ട്രംപ് ഭരണകൂടവുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ വാവെയുടെ നീക്കം; യുഎസ് ടെക് കമ്പനിയുമായി 5ജി കരാറിലേര്‍പ്പെടാമെന്നറിയിച്ച് വാവെ

September 16, 2019 |
|
News

                  ട്രംപ് ഭരണകൂടവുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ വാവെയുടെ നീക്കം; യുഎസ് ടെക് കമ്പനിയുമായി 5ജി കരാറിലേര്‍പ്പെടാമെന്നറിയിച്ച് വാവെ

ബെയ്ജിങ്: 5ജി ടെക്‌നോളജിയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ യുഎസ് കമ്പനികള്‍ക്ക് കൈമാറാന്‍ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചൈനീസ് ടെക് ഭീമനായ വാവെ. അമേരിക്കന്‍ പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണം മൂലം ട്രംപ് ഭരണകൂടത്തിന്റെ വിലക്കുകളെ മറികടക്കാന്‍ കമ്പനി പുതിയൊരു നീക്കവുമായി ഇപ്പോള്‍ രംഗത്തെത്തിയിട്ടുള്ളത്. തങ്ങളുടെ 5ജി സാങ്കേതിക വിദ്യ ഏതെങ്കിലുമൊരു യുഎസ് കമ്പനിക്ക് കൈമാറാന്‍ തയ്യാറാണെന്നാണ് വാവെ സിഇഒ റെന്‍ ഷെംഗ്‌ഫെയ് വ്യക്തമാക്കിയിട്ടുള്ളത്.

വാവെയുടെ ടെക്‌നോളജി വാങ്ങാന്‍ അനുമതി തേടുന്ന യുഎസ് കമ്പനിക്ക് 5ജി ടെക്‌നോളജി വികസിപ്പിക്കുന്ന എല്ലാ കാര്യങ്ങളിലും വാവെ പൂര്‍ണ അവകാശം നല്‍കും. 5ജി ടെക്‌നോളജിക്ക് വേണ്ടിയുള്ള സോഫ്റ്റ് വെയര്‍ വികസിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ വാവെ യുഎസ് ടെക് കമ്പനിയുമായി സഹകരിക്കും. യുഎസ്  പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തി വാവെ ചൈനീസ് ഭരണകൂടത്തിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നാണ് ട്രംപ് ആരോപണം ഉയര്‍ത്തുന്നത്. അതേസമയം ട്രംപ് ഭരണകൂടത്തിന്റെ വിലക്കുകള്‍ക്കിടയിലും  5ജി ടെക്‌നോളജിയുമായി ബന്ധപ്പെട്ട് വാവെ അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ രാജ്യങ്ങളുമായി 5ജി ടെരക്‌നോളജി വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കരാറില്‍ ഏര്‍പ്പെട്ടിരുന്നു. 

അന്താരാഷ്ട്ര തലത്തില്‍ വാവെ 5ജി കരാറുകളില്‍ 50 എണ്ണം സ്വന്തമാക്കിയപ്പോള്‍ നോക്കിയ 45 ലേക്ക് ചുരുങ്ങി. എറിക്സണ്‍ ആവട്ടെ 24 കരാറുകള്‍ മാത്രകമാണ് 5ജി രംഗത്ത് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടിലൂടെ പുറത്തുവരുന്നത്. അതേസമയം വാവെയുമായി 5ജി കരാറുകളില്‍ ഏര്‍പ്പെടരുതെന്നാണ് അമേരിക്ക ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങളോട് നിര്‍ദേശിച്ചിട്ടുള്ളത്.  അമേരിക്കന്‍ കമ്പനികളുടെ ടെക് ഉപകരണങ്ങള്‍ വാവെയ്ക്ക് കൈമാറരുതെന്ന നിര്‍ദേശവുമുണ്ട്. ആസ്ത്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ 5ജി കരാറുകളില്‍ നിന്ന് വാവെയുമായി സഹരിക്കാന്‍ സാധ്യതയില്ലെന്നാണ് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുരത്തുവിട്ട റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. 

അതേസമയം അമേരിക്കന്‍ ഉപരോധത്തെ തുടര്‍ന്ന് ചൈനീസ് ടെലികോം കമ്പനിയായ വാവെ അമേരിക്കന്‍ യൂണിറ്റിലെ 600 ജീവനക്കാരെ പിരിച്ചുവിട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.കമ്പനിയുടെ റിസേര്‍ച്ച് ഡിവലപ്‌മെന്റ് വിഭാഗത്തിലെ ഫ്യൂച്ചര്‍ ടെക്‌നോളജീസ് വിഭാഗത്തിലെ 600 ജീവനക്കാരെയാണ് വാവെ പിരിച്ചുവിട്ടത്. 750 ജീവനക്കാരാണ് യുഎസ് യൂണിറ്റില്‍ ജോലിചെയ്യുന്നത്. 5ജി ടെക്‌നോളജി വികസിപ്പിക്കുന്നതിലടക്കം കമ്പനി ആഗോള തലത്തില്‍ ഒന്നാമതാണുള്ളത്. എന്നാല്‍ അമേരിക്കയില്‍ കമ്പനിക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് വാവെ കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ ഇപ്പോള്‍ ആലോചിച്ചിട്ടുള്ളത്. ശമ്പളവും ആനുകൂല്യങ്ങളും നല്‍കിയാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്ന് ചൈനീസ് ടെലികോം കമ്പനിയായ വാവെ പത്രകുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved