അമേരിക്കയുടെ വിലക്കുകളെ അവഗണിച്ച് വാവെ; അമ്പത് 5ജി കരാറുകള്‍ അന്താരാഷ്ട്ര തലത്തില്‍ സ്വന്തമാക്കി കമ്പനിയുടെ മുന്നേറ്റം; നോക്കിയയും, എറിക്‌സണും വാവെയ്ക്ക് പിന്നില്‍

September 05, 2019 |
|
News

                  അമേരിക്കയുടെ വിലക്കുകളെ അവഗണിച്ച് വാവെ;  അമ്പത് 5ജി കരാറുകള്‍ അന്താരാഷ്ട്ര തലത്തില്‍ സ്വന്തമാക്കി കമ്പനിയുടെ മുന്നേറ്റം; നോക്കിയയും, എറിക്‌സണും വാവെയ്ക്ക് പിന്നില്‍

ബയ്ജിങ്: അമേരിക്കയുടെ ഉപരോധങ്ങള്‍ക്കിടയിലും വാവെ അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ നേട്ടം കൊയ്യുന്നതായി റിപ്പോര്‍ട്ട്. 5ജി ടെക്‌നോളജി രംഗത്ത് വാവെ ഇതിനകം തന്നെ 50 വാണിജ്യ കരാറുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. അന്താരാഷ്ട്ര തലത്തില്‍ 5ജി ടെക്‌നോളി വികസിപ്പിച്ചെടുക്കുന്ന കാര്യത്തില്‍ വാവെ നോകിയെയും, എറിക്‌സണിനെയും പിന്തള്ളിയാണ് ഇപ്പോള്‍ മുന്നേറ്റം നടത്തുന്നത്. ലോകം മുഴുവന്‍ 5ജില ടെക്‌നോളജി വികസിപ്പിച്ചെടുക്കാനുള്ള നീക്കം നടത്തുമ്പോള്‍ വാവെ ടെലികോം രംഗത്ത് കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തി വിജയിപ്പിക്കാനുള്ള തയ്യാറെടുപ്പാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. 

എന്നാല്‍ കമ്പനി ടെലികോം രംഗത്ത് കൂടുതല്‍ പരീക്ഷണത്തിനിറങ്ങുമ്പോഴും അമേരിക്ക അന്താരാഷ്ട്ര തലത്തില്‍ കമ്പനിക്കെതിരെ വലിയ ഉപരോധങ്ങളാണ് നടത്തുന്നത്. അമേരിക്കന്‍ പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തി കമ്പനി ചൈനീസ് സര്‍ക്കാറിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ചാണ് ട്രംപ് ഭരണകൂടം വാവെയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ ഉപരോധ നീക്കങ്ങള്‍ നടത്തുന്നത്. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ വാവെയുമായി 5ജി ടെക്‌നോളജി കരാറുകളില്‍ കൂടുതല്‍ രാജ്യങ്ങള്‍ സഹകരിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്, 

വാവെ അന്താരാഷ്ട്ര തലത്തില്‍ 5ജി കരാറുകളില്‍ 50 എണ്ണം സ്വന്തമാക്കിയപ്പോള്‍ നോക്കിയ 45 ലേക്ക് ചുരുങ്ങി. എറിക്‌സണ്‍ ആവട്ടെ 24 കരാറുകള്‍ മാത്രകമാണ് 5ജി രംഗത്ത് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടിലൂടെ പുറത്തുവരുന്നത്. അതേസമയം വാവെയുമായി 5ജി കരാറുകളില്‍ ഏര്‍പ്പെടരുതെന്നാണ് അമേരിക്ക ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങളോട് നിര്‍ദേശിച്ചിട്ടുള്ളത്.  അമേരിക്കന്‍ കമ്പനികളുടെ ടെക് ഉപകരണങ്ങള്‍ വാവെയ്ക്ക് കൈമാറരുതെന്ന നിര്‍ദേശവുമുണ്ട്. ആസ്‌ത്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ 5ജി കരാറുകളില്‍ നിന്ന് വാവെയുമായി സഹരിക്കാന്‍ സാധ്യതയില്ലെന്നാണ് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുരത്തുവിട്ട റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. 

അതേസമയം അമേരിക്കന്‍ ഉപരോധത്തെ തുടര്‍ന്ന് ചൈനീസ് ടെലികോം കമ്പനിയായ വാവെ അമേരിക്കന്‍ യൂണിറ്റിലെ 600 ജീവനക്കാരെ പിരിച്ചുവിട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.കമ്പനിയുടെ റിസേര്‍ച്ച് ഡിവലപ്മെന്റ് വിഭാഗത്തിലെ ഫ്യൂച്ചര്‍ ടെക്നോളജീസ് വിഭാഗത്തിലെ 600 ജീവനക്കാരെയാണ് വാവെ പിരിച്ചുവിട്ടത്. 750 ജീവനക്കാരാണ് യുഎസ് യൂണിറ്റില്‍ ജോലിചെയ്യുന്നത്. 5ജി ടെക്നോളജി വികസിപ്പിക്കുന്നതിലടക്കം കമ്പനി ആഗോള തലത്തില്‍ ഒന്നാമതാണുള്ളത്. എന്നാല്‍ അമേരിക്കയില്‍ കമ്പനിക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് വാവെ കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ ഇപ്പോള്‍ ആലോചിച്ചിട്ടുള്ളത്. ശമ്പളവും ആനുകൂല്യങ്ങളും നല്‍കിയാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്ന് ചൈനീസ് ടെലികോം കമ്പനിയായ വാവെ പത്രകുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved