന്നത്. ഈ വേളയിലാണ് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 1633 കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം വന്നുവെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിരിക്കുന്നത്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 28 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 1275 കോടി ഡോളറാണ് നിക്ഷേപമായി തേടിയെത്തിയത്.  ഈ വര്‍ഷം ആദ്യ പാദത്തില്‍ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിച്ചത് ടെലികമ്യൂണിക്കേഷന്‍, സേവന മേഖലകളാണ്. ഒന്നാം പാദത്തില്‍ സേവന മേഖലയില്‍ 28 കോടി ഡോളറിന്റെയും ടെലിക്കമ്യൂണിക്കേഷന്‍സ് രംഗത്ത് 422  ഡോളറിന്റെയും വിദേശ നിക്ഷേപം ഉണ്ടായി. കമ്പ്യൂട്ടര്‍  സോഫ്റ്റ് വെയര്‍ & ഹാര്‍ഡ് വെയര്‍ മേഖലയില്‍ 224 കോടി ഡോളറിന്റെ നിക്ഷേപം നടന്നു.

ഒന്നാം പാദത്തില്‍ ഇന്ത്യയില്‍ ഏറ്റവും വലിയ നിക്ഷേപം നടത്തിയ രാജ്യം സിംഗപ്പൂരാണ്. സിംഗപ്പൂര്‍ 533 കോടി ഡോളറിന്റ നിക്ഷേപം നടത്തി. മൗറേഷ്യസ്, യുഎസ്, നെതര്‍ലാന്‍ഡ്സ്, ജപ്പാന്‍ എന്നിവയാണ് ഉയര്‍ന്ന നിക്ഷേപം നടത്തിയ മറ്റ് രാജ്യങ്ങള്‍. രാജ്യത്തേക്ക് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനായി പല മേഖലകളിലെയും എഫ്ഡിഐ വ്യവസ്ഥകള്‍ ഉദാരമാക്കുന്നതിനുള്ള ശ്രമങ്ങളിലാണ് സര്‍ക്കാര്‍. 

Related Articles

© 2025 Financial Views. All Rights Reserved