ജീവനക്കാര്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കാനൊരുങ്ങി ഐടി കമ്പനികള്‍; പ്രഖ്യാപനവുമായി ഇന്‍ഫോസിസും ആക്‌സെഞ്ചറും

March 05, 2021 |
|
News

                  ജീവനക്കാര്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കാനൊരുങ്ങി ഐടി കമ്പനികള്‍; പ്രഖ്യാപനവുമായി ഇന്‍ഫോസിസും ആക്‌സെഞ്ചറും

ബെംഗളൂരു: കൊറോണ വൈറസ് വാക്‌സിനേഷന്‍ രണ്ടാം ഘട്ടത്തിലേക്ക് ഇന്ത്യ കടക്കുന്നതോടെ ജീവനക്കാര്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കാനൊരുങ്ങി ഐടി കമ്പനികള്‍. ഐടി രംഗത്തെ പ്രമുഖ കമ്പനികളായ ഇന്‍ഫോസിസ് ലിമിറ്റഡും കണ്‍സള്‍ട്ടിംഗ് ആന്‍ഡ് ഔട്ട്സോഴ്സിംഗ് സേവന ദാതാക്കളായ ആക്‌സെഞ്ചര്‍ പിഎല്‍സിയുമാണ് ഇന്ത്യയിലെ തങ്ങളുടെ ജീവനകാരുടെ കൊവിഡ് വാക്‌സിനേഷന്റെ ചെലവ് വഹിക്കുമെന്ന് ബുധനാഴ്ചയാണ് രണ്ട് കമ്പനികളും അറിയിച്ചിട്ടുണ്ട്. രണ്ടാം ഘട്ട വാക്‌സിനേഷന്‍ തിങ്കളാഴ്ചയാണ് ആരംഭിച്ചത്. 60 വയസ്സിന് മുകളിലുള്ളവരും 45 വയസോ അതില്‍ കൂടുതലോ പ്രായമുള്ള വ്യക്തികള്‍, രോഗാവസ്ഥയുള്ളവര്‍ എന്നിവര്‍ക്കാണ് ഈ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കിവരുന്നത്.

സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് നല്‍കുന്ന വാക്‌സിനുകള്‍ ഇപ്പോഴും സൗജന്യമായിരിക്കും, അതേസമയം സ്വകാര്യ ആശുപത്രിയില്‍ നിന്നെടുക്കുന്ന വാക്‌സിന് ഡോസിന് 250 രൂപയില്‍ കൂടുതല്‍ ഈടാക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ജീവനക്കാര്‍ക്കും അവരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്കും വാക്‌സിന്‍ നല്‍കുന്നതിന് യോഗ്യരായവരെ പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതിന് ഇന്‍ഫോസിസ് ആരോഗ്യ പരിരക്ഷാ ദാതാക്കളുമായി സഹകരിച്ച് പ്രവര്‍ത്തിച്ച് വരികയാണെന്നും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പ്രവീണ്‍ റാവു ഇമെയില്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ആക്‌സെഞ്ചറിലെ ജീവനക്കാര്‍ക്കും ആശ്രിതര്‍ക്കും വാക്‌സിനേഷന്‍ സ്വീകരിക്കുന്നവര്‍ക്കുള്ള ചെലവുകള്‍ വഹിക്കുമെന്ന് കമ്പനി അറിയിച്ചു. ഇതുവരെ, രണ്ട് കൊവിഡ് വാക്‌സിനുകള്‍- സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന അസ്ട്രാസെനെക്കയുടെ കൊവിഡ് വാക്‌സിന്‍ ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നിവ നിശ്ചിത വിലയ്ക്ക് വാങ്ങി സൌജന്യമായി വിതരണം ചെയ്യാനാണ് നീക്കം. ഓട്ടോസ്-ടു-ടെക്‌നോളജി കമ്പനിയായ മഹീന്ദ്ര ഗ്രൂപ്പും കണ്‍സ്യൂമര്‍ ഗുഡ്‌സ് ഭീമനായ ഐടിസി ലിമിറ്റഡും ഉള്‍പ്പെടെ നിരവധി കമ്പനികള്‍ ജനുവരിയില്‍ തന്നെ തങ്ങളുടെ ജീവനക്കാര്‍ക്ക് കൊറോണ വാക്‌സിനുകള്‍ വാങ്ങുന്നത് പരിഗണിച്ചിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved