ആമസോണ്‍ മേധാവിയുടെ ഫോണ്‍ ഹാക്ക് ചെയ്തത് സൗദി ഭരണകൂടം; സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും ചോര്‍ത്തി സൗദി ജെഫ് ബെസോസിനെതിരെ നടത്തിയ നീക്കങ്ങള്‍ പുറത്ത്

April 01, 2019 |
|
News

                  ആമസോണ്‍ മേധാവിയുടെ ഫോണ്‍ ഹാക്ക് ചെയ്തത് സൗദി ഭരണകൂടം;  സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും ചോര്‍ത്തി സൗദി ജെഫ് ബെസോസിനെതിരെ നടത്തിയ നീക്കങ്ങള്‍ പുറത്ത്

വാഷിങ്ടണ്‍: ആമസാണ്‍ മേധാവി ജെഫ് ബെസോസിന്റെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തു വിട്ട സംവത്തില്‍ നിര്‍ണായക തെളിവുകള്‍ പുറത്തു വന്നു. സൗദി അറേബ്യയാണ് ജെഫ് ബെസോസിന്റെ ഫോണ്‍ ഹാക്ക് ചെയ്തതെന്നും, സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ത്തി വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയത് സൗദി അറേബ്യയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

ജെഫ് ബെസോസിന്റെ സ്വന്തം പത്രമായ ദ വാഷിങ്ടണ്‍ പോസ്റ്റ് ദിന പത്രം സൗദി ഭരണകൂടത്തിനെതിരെ നിരവധി വാര്‍ത്തകള്‍ നല്‍കിയിരുന്നു. സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ കഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൗദി ഭരണകൂടത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വാര്‍ത്തകള്‍ നല്‍കിയതിനെതിരെയാണ് ജെഫ് ബെസോസിനെതിരെ സൗദി ഇത്തരമൊരു നീക്കം നടത്തിയത്. 

നാഷണല്‍ എന്‍ക്വയര്‍ എന്ന അമേരിക്കന്‍ മാസിക ജെഫ് ബെസോസിന്റെ ചിത്രങ്ങള്‍ പുറത്തു വിട്ടതോടെയാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. അതേസമയം ജെഫ് ബെസോസിന്റെ ചിത്രങ്ങള്‍ പുറത്തു വന്ന സംഭവത്തിന് പിന്നില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപാണെന്ന് വരെ ആരോപണം ഉണ്ടായിരുന്നു. ഇതിനിടയിലാണ് സൗദി അറേബ്യയാണ് ബെസോസിന്റെ ചിത്രങ്ങള്‍ ചോര്‍ത്തി വിവാദങ്ങള്‍ സൃഷ്ടിച്ചതെന്ന വാര്‍ത്ത പുറത്തു വരുന്നത്. 

ജെഫ് ബെസോസും കാമുകിയും തമ്മിലുള്ള സ്വകാര്യ ചിത്രങ്ങളാണ് സൗദി ഹാക്ക് ചെയ്തത്. സ്വകാര്യ വിവരങ്ങളടക്കം സൗദി ചോര്‍ന്നെന്നാണ് വിവരം. അമേരിക്കയിലെ ടാബ്ലോയിഡ് പത്രമായ നാഷണല്‍ എന്‍ക്വയറിന് വിവരങ്ങള്‍ നല്‍കുകയും ജെഫ് ബെസോസിനെതിരെ പത്രം നിരന്തരം ഭീഷണി മുഴക്കുകയും ചെയ്തതോടെയാണ് വിഷയം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാവുന്നത്. സൗദി ഭരണകൂടത്തിന് കീഴിലുള്ള ഏത് വകുപ്പാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് വ്യക്തമല്ല. 

 

 

Related Articles

© 2026 Financial Views. All Rights Reserved