നോട്ട് നിരോധനത്തിന്റെ മുന്നാം വാര്‍ഷികം അടുത്തു; രാജ്യത്ത് കള്ളപ്പണത്തിന്റെ ഒഴുക്ക് ശക്തം; കേന്ദ്രസര്‍ക്കാര്‍ ഉന്നയിക്കുന്ന ന്യായീകരണം പൊള്ള

October 24, 2019 |
|
News

                  നോട്ട് നിരോധനത്തിന്റെ മുന്നാം വാര്‍ഷികം അടുത്തു; രാജ്യത്ത് കള്ളപ്പണത്തിന്റെ ഒഴുക്ക് ശക്തം; കേന്ദ്രസര്‍ക്കാര്‍ ഉന്നയിക്കുന്ന ന്യായീകരണം പൊള്ള

ന്യൂഡല്‍ഹി:  നോട്ട് നിരോധനത്തിന്റെ മൂന്നാം വാര്‍ഷികം അടുക്കുകയാണ് . നോട്ട് നിരോധനത്തിലൂടെ രാജ്യത്ത് കള്ളപ്പണം ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അന്നവകാശപ്പെട്ടത്. എന്നാല്‍ നോട്ട് നിരോധനത്തിന് ശേഷവും രാജ്യത്ത് കള്ളപ്പണം ഒഴകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ ദില്ലിയില്‍ മാത്രം ഇന്‍കം ടാക്‌സ് അധികൃതര്‍ പിടികൂടിയത് 1000 കോടിയുടെ കള്ളപ്പണമാണ്.  കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇ ഗവേണന്‍സ്, ഫിനാന്‍ഷ്യല്‍ സര്‍വീസ് ബിസിനസ് ഗ്രൂപ്പിനുള്ള ബന്ധത്തിന്റെ സൂചനകള്‍ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ വിവരമാണ് ലഭിച്ചിട്ടുള്ളത്. 

അതേസമയം കള്ളപ്പണം പ്രചരിപ്പിക്കുന്നതിന് പിന്നില്‍ വന്‍ ബിസിനസ് ഗ്രൂപ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. കള്ളപ്പണവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട ബിസിനസ് ഗ്രൂപ്പുകളാണ് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് കള്ളപ്പണത്തിന്റെ ഒഴുക്ക് 50 ശതമാനത്തിന് മുകളിലെന്നാണ് റിപ്പോര്‍ട്ട്. നോട്ട് നിരോധനത്തിലൂടെ കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാന്‍ സാധിച്ചെങ്കിലും രാജ്യത്ത് വിവിധ കോണുകളില്‍ കള്ളപ്പണത്തിന്റെ ഒഴുക്ക് കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. 

നോട്ടുനിരോധനത്തിന് ശേഷവും രാജ്യത്ത് കള്ളനോട്ടുകള്‍പിടികൂടിയിട്ടുണ്ടെന്ന് വ്യക്തമാക്കി നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ തന്നെ നിലവില്‍ രംഗത്തെത്തിയിട്ടുണ്ട്. 2017 ല്‍ മാത്രം ആകെ 28.1 കോടി രൂപയുടെ കള്ളനോട്ടുകളാണ് പിടികൂടിയത്. 2016 ല്‍ മാത്രം 15.59 കോടി രൂപയുടെ കള്ളനോട്ടുകളാണ് ആകെ പിടികൂടിയത്. നോട്ടുനിരോധനത്തിന് ശേഷമാണ് രാജ്യത്ത് കള്ളനോട്ടുകളുടെ എണ്ണം പെരുകിയതെന്ന് വ്യക്തമാക്കുന്നതാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

2016 നവംബര്‍ എട്ടിനാണ് രാജ്യത്തെ ഉയര്‍ന്ന മൂല്യമുള്ള 500 ന്റെയും, 1000 ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചത്. നോട്ട് നിരോധനത്തിലൂടെ കള്ളനോട്ട് ഇല്ലാതാക്കാന്‍ സാധിക്കുമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ അന്ന് നിരത്തിയ വാദം. എന്നാല്‍ നോട്ട് നിരോധനത്തിന് ശേഷവും രാജ്യത്ത് കള്ളനോട്ടടി വ്യാപാകമായിട്ടുണ്ടെന്നാണ് വാര്‍ത്തകളിലൂടെയും, കണക്കുകളിലൂടെയും പുറത്തുവരുന്നത്. 2016 ല്‍ മാത്രം  2,81,839  കള്ളനോട്ടുകളാണ് പിടികൂടിയത്. ഏകദേശം 26 ശതമാനം വര്‍ധനവാണ്  കള്ളനോട്ടുകളുടെ എണ്ണത്തിലുണ്ടായിട്ടുള്ളത്. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കള്ളപ്പണം പിടികൂടിയിട്ടുള്ളത്. ഒമ്പത് കോടി രൂപയോളമാണ് ഗുജറാത്തില്‍ നിന്ന് പിടികൂടിയത്. ഡല്‍ഹിയില്‍ നിന്ന് 6.78 കോടി രൂപയോളമാണ് പിടികൂടിയിട്ടുള്ളത്.  ഉത്തര്‍പ്രദശില്‍ നിന്ന് 2.8 കോടി രൂപയും, ബംഗാളില്‍ നിന്ന് 1.9 കോടി രൂപയുമാണ് പിടികൂടിയത്. കള്ളനോട്ടുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഉയര്‍ന്ന മൂല്യമുള്ള 2000 ത്തിന്റെ നോട്ടുകളുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

Related Articles

© 2025 Financial Views. All Rights Reserved