രാജ്യത്തെ കറന്റ് അക്കൗണ്ട് ബാലന്‍സ് 12 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ജൂണ്‍ പാദത്തില്‍ മിച്ചം രേഖപ്പെടുത്തും

June 22, 2020 |
|
News

                  രാജ്യത്തെ കറന്റ് അക്കൗണ്ട് ബാലന്‍സ് 12 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ജൂണ്‍ പാദത്തില്‍ മിച്ചം രേഖപ്പെടുത്തും

കോവിഡ് വ്യാപനം മൂലം രാജ്യത്തെ സാമ്പത്തിക മേഖല പൂര്‍ണമായും നിശ്ചലമായതിനെതുടര്‍ന്ന് കറന്റ് അക്കൗണ്ട് ബാലന്‍സ് 12 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ജൂണ്‍ പാദത്തില്‍ മിച്ചം രേഖപ്പെടുത്തും. അസംസ്‌കൃത എണ്ണ, സ്വര്‍ണം എന്നിവ ഉള്‍പ്പടെയുള്ളവയുടെ ഇറക്കുമതിയില്‍ കാര്യമായ കുറവുണ്ടായതാണ് കാരണം. ഇതിനുമുമ്പ് 2006-07 സാമ്പത്തിക വര്‍ഷത്തെ മാര്‍ച്ച് പാദത്തിലാണ് അവസാനമായി ബാലന്‍സ് മിച്ചം രേഖപ്പെടുത്തിയത്. 4.2 ബില്യണ്‍ ഡോളറായിരുന്നു ഇത്.

രാജ്യത്തെ മൊത്തം വിദേശ നാണ്യത്തിന്റെ വരവും ചെലവും തമ്മിലുള്ള വ്യത്യാസമാണ് കറന്റ് അക്കൗണ്ട് കമ്മി. 2001-02 മുതല്‍ 2003-04 സാമ്പത്തിക വര്‍ഷം വരെ തുടര്‍ച്ചയായി മൂന്നുവര്‍ഷവും കറന്റ് അക്കൗണ്ട് കമ്മി പോസിറ്റീവായിരുന്നു. 2019 ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ കറന്റ് അക്കൗണ്ട് കമ്മി മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 0.2 ശതമാനമായി കുറഞ്ഞിരുന്നു. കമ്മി 140 ഡോളറായാണ് കുറഞ്ഞത്. 2019 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ ജിഡിപിയുടെ ഒരു ശതമാനമായിരുന്നു ഇത്. രാജ്യത്തെ വിദേശനാണ്യ കരുതല്‍ ശേഖരം ആദ്യമായി 50,000 കോടി ഡോളര്‍ പിന്നിട്ടതും ഈയിടെയാണ്.

Related Articles

© 2026 Financial Views. All Rights Reserved