ഐഎല്‍ഒ റിപ്പോര്‍ട്ട്: കൂടുതല്‍ ജോലി ചെയ്യുന്നതും കുറഞ്ഞ വേതനം നേടുന്നതും ഇന്ത്യാക്കാര്‍

March 01, 2021 |
|
News

                  ഐഎല്‍ഒ റിപ്പോര്‍ട്ട്: കൂടുതല്‍ ജോലി ചെയ്യുന്നതും കുറഞ്ഞ വേതനം നേടുന്നതും ഇന്ത്യാക്കാര്‍

ലോകമെമ്പാടും ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ കൂട്ടത്തില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്നുവെന്നും, എന്നാല്‍ ഏഷ്യ-പസഫിക് മേഖലയില്‍ ഏറ്റവും കുറഞ്ഞ നിയമപരമായ വേതനം നേടുന്നത് ഇന്ത്യക്കാരാണെന്നും അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ (ഐഎല്‍ഒ) റിപ്പോര്‍ട്ട്.

'ആഗോള വേതന റിപ്പോര്‍ട്ട് 2020-21: കോവിഡ് 19 സമയത്തെ വേതനവും മിനിമം വേതനവും' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇതില്‍ ആഗോളതലത്തില്‍ ജോലി സമയം കൂടുതലുള്ള രാഷ്ട്രങ്ങളില്‍ ഇന്ത്യക്ക് അഞ്ചാം സ്ഥാനമുണ്ട്.

ഇന്ത്യന്‍ തൊഴിലാളികളില്‍, ശമ്പളമുള്ളവരും സ്വയംതൊഴിലാളികളുമായ ആളുകളില്‍ കൂടുതല്‍ ശമ്പളമുള്ള തൊഴിലാളികളാണ് കൂടുതല്‍ ജോലി ചെയ്യുന്നതെന്ന് പഠനം പറയുന്നു. നഗരപ്രദേശങ്ങളിലെ ശമ്പളമുള്ള തൊഴിലാളികള്‍  ഗ്രാമീണരേക്കാള്‍ കൂടുതല്‍ ജോലി ചെയ്യുന്നുവെന്ന് അതില്‍ പറയുന്നു.

ഖത്തര്‍, മംഗോളിയ, ഗാംബിയ, മാലിദ്വീപ് എന്നിവിടങ്ങളില്‍ മാത്രമേ ഇന്ത്യയില്‍ ജോലി സമയം ശരാശരി ദൈര്‍ഘ്യമുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഗ്രാമീണ, നഗര പ്രദേശങ്ങളിലെ സ്ത്രീകളേക്കാള്‍ കൂടുതല്‍ സമയം പുരുഷന്മാര്‍ ജോലിസ്ഥലത്ത് ഏര്‍പ്പെടുന്നുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved