
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ നയങ്ങള്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ മുറിവുണ്ടാക്കുന്നതായി റിപ്പോര്‍ട്ട്. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ബിജെപി സര്‍ക്കാര്‍ അടുത്തിടെ നടപ്പിലാക്കിയ നിയമങ്ങള്‍ സാമ്പത്തിക നഷ്ടങ്ങള്‍ക്ക് വഴിവെച്ചുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പല നയങ്ങളിലും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ പ്രത്യാഘാതം സൃഷ്ടിച്ചിട്ടുണ്ടെന്നും അന്താരാഷ്ട്ര മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളഞ്ഞതിന് പിന്നാലെ മേഖലയിലെ വ്യാപാര മേഖലയില്‍ 2.4 ബില്യണ്‍ ഡോളര്‍ നഷ്ടമാണ് ഉണ്ടാക്കിയത്.
കാശ്മീര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി(കെസിസിഐ) Kashmir Chamber of Commerce and Industry (KCCI), told Reuters.ആണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കാശ്മീരിന്റെ ഉപമേഖലയെയും വ്യാപാരം മേഖലയെയുമെല്ലാം അനുച്ഛേദം 371 റദ്ദ് ചെയ്തതിനെ തുടര്‍ന്ന് തളര്‍ച്ചയിലേക്കെത്തുന്നതിന് കാരണമായിട്ടുണ്ട്. ടെലികോം വ്യവസായ മേഖലയെ പോലും ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റ് സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും, രാജ്യത്തെ മുഖ്യ കമ്പനികള്‍ക്കുമെല്ലാം അനുച്ഛേദം 371 റദ്ദ് ചെയ്തതിനെ നഷ്ടം നേരിട്ടുണ്ട്.
എന്നാല്‍ ജമ്മുആന്‍ഡ് കാശ്മീരില്‍ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനികളിലൊന്നായ ഭാരതി എയര്‍ടെല്ലിന് ഏകദേശം 25 ലക്ഷം മുതല്‍ 30 ലക്ഷം വരെയുള്ള വരിക്കാരെ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. വൊഡാഫോണ്‍ ഐഡിയക്കും ജമ്മു ആന്‍ഡ് കാശ്മീരില്‍ ഉപഭോക്താക്കളെ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തിലാണ് രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്ലിനും, വൊഡാഫോണ്‍ ഐഡിയക്കും വന്‍ തിരിച്ചടി നേരിട്ടത്. ഐസിഐസിഐ സെക്യൂറിറ്റീസാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടത്.
അതേസമയം ജമ്മു ആന്‍ഡ് കാശ്മീരിന് പ്രത്യേക പദവി ഉറപ്പാക്കുന്ന ഭരണ ഘടനയിലെ 370 വകുപ്പ് നീക്കം ചെയ്ത് സംസ്ഥാനത്തെ രണ്ടാക്കി വിഭജിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മേഖലയില്‍ ടെലികോം, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ റദ്ദ് ചെയ്തിരുന്നു. അതേസയം കേന്ദ്ര ഭരണ പ്രദേശമായി മാറിയ ഈ രണ്ട് മേഖലകളില്‍ പുതുതായി അധികാരത്തില്‍ വരുന്ന പ്രാദേശിക ഭരണ സംവിധാനങ്ങളുടെ സഹായത്തോടെ ഇന്റര്‍നെറ്റ് സംവിധാനം ശക്തിപ്പെടുത്തുമെന്നാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.
നാല് മാസത്തോളം ഇന്റര്‍നെറ്റ് സേവനം ജമ്മുകാശ്മീരില്‍ നിര്‍ത്തിവെച്ചതിനെ തുടര്‍ന്നാണ് നിരവധി ഉപഭോക്താക്കള്‍ക്ക് വാട്സാപ്പ് എക്കൗണ്ടുകള്‍ നഷ്ടമായിട്ടുണ്ട്. രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ ഒരു നിയമം നടപ്പിലാക്കിയതിനെ തുടര്‍ന്നുള്ള പുകിലാണിത്. ആഗോള നിയമം അനുസരിച്ച് 120 ദിവസം വാട്സാപ്പ് ഉപയോഗിക്കാതിരുന്നാല്‍ എക്കൗണ്ട് നഷ്ടപ്പെടും. ആട്ടോമാറ്റിക്കല്‍ ലെവലിലാണ് വാട്സാപ്പ് എക്കൗണ്ടുകള്‍ ഉപയോഗിക്കാതിരുന്നാല്‍ നഷ്ടപ്പെടുക. ജമ്മുകാശ്മീരിന് മാത്രമായി വാട്സാപ്പ് പ്രത്യേക ഫീച്ചറുകളൊന്നുമില്ല. എക്കൗണ്ടുകള്‍ നഷ്ടപ്പെട്ടതോടെ നിരവധി വാട്സാപ്പ് ഉപഭോക്താക്കളാണ് പ്രതിസന്ധിയിലായത്.
ഇപ്പോള്‍ പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് രാജ്യത്താകെ പ്രതിഷേധങ്ങള്‍ ആളിക്കത്തുകയാണ്. ഈ പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധയിടങ്ങളിലെ തൊഴില്‍ മേഖലയെയും സാമ്പത്തിക സ്ഥിരതയെയും ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ വ്യവസായിക ഉത്പ്പാദന മേഖല പോലും ഇപ്പോള്‍ ഏറ്റവും വലിയ തളര്‍ച്ചയില്‍ നില്‍ക്കുന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നത് അപകടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
പ്രക്ഷോഭം ആളിക്കത്തുമ്പോള്‍ സമ്പദ്‌വ്യവസ്ഥ തളര്‍ച്ചയിലേക്ക് നീങ്ങും
ആഭ്യന്തര തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. കേന്ദ്രസര്‍ക്കാര്‍ ഭരണഘടനയില്‍ വരുത്തുന്ന ഭേദഗതി നിക്ഷേപകരെ ഒന്നാകെ പിന്നോട്ടുവലിച്ചേക്കും. അതേസമയം പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കിയത് രാജ്യത്ത് ഇപ്പോള്‍ രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധി മറച്ചുവെക്കാനാണെന്നുള്ള ആക്ഷേപം ശക്തമാണ്. വിവിധ പദ്ധതികള്‍ നടപ്പിലാക്കാനാവശ്യമായ ഫണ്ട് പോലും കേന്ദ്രസര്‍ക്കാറിന്റെ കൈവശം ഇപ്പോഴില്ല. റിസര്‍വ്വ് ബാങ്കിന്റെ കൈവശമുള്ള കരുതല്‍ ധനത്തിന്റെ പങ്ക് പിടിച്ചുവാങ്ങിയിട്ടും സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങിത്താണുകൊണ്ടിരിക്കുകയാണിപ്പോള്‍. വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ കമ്പനികളില്‍ സ്വകാര്യവത്ക്കരണം നടപ്പിലാക്കി ഫണ്ട് കണ്ടെത്താനുള്ള തിടുക്കത്തിലാണിപ്പോള്‍ കേന്ദ്രസര്‍ക്കാര്‍.
എന്നാല്‍ ബിപിസിഎല്‍ അടക്കുമുള്ള കമ്പനികളില്‍ സ്വകാര്യവത്ക്കരണം ശക്തമാക്കുന്നതോടെ കേന്ദ്രസര്‍ക്കാറിനും രാജ്യത്തിനും ഭീമമായ നഷ്ടം വരുമെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാറിന് 74,000 കോടി രൂപയോളം ഓഹരി വില്‍പ്പനയിലൂടെ ലഭിക്കുമ്പോള്‍ 4.46 ലക്ഷം കോടി രൂപയുടെ നഷ്ടം വന്നേക്കുമെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം മൊത്തത്തിലുള്ള വിപണി മൂല്യം ഒമ്പത് ലക്ഷം കവിയുമെന്ന പബ്ലിക് സെക്ടര്‍ ഓഫീസേഴ്സ് അസോസിയേഷന്റെ കണക്കുകളേക്കാള്‍ വിപരീതമായിട്ടാണ് ഈ ററിപ്പോര്‍ട്ട് പുറത്തുവന്നിട്ടുള്ളത്. സര്‍ക്കാറിന്റെ കൈവശമുള്ള 53.29 ശതമാനം ഓഹരികളാണ് വില്‍ക്കാനുള്ള നീക്കം നടത്തുന്നത്. 30 ശതമാനം പ്രീമിയം ഓഹരികള്‍ വിറ്റഴിക്കുന്നത് വഴിയാണ് സര്‍ക്കാര്‍ 74,000 കോടി രൂപയോളം മൂലധനസമാഹരണം ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്.
കടത്തില്‍ മുങ്ങിയ കമ്പനികളില്‍ സ്വകാര്യവത്ക്കരണം നടപ്പിലാക്കുന്നചതിന് പകരം വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ബിപിസിഎല്‍ പോലെയുള്ള കമ്പനികളില്‍ സ്വകാര്യവത്ക്കരണം നടപ്പിലാക്കാനുള്ള നീക്കമാണിപ്പോള്‍ സര്‍ക്കാര്‍ നടത്തുന്നത്. 58,351 കോടി രൂപയോളം കടബാധ്യതയുള്ള ്എയര്‍ ഇന്ത്യയില്‍ സ്വകാര്യവത്ക്കരണം നടപ്പിലാക്കാതെയാണ് സര്‍ക്കാര്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗങ്ങള്‍ സ്വകീരിച്ച് വിവിധ പദ്ധതികള്‍ക്ക് ഫണ്ട് കണ്ടെത്തുന്നത്. പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ വലിയ സാമ്പത്തിക പ്രതസന്ധിയാണ് നേരിടുന്നത്. ഏത് നിമിഷവും അടച്ചുപൂട്ടേണ്ട അവസ്ഥയിലാണ് പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍.
പൗരത്വ നിമ ഭേദഗതി സാമ്പത്തിക പ്രതസന്ധക്ക് വഴി വെക്കുമെന്നുറപ്പാണ്.സര്‍ക്കാര്‍ നടപ്പിലാക്കുന്ന പുതിയ നയം വിപണി കേന്ദ്രങ്ങളെയും ടെലികോം കമ്പനികളെയം ബാധിക്കും. അസമില്‍ ഇന്റര്‍നെറ്റ് സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളുമെല്ലാം റദ്ദ് ചെയ്തിരിക്കുന്നു. അസമിലും, മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുമുള്ള ഇന്ധന വിതരണത്തിലടക്കം തടസ്സങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. പ്രക്ഷോഭം കാരണം ഈ മേഖലയിലെ റിഫൈനറി യൂണിറ്റുകളും, എണ്ണ ഉത്പ്പാദന കേന്ദ്രങ്ങളും അടച്ചപൂട്ടിയിട്ടുണ്ടെന്നാണ് വിവരം. കേരളത്തിലും ഇന്ധന പ്രതസിന്ധി ഉണ്ടായേക്കും. കൂടാതെ എണ്ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്താന്‍ ഇടയാക്കിയേക്കും. അസമിലെ വിവിധയിടങ്ങളിലെ റെയില്‍വെ ഗതാഗതരം, വ്യോമയാനം നിഷേധിക്കപ്പെട്ടിരിക്കുകയാണിപ്പോള്‍. കേന്ദ്രസര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വലിയ പ്രതസിന്ധിയാകും അഭിമുഖീകരിക്കേണ്ടി വരിക.
സാമ്പത്തിക പ്രതസിന്ധിയില്‍ വീണ ഇന്ത്യ
രാജ്യത്തെ തൊഴില്‍ മേഖലയും, ഉപഭോഗ മേഖലയും, നിക്ഷേപ മേഖലയും വലിയ പ്രതസിന്ധി അഭിമുഖീരിക്കുകയാണ്. ഇതൊന്നും കണ്ണുതുറന്ന് കാണാതെയാണ് സര്‍ക്കാര്‍ പൗരത്വ നിയമത്തില്‍ ഭേഗതി വരുത്തി രാജ്യത്തെ സമ്പദ്വ്യവസ്ഥയില്‍ കൂടുതല്‍ പ്രതസിന്ധിയിലേക്ക് തള്ളിവിട്ടത്. ഈ പോക്ക് പോയാല്‍ രാജ്യം ഏറ്റവും വലിയ ഭീതിയലകപ്പെടും. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളെല്ലാം തകര്‍ച്ചയിലേക്ക് നീങ്ങുന്നതിനിടെ സര്‍ക്കാര്‍ കാര്യമായ മുന്‍കരുതല്‍ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. സ്വകാര്യ കമ്പനികള്‍ക്ക് കൂടുതല്‍ ഇളവ് നല്‍കുന്ന നയങ്ങളും നിലപാടുകളുമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. കോര്‍പ്പറേറ്റ് 30 ശതമാനത്തില്‍ നിന്ന് 22 ശതമാനമാക്കി കുറച്ചതും അതുകൊണ്ടാണ്. വളര്‍ച്ചാ നിരക്കിലെ ഇടിവ് പോലും സര്‍ക്കാര്‍ കണ്ണുതുറന്നുകാണുന്നില്ല. സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 4.5 ശതമാനത്തിലേക്കാണ് ചുരുങ്ങിയത്. അതേസമയം ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്കാണ് ചുരുങ്ങിയത്. നടപ്പുവര്‍ഷം കേന്ദ്രസര്‍ക്കാര്‍ വിവിധ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കിയിട്ടും സമ്പദ്വ്യവസ്ഥയില്‍ വെല്ലുവിളി തന്നെയാണ് നിലനില്‍ക്കുന്നത്.