നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയ്ക്ക് 650,000 ടണ്‍ പയര്‍വര്‍ഗങ്ങള്‍ ഇറക്കുമതി ചെയ്യും

April 05, 2019 |
|
News

                  നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍  ഇന്ത്യയ്ക്ക്  650,000 ടണ്‍ പയര്‍വര്‍ഗങ്ങള്‍ ഇറക്കുമതി ചെയ്യും

നടപ്പ് സാമ്പത്തിക വര്‍ഷത്തേക്ക് ഇന്ത്യയ്ക്ക്  650,000 ടണ്‍ പയറുവര്‍ഗങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ അനുവദിച്ചു. ഇന്ത്യന്‍ ഭക്ഷണത്തിന്റെ പ്രധാന ഭക്ഷണമായ പ്രോട്ടീന്‍ സമ്പന്നമായ പയര്‍ ഇനങ്ങളുടെ വിദേശ വാങ്ങലുകളെ അനുവദിച്ചുകൊണ്ട് ഒരു സര്‍ക്കാര്‍ ഓര്‍ഡര്‍ പുറപ്പെടുവിച്ചിരിക്കുകയാണ്. രണ്ട് വര്‍ഷത്തെ വരള്‍ച്ച 2015 ല്‍ പയര്‍ വര്‍ഗങ്ങളുടെ വില വര്‍ദ്ധിപ്പിക്കുകയും ഡ്യൂട്ടി ഫ്രീ ഇമ്പോര്‍ട്ടുകള്‍ അനുവദിക്കാന്‍ ന്യൂഡെല്‍ഹി നിര്‍ബന്ധിതമാവുകയും ചെയ്തു. എന്നാല്‍, 2016/17 സാമ്പത്തിക വര്‍ഷത്തില്‍ 6.6 മില്ല്യണ്‍ ടണ്‍ ഇറക്കുമതി നടത്തിയിരുന്നു.

ഇറക്കുമതി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 2018 ല്‍ ഗവണ്‍മെന്റ് ഇറക്കുമതി ക്വാട്ടകള്‍ സ്ഥാപിക്കാന്‍ തുടങ്ങി. പയറുവര്‍ഗങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ ഉല്പാദകരും ഉപഭോക്താവും ഇന്ത്യയാണ്. പ്രധാനമായും പരിപ്പ് , ചെറുപയര്‍, വെള്ളക്കടല പോലുള്ള ഇനങ്ങളാണ് ഇന്ത്യ ഉപയോഗിക്കുന്നത്. റഷ്യ, കാനഡ, ഓസ്‌ട്രേലിയ, മ്യാന്‍മര്‍ എന്നീ രാജ്യങ്ങള്‍ പ്രധാനമായും ഇന്ത്യന്‍ ഡിമാന്‍ഡില്‍ ആശ്രയിക്കുന്നു.

 

Related Articles

© 2025 Financial Views. All Rights Reserved