വിപണിയിലെ പ്രതിസന്ധികള്‍ക്കിടയിലും വില വര്‍ധിപ്പിക്കാനൊരുങ്ങി നിര്‍മ്മാണ കമ്പനികള്‍; പുതിയ തീരുമാനം കമ്പനികള്‍ക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍

December 11, 2019 |
|
News

                  വിപണിയിലെ പ്രതിസന്ധികള്‍ക്കിടയിലും വില വര്‍ധിപ്പിക്കാനൊരുങ്ങി നിര്‍മ്മാണ കമ്പനികള്‍; പുതിയ തീരുമാനം കമ്പനികള്‍ക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാണ കമ്പനിയായ ഹുണ്ടായ് തങ്ങളുടെ എല്ലാ മോഡലിലുള്ള വാഹനങ്ങളുടെയും വില കൂട്ടാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഉത്പ്പാദന ചിലവ് അധികരിച്ചതിന്റെ അടിസ്ഥാനത്തിലാണ് കമ്പനിയുടെ പുതിയ തീരുമാനമെന്നാണ് സൂചന. ഓരോ മോഡലിലും വ്യത്യസ്ത നിരക്കിലാകും വില വര്‍ധിപ്പിക്കുകയെന്നാണ് വിവരം. സാന്‍ട്രോ, ഗ്രാന്‍ഡ് ഐ10 നിയോസ്, എലൈറ്റ് ഐ20, ആക്ടീവ് ഐ20, എക്‌സെന്റ്, വെര്‍ണ, എലാന്‍ട്ര, വെന്യൂ, ക്രെറ്റ, ടുസോണ്‍, കോന ഇലക്ട്രിക് തുടങ്ങിയ മോഡലുകളാണ് ഹ്യുണ്ടായിക്ക് ഇന്ത്യയിലുള്ളത്. 

അതേസമയം ഹുണ്ടായ്ക്ക് പിന്നാലെ രാജ്യത്തെ മറ്റ് വാഹന നിര്‍മ്മാണ കമ്പനികളും വില വര്‍ധിപ്പിച്ചേക്കുമെന്നാണ് വിവരം. ടാറ്റാ മോട്ടോര്‍സ്, മാരുതി തുടങ്ങിയ കമ്പനികളും വില വര്‍ധിപ്പിക്കുമെന്നാണ് വിവരം. എന്നാല്‍ വാഹന വില്‍പ്പനയില്‍ ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ള പ്രതിസന്ധിയില്‍ വില വര്‍ധിപ്പിക്കുന്നത് ശരിയായ നടപടിയല്ലെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം ചൂണ്ടിക്കാട്ടുന്നത്. 

 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ വില്‍പ്പന ഇടിഞ്ഞെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാന്യുഫാക്ചേഴ്സിന്റെ റിപ്പോര്‍ട്ട്. നവംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലെ വില്‍പ്പനയില്‍ 15.95  ശതമാനം ഇടിവാണ്  വാഹന വിപണിയില്‍ ഈ എട്ട് മാസം രേഖപ്പെടുത്തിയത്.  

രാജ്യത്തെ സാമ്പത്തിക പ്രതസന്ധി വിടാതെ പിന്തുടര്‍ന്നത് വാഹന വിപണിയെയാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഒക്ടോബറില്‍ വാഹന വിപണി തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കിയെങ്കിലും അതുണ്ടായില്ല. വളര്‍ച്ചയില്‍ കൂടുതല്‍ പ്രതിസ്ന്ധിയുണ്ടാക്കുന്ന കാര്യങ്ങളണ് ഉണ്ടായിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.  ഉത്സവ സീസണ്‍ പ്രമാണിച്ച് വന്‍ വിലക്കിഴിവ് പ്രഖ്യാപിച്ചതാണ് വാഹന വിപണി ഒക്ടോബറില്‍ നേരിയ രീതിയില്‍ തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയത്.  അതേസമയം ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ആകെ വാഹനവില്‍പ്പനയില്‍ 15.96 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

പാസഞ്ചര്‍ വാഹനങ്ങളുടെ ആഭ്യന്തര വില്‍പ്പന 17.98 ശതമാനവും ഇടിവാണ് ഉണ്ടായിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  ഇരുചക്രവാഹനങ്ങളും മുചക്ര വില്‍പ്പനയും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് താഴേക്ക് പോയി. 1,62,67,778 ഇരുചക്രവാഹനങ്ങള്‍ കഴിഞ്ഞ വര്‍ഷം വിറ്റുപോയപ്പോള്‍ ഈ വര്‍ഷമത് ഒരുകോടി ഇരുപത്തെട്ട് ലക്ഷത്തി ആറുപത്തിനാലായിരത്തി തൊള്ളായിരത്തി മുപ്പത്താറ് ആയി ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാ്ക്കുന്നത്.

Related Articles

© 2025 Financial Views. All Rights Reserved