മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ മോദിസര്‍ക്കാറിന്റെ മറ്റൊരു തന്ത്രം; നടപ്പുവര്‍ഷം രണ്ട് ലക്ഷം കോടി രൂപയോളം ചിലവിനത്തില്‍ കുറക്കും; സര്‍ക്കാറിന്റെ കൈവശം മതിയായ പണമില്ലെന്ന ആരോപണവും ശക്തം

January 07, 2020 |
|
News

                  മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ മോദിസര്‍ക്കാറിന്റെ മറ്റൊരു തന്ത്രം; നടപ്പുവര്‍ഷം രണ്ട് ലക്ഷം കോടി രൂപയോളം ചിലവിനത്തില്‍ കുറക്കും;  സര്‍ക്കാറിന്റെ കൈവശം മതിയായ പണമില്ലെന്ന ആരോപണവും ശക്തം

ന്യൂഡല്‍ഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്.  ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ചിലവുകള്‍ ചുരുക്കാനുള്ള നീക്കം നട്ടതുന്നതായി റിപ്പോര്‍ട്ട്.  ഏകദേശം രണ്ട് ലക്ഷം കോടി രൂപയോളം കുറക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്.  നികുതി വരുമാനം കുറഞ്ഞതും, വികസന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മൂലധനം കൈവശമില്ലാത്തതുമാണ് സര്‍ക്കാര്‍ കൂടുതല്‍  പ്രതിസന്ധിയിലേക്ക് നീങ്ങാന്‍ കാരണമായത്.

ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍  മാത്രം ഏറ്റവും വലിയ ഇടിവാണ് നടപ്പുവര്‍ഷത്തെ ഒന്നാം പാദത്തിലും രണ്ടാം പാദത്തിലും രേഖപ്പെടുത്തിയത്.  നിക്ഷേപ മേഖല ഏറ്റവും വലിയ തളര്‍ച്ച നേരിട്ട സാഹചര്യത്തിലാണ് സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ച് ചിലവ് കുറക്കാന്‍ നീത്തം നടത്തുന്നത്. സര്‍ക്കാറിന്റെ വരുമാനത്തില്‍  മാത്രം ഏകദേശം  2.5 ലക്ഷം കോടി രൂപയോളം കുറവ് വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് .  

കണക്കുകള്‍ പ്രകാരം ഏകദേശം 2.5 ലക്ഷം കോടി രൂപയോളം വരുമാനത്തില്‍ വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.  അതേസമയം വരുമാനത്തില്‍  നിന്ന് 65 ശതമാനത്തോളം തുക കേന്ദ്രസര്‍ക്കാര്‍ ചിലവഴിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍  പ്രകാരം ചൂണ്ടിക്കാട്ടുന്നത്. 27.86 ലക്ഷം കോടി രൂപയോളമാണ് നവംബര്‍ വരെ സര്‍ക്കാറിന്റെ ആകെ ചിലവ്.  സര്‍ക്കാര്‍  പുറത്തുവിട്ട കണക്കുകളാണിത്. സര്‍ക്കാര്‍  പ്രതീക്ഷിച്ചതിനേക്കാള്‍ ഇരട്ടിച്ചിലാണ് ഉണ്ടായിട്ടുള്ളത്.  

മാന്ദ്യം പടരുന്ന സാഹചര്യത്തില്‍ സര്‍ക്കാറിന് ചിലവുകള്‍ അധികരിച്ചത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തുന്നത്.  എന്നാല്‍ ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെ സര്‍ക്കാറിന്റെ ചിലവ് 1.6 ലക്ഷം കോടി രൂപയോളമായി വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.  അതേസമയം നടപ്പുവര്‍ഷത്തെ പകുതിയിലേക്കെത്തിയപ്പോള്‍ സര്‍ക്കാറിന്റെ ചിലവ് 3.1 ലക്ഷം കോടി രൂപയോളമായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  മാര്‍ച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ ചിലവ് അധികരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് സര്‍ക്കാര്‍ ചിലവിനത്തില്‍ രണ്ട് ലക്ഷം കോടി രൂപയോളം കുറവ് വരുത്താന്‍ തീരുമാനിച്ചിട്ടുള്ളത്. 

രാജ്യത്ത് ഇപ്പോള്‍ രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍  ചിലവുകള്‍ കുറച്ച് അടിയന്തിര നടപടികള്‍ സ്വീകരിച്ചത്. ജൂലൈ മുതല്‍ സെപ്റ്റംബബര്‍ വരെ കാലയളവില്‍  ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക്  4.5 ശതമാനത്തിലേക്കാണ് ചുരുങ്ങിയത്.  ഈ സാഹചര്യത്തില്‍ അടിയന്തിര നടപടികള്‍  സ്വീകരിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ പ്രചിസന്ധിയിലേക്ക് വഴുതി വീഴുമെന്നുറപ്പാണ്.  രാജ്യത്ത് നിക്ഷേപം എത്തിക്കാന്‍  സര്‍ക്കാര്‍  കോര്‍പ്പറേറ്റ് നികുതി 22 ശതമാനമാക്കി വെട്ടിക്കുറച്ചിട്ടും നിക്ഷേപ മേഖലയില്‍ തളര്‍ച്ചയാണ് രൂപപ്പെട്ടത്.

Related Articles

© 2025 Financial Views. All Rights Reserved