ഇന്‍ഫോസിസ് ഹുവായ് മായി ബന്ധം പുനഃപരിശോധിക്കും...

June 04, 2019 |
|
News

                  ഇന്‍ഫോസിസ് ഹുവായ് മായി ബന്ധം പുനഃപരിശോധിക്കും...

ന്‍ഫോസിസ് ഹുവായുമായുളള  ബന്ധം പുനഃപരിശോധിക്കും. ചൈനയിലെ ടെക്നോളജി കാരണം കോണ്‍ട്രാക്ടുകള്‍ ചുരുക്കപ്പെട്ടിട്ടില്ല എന്ന് ഉറപ്പാക്കാനാണ് പുനഃപരിശോധന. മറ്റ് ഇന്ത്യന്‍ കമ്പനികളാണ് അത്തരത്തിലൊരു നീക്കം വ്യക്തമാക്കിയത്. കഴിഞ്ഞ മാസം യുഎസ് ഗവണ്‍മെന്റ്  ഹുവായിയെ എന്റിനിറ്റി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി  ഉപരോധം ഏ്ര്‌പ്പെടുത്തിയിരുന്നു. അമേരിക്കയിലെ ഹൈടെക് വിതരണക്കാരില്‍നിന്നും ഹാര്‍ഡ്വെയര്‍, സോഫ്റ്റ്വെയര്‍, സേവനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കുവാനും ചൈനീസ് കമ്പനിയെ പരിമിതപ്പെടുത്തുന്നതാണ് എന്റിനിറ്റി ലിസ്റ്റ്. ആഗസ്റ്റ് പകുതി വരെ  അമേരിക്കന്‍ ഉപകരണങ്ങള്‍ വാങ്ങാനുളള അനുമതിയും നല്‍കിയിരുന്നു. കയറ്റുമതി നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഇന്‍ഫോസിസ് ഹുവായിയുമായി വലിയൊരു അളവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യുഎസിലെ എല്ലാ  വ്യക്തികള്‍ക്കും കമ്പനികള്‍ക്കും അത് ബാധകമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഹുവായിയുമായി ഇന്‍ഫോസിനു  തന്ത്രപ്രധാനമായ ഒരു ബന്ധമുളളത് കൊണ്ടു തന്നെ യുഎസിലെ നിയമചട്ടങ്ങള്‍ ലംഘിക്കില്ല എന്ന് ഉറപ്പു വരുത്താന്‍ അത് സഹായകമാകും. കമ്പനി കണ്‍സള്‍ട്ടന്‍സിനെ കൊണ്ടുവന്നെന്നും എന്നാല്‍ അത് അത്ര എളുപ്പത്തില്‍ തീരുമാനിക്കാന്‍ കഴിയുന്ന കാര്യമല്ല എന്നാല്‍ ഉടനെ ജോലി നിര്‍ത്തണം എന്നല്ല അത് ഉദ്യേശിക്കുന്നത്. എന്നാല്‍ എവിടെയൊക്കെയാണ് ലൈസെന്‍സ് വേണ്ടി വരികയെന്ന് അവര്‍ക്ക് തീരുമാനിക്കേണ്ടി വരുമെന്നും ഇന്‍ഫോസിസുമായി ബന്ധപ്പെട്ട് സൂചനയുണ്ട്.

ഇന്‍ഫോസിസ്, വിപ്രോ, കോഗ്നിസെന്‍ എന്നീ കമ്പനികള്‍ ഹുവായുമായുളള കരാറുകളെക്കുറിച്ചും അവര്‍ക്ക് നേരിടേണ്ടി വരുന്ന ആഘാതത്തെക്കുറിച്ച അഭിപ്രായം പറയാന്‍ വിസമ്മതിച്ചു. ഹുവായിയുമായി ബന്ധപ്പെട്ട കമ്പനികളെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്താന്‍ യുഎസ് സുരക്ഷാ വിഭാഗവും  എക്സ്ചെയ്ഞ്ച് കമ്മീഷനും തയ്യാറായിട്ടില്ല. ഇതിനെക്കുറിച്ച് ഹുവായ് ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ നവംബറില്‍ ഇന്‍ഫോസിസിന് ഹുവായിസുമായുളള ബന്ധത്തെക്കുറിച്ച് അമേരിക്കന്‍ സെക്യൂരിറ്റി വിഭാഗം അന്വേഷണം നടത്തിയിരുന്നു.  സിറിയ സ്യൂഡന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിപരീത വഴിയില്‍ കൂടി സോഫ്റ്റ് വെയറും സര്‍വ്വീസുകളും വില്‍പ്പന ചെയ്യുന്നുണ്ടോ എന്ന് അറിയാനായിരുന്നു അത്. ഈ രാജ്യങ്ങളിലേക്ക് ഉപരോധവും കയറ്റുമതി നിയന്ത്രണം ഏര്‍പ്പെടുത്തിയി രിക്കയുമാണ്.  ഈ രാജ്യങ്ങളില്‍ ഹുവായിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കില്ല എന്ന് ഇന്‍ഫോസിസ് സെക്യൂരിറ്റി ആന്‍ഡ് എക്സചെയ്ഞ്ച് കമ്മീഷനെ അറിയിച്ചു. യുഎസ് കമ്പനികളുടേതുപോലുള്ള നിയമപരമായ സാന്നിധ്യമുള്ള കമ്പനികള്‍ ബ്ലാക് ലിസ്റ്റിങിന് പിന്തുണ നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.  എല്ലാ കമ്പനികളും എന്തൊക്കയാണ് നിയമപരമായ നിയന്ത്രണങ്ങളെന്ന്  അവരുടെ നിയമോപദേശകരോട് ചോദിച്ച് അറിയണമെന്ന് പ്രൊബിര്‍ റോയ് ചൗദരി പറയുന്നു.

Related Articles

© 2025 Financial Views. All Rights Reserved