ഇന്ത്യ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാകും; ബിസിനസ് സൗഹൃദ രാഷ്ട്രവും ആഗോള നിക്ഷേപ കേന്ദ്രവുമാകും; നിര്‍മ്മലയുടെ പ്രഖ്യാപനങ്ങള്‍ എണ്ണിയാലും തീരില്ല; എന്നിട്ടും വളര്‍ച്ചാനിരക്ക് പിറകോട്ട് തന്നെ; വളര്‍ച്ചാ നിരക്ക് വീണ്ടും ഇടിയുമെന്ന് പറഞ്ഞ് ഐക്യരാഷ്ട്ര സഭയും രംഗത്ത്; എല്ലാം കുഴഞ്ഞുമറിയുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കയ്യുംകെട്ടി നോക്കി നില്‍ക്കുന്നു!

January 17, 2020 |
|
News

                  ഇന്ത്യ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാകും; ബിസിനസ് സൗഹൃദ  രാഷ്ട്രവും ആഗോള നിക്ഷേപ കേന്ദ്രവുമാകും; നിര്‍മ്മലയുടെ പ്രഖ്യാപനങ്ങള്‍ എണ്ണിയാലും തീരില്ല; എന്നിട്ടും വളര്‍ച്ചാനിരക്ക് പിറകോട്ട് തന്നെ; വളര്‍ച്ചാ നിരക്ക് വീണ്ടും ഇടിയുമെന്ന് പറഞ്ഞ് ഐക്യരാഷ്ട്ര സഭയും രംഗത്ത്; എല്ലാം കുഴഞ്ഞുമറിയുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കയ്യുംകെട്ടി നോക്കി നില്‍ക്കുന്നു!

അഞ്ച് ട്രില്യണ്‍ സമ്പദ്‌വ്യവസ്ഥ, ആഗോള നിക്ഷേപ കേന്ദ്രം, ബിസിനസ് സൗഹൃദ രാഷ്ട്രം, കാര്‍ഷിക നിര്‍മ്മാണ മേഖലയിലെ കുതിപ്പ് ഇങ്ങനെ എണ്ണിയാല്‍ തീരാത്ത പ്രഖ്യാപനങ്ങളാണ് രണ്ടാം മോദിസര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. എല്ലാ പ്രഖ്യാപനങ്ങളും വെറും പൊള്ള. കാരണം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇന്ന് അഭിമുഖീകരിക്കുന്നത്.  ഓരോ മേഖലയും തകര്‍ച്ചയുടെ വക്കില്‍ എത്തിയെന്ന് പറയാം. രാജ്യത്ത് ഇപ്പോള്‍ ഏറ്റവും മോശം ധനസ്ഥിതിയാണുള്ളത്. ഉപഭോഗം കുറഞ്ഞു, ഉപഭോക്തൃ ആത്മ വിശ്വാസത്തിലും തളര്‍ച്ച അങ്ങനെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പ്രശ്‌നങ്ങള്‍ക്കൊണ്ട് കുഴഞ്ഞുമറിഞ്ഞുകൊണ്ടിരിക്കുന്നു.  നടപ്പുസാമ്പത്തിക വര്‍ഷവും ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 5.7 ശതമാനത്തിലേക്ക് ചുരുങ്ങുമെന്നാണ് ഐക്യരാഷ്ട്ര സഭ വിലയിരുത്തിയിട്ടുള്ളത്.  അതേസമയം അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 6.6 ശതമാനം വളര്‍ച്ചയാണ് കൈവരിക്കുക.  എന്നാല്‍ ലോക ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങുമെന്നാണ് പറയുന്നത്.  

അതേസമയം ആഗോളതലത്തിലുണ്ടായ ചില അസ്വാരസ്യങ്ങളാണ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് പിറകോട്ട് പോകാന്‍ കാരണം. യുഎസ്-ചൈനാ വ്യാപാര തര്‍ക്കവും, ആഗോള തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയുമാണ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറയാന്‍ ഇടയാക്കിയത്. എന്നാല്‍ യുഎസ്-ചൈനാ അദ്യഘട്ട  വ്യാപാര കരാര്‍ ഒപ്പുവെച്ചതോടെ വ്യാപാര മേഖല കൂടുതല്‍ വളര്‍ച്ചയുടെ പാതയിലേക്ക് എത്തുമെന്നാണ് പറയുന്നത്.  എന്നാല്‍ ഇന്ത്യയുടെ അയല്‍ രാജ്യമായ ബംഗ്ലാദേശ് നടപ്പുവര്‍ഷം 8.1 ശതമാനം വളര്‍ച്ചയും, അടുത്ത വര്‍ഷം 7.8 ശതമാനം വളര്‍ച്ചയും കൈവരിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

അഞ്ച് ട്രില്യണ്‍ സമ്പദ്വ്യവസ്ഥയില്‍ ആശങ്കള്‍ ശക്തം 

ഇന്ത്യയെ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റാന്‍ കേന്ദ്രം പല പ്രഖ്യാപനങ്ങും നടത്തുമ്പോഴും വളര്‍ച്ചാ നിരക്കില്‍ ഭീമമായ ഇടിവാണ് ഉണ്ടായിട്ടുള്ളത്. 2019 ന്റെ തുടക്കം മുതല്‍ അവസാനം വരെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്.  രാജ്യം ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്ന് ഒടുവില്‍ കേന്ദ്രസര്‍ക്കാറും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയും സമ്മതിക്കുന്നത്. മാന്ദ്യം സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചുവെന്ന് മാത്രമല്ല, വിവിധ മേഖലകള്‍ തളര്‍ച്ചയിലേക്കെത്തുന്നതിന് കാരണമായി. 2020 ലേക്ക്  ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ പ്രേവേശിക്കുന്നത് കൂടുതല്‍ ആശങ്കയോടെയാണ്. രണ്ടാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 4.5 ശതമാനത്തിലേക്കാണ് ചുരുങ്ങിയത്. ആറര വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കായിരുന്നു സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തില്‍ രേഖപ്പെടുത്തിയത്. ഒ്ന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്കാണ് ചുരുങ്ങിയത്.  

രാജ്യത്തെ ഉപഭോഗ നിക്ഷേപ മേഖലയെല്ലാം ഇപ്പോഴും വലിയ തളര്‍ച്ചയിലൂടെ കടന്നുപോകുന്നത്.  പൊതുചിലവിടല്‍  കൂട്ടാനുള്ള പദ്ധതികള്‍ക്കെല്ലാം വലിയ തിരിച്ചടിയാണ് നേരിട്ടുള്ളത്. കയറ്റുമതി ഇറക്കുമതി വ്യാപാര മേഖലയെയും,  കാര്‍ഷിക നിര്‍മ്മാണ മേഖലയും എല്ലാം തളര്‍ച്ചയുടെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്.  സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍  മുഖ്യപങ്കുവഹിക്കുന്ന ആട്ടോ മൊബീല്‍, ധനകാര്യം, റിയല്‍ എസ്റ്റേറ്റ് മേഖലയുമെല്ലാം ഇപ്പോഴും തളര്‍ച്ചയിലാണ്.  ഘട്ടം ഘട്ടമായി ഈ മേഖലയെ കരകയറ്റിയില്ലെങ്കില്‍ രാജ്യം ഇനി അഭിമുഖീരിക്കേണ്ടി വരിക ഏറ്റവും വലിയ വെല്ലുവളിയാകുമെന്നുറപ്പാണ്. ഇന്ത്യയില്‍ രൂപപ്പെട്ട മാന്ദ്യം ആഗോള തലത്തിലെ ചില കാരണങ്ങള്‍ മുഖേനയാണണെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുമ്പോഴും സര്‍ക്കാര്‍ നടപ്പിലാക്കിയ  ചില നയങ്ങളാണ് സമ്പദ്വ്യവസ്ഥയില്‍ കൂടുതല്‍ പ്രതിസന്ധികല്‍ സൃഷ്ടിക്കാന്‍ ഇടയാക്കിയിട്ടുള്ളത്. 

വാഹന വിപണിയടക്കം 2019 ല്‍ അഭിമുഖീകരിച്ചത് തന്നെ ഏറ്റവും വലിയ പ്രതസിയാണ്. ഉത്സവ സീസണില്‍ പോലും രാജ്യത്തെ വാഹന നിര്‍മ്മാണ കമ്പനികള്‍ക്ക് ഉയര്‍ന്ന നേട്ടം കൊയ്യാന്‍ സാധിച്ചിട്ടില്ല. ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ വില്‍പ്പന ഇടിഞ്ഞെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാന്യുഫാക്‌ചേഴ്‌സിന്റെ റിപ്പോര്‍ട്ട്. നവംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലെ വില്‍പ്പനയില്‍ 15.95  ശതമാനം ഇടിവാണ്  വാഹന വിപണിയില്‍ ഈ എട്ട് മാസം രേഖപ്പെടുത്തിയത്.  

ബിഎസ് VI ന്റെ നിബന്ധനകള്‍  കര്‍ക്കശനമാക്കിയതും വാഹന നിര്‍മാണ മേഖലയിലെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിന് കാരണമായി.  പെട്രോള്‍ വിലയിലുണ്ടായ ചാഞ്ചാട്ടവും, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ തകര്‍ച്ചയുമെല്ലാം വാഹന വിപണിയെ ഒന്നാകെ പിടികൂടി. വാഹന വിപണിയിലെ  വളര്‍ച്ചയില്‍ കൂടുതല്‍ പ്രതിസ്ന്ധിയുണ്ടാക്കുന്ന കാര്യങ്ങളണ് ഉണ്ടായിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.  ഉത്സവ സീസണ്‍ പ്രമാണിച്ച് വന്‍ വിലക്കിഴിവ് പ്രഖ്യാപിച്ചതാണ് വാഹന വിപണി ഒക്ടോബറില്‍ നേരിയ രീതിയില്‍ തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയത്.  അതേസമയം ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ആകെ വാഹനവില്‍പ്പനയില്‍ 15.96 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Related Articles

© 2024 Financial Views. All Rights Reserved