വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ നാലാമത്തെ വലിയ രാജ്യമായി ഇന്ത്യ; നേട്ടം സ്വന്തമാക്കിയത് റഷ്യയെ മറികടന്ന്

March 15, 2021 |
|
News

                  വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ നാലാമത്തെ വലിയ രാജ്യമായി ഇന്ത്യ; നേട്ടം സ്വന്തമാക്കിയത് റഷ്യയെ മറികടന്ന്

വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇന്ത്യ റഷ്യയെ മറികടന്ന് നാലാമത്തെ വലിയ രാജ്യമായി മാറി. സമ്പദ്വ്യവസ്തയുടെ പെട്ടന്നുള്ള ഒഴുക്ക് നിയന്ത്രിക്കുന്നതിന് ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ സെന്‍ട്രല്‍ ബാങ്ക് ഡോളര്‍ ശേഖരിക്കാന്‍ തുടങ്ങിയതോടെയാണ് ഇത്. 2020 ഓഗസ്റ്റിലാണ് ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തിയത്. ആറു മാസത്തിനുള്ളില്‍ നാലാം സ്ഥാനത്തേക്ക് എത്താനും ഇന്ത്യയ്ക്ക് സാധിച്ചു.

ഈ വര്‍ഷം തുടക്കത്തില്‍ വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ വലിയ കുതിപ്പുണ്ടായെങ്കിലും ഇരു രാജ്യങ്ങളും സമാന്തര അവസ്ഥയില്‍ മുന്നോട്ടുപോവുകയായിരുന്നു. കഴിഞ്ഞ ആഴ്ചകളില്‍ റഷ്യന്‍ ഓഹരികള്‍ അതിവേഗ നിരക്കില്‍ ഇടിഞ്ഞതാണ് ഇന്ത്യന്‍ മുന്നേറ്റത്തിന് കാരണം. മാര്‍ച്ച് 5 വരെ ഇന്ത്യയുടെ വിദേശ കറന്‍സി കൈവശമുള്ളവ 4.3 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 580.3 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. റഷ്യയുടേത് 580.1 ബില്യണ്‍ ഡോളറാണ്. ചൈനയിലാണ് ഏറ്റവും കൂടുതല്‍ കരുതല്‍ ശേഖരം ഉള്ളത്, ജപ്പാനും സ്വിറ്റ്‌സര്‍ലന്‍ഡും അന്താരാഷ്ട്ര നാണയ നിധി പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.

ഏകദേശം 18 മാസത്തെ ഇറക്കുമതിക്ക് പര്യാപ്തമായ കരുതല്‍ ധനം ഇന്ത്യയുടെ കൈവശമുണ്ട്. ഇത് പ്രാദേശിക ഓഹരി വിപണിയിലേക്കുള്ള ഒഴുക്കിനും നേരിട്ടുള്ള നിക്ഷേപത്തിനും കരുത്ത് പകരുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കുറഞ്ഞ തോതില്‍ നിലനിന്നിരുന്ന കരുതല്‍ ശേഖരം കഴിഞ്ഞ വര്‍ഷമാണ് ഉയര്‍ന്നു തുടങ്ങിയത്.

'ഇന്ത്യയുടെ വിവിധ കരുതല്‍ ധനത്തിന്റെ അളവുകള്‍ ഗണ്യമായി മെച്ചപ്പെട്ടു, പ്രത്യേകിച്ചും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി. മികച്ച എഫ്എക്‌സ് കരുതല്‍ സ്ഥാനം ആര്‍ബിഐക്ക് ബാഹ്യ ആഘാതം മൂലമുണ്ടാകുന്ന മൂലധന തടസത്തിന് അല്ലെങ്കില്‍ വരാനിരിക്കുന്ന കാലഘട്ടത്തെ നേരിടാന്‍ മതിയായ ആശ്വാസം നല്‍കും.' സാമ്പത്തിക വിദഗ്ധന്‍ കൗശിക് ദാസ് പറഞ്ഞു.

Related Articles

© 2024 Financial Views. All Rights Reserved