ഇറാഖിലേക്കുള്ള യാത്ര ഒഴിവാക്കുക; അപകടം മുന്നില്‍ കണ്ട്് ഇന്ത്യക്കാരോട് വിദേശ മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദ്ദേശം

January 08, 2020 |
|
News

                  ഇറാഖിലേക്കുള്ള യാത്ര ഒഴിവാക്കുക; അപകടം മുന്നില്‍ കണ്ട്് ഇന്ത്യക്കാരോട് വിദേശ മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഇറാന്‍, ഇറാഖ് രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ യാത്ര ഒഴിവാക്കണമെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. നിലവില്‍ ഇറാഖിലെയും, ഇറാനിലെയും വിവിധയിടങ്ങളില്‍ തങ്ങുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ സുരക്ഷിത സ്ഥലത്തേക്ക് മാറണമെന്നാണ് നിര്‍ദ്ദേശം. ബാഗ്ദാദിലെ ഇന്ത്യന്‍ എംബസിയും ഇര്‍ബിലിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും തുടര്‍ന്നും സാധാരണ നിലയിലുള്ള പ്രവര്‍ത്തനമാണ് ഇപ്പോള്‍ തുടരുന്നത്.  

വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം വന്നതിന് പിന്നാലെ, മണിക്കൂറുകള്‍ക്കകം ഇറാഖില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തുകയും ചെയ്തു.  ആക്രമത്തില്‍  80 യുഎസ് സൈനീകര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇറാന്‍ പ്രസ് ടിവിയാണ് ഇതുമായി ബന്ധപ്പെട്ട  വാര്‍ത്തകള്‍  പുറത്തുവിട്ടത്. ഇന്ന് രാവിലെ ടെഹ്‌റാനില്‍ യുക്രെയ്ന്‍ എയര്‍ലൈന്‍സിന് നേരെ നടന്ന  ആക്രമണവും കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചു.  

യുക്രയിന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനമാണ് തകര്‍ന്നത്. 180 യാത്രക്കാരുണ്ടായിരുന്നു വിമാനത്തില്‍. സാങ്കേതിക തകരാറു കാരണം ടെഹ്‌റാനില്‍ വിമാനം തകര്‍ന്നു വീണുവെന്നാണ് സൂചന. പറന്നുയര്‍ന്ന ഉടനെ വിമാനത്താവളത്തില്‍ തന്നെയാണ് വിമാനം തകര്‍ന്ന് വീണത്.

ആളപായത്തെ കുറിച്ചുള്ള വിവരമൊന്നും പുറത്തു വിട്ടിട്ടില്ല. ഇമാം ഖൊമേനി വിമാനത്താവളത്തിലാണ് സംഭവം. സാങ്കേതിക തകരാറാണ് വിമാനത്തിന് അപകടമുണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാനും അമേരിക്കയും തമ്മിലെ സംഘര്‍ഷമാണോ വിമാനത്തിന് അപകടമുണ്ടാക്കിയതെന്ന ആശങ്കയും ശക്തമാണ്. എന്നാല്‍ കരുതലോടെ മാത്രമാണ് ഇറാന്‍ പ്രതികരിക്കുന്നത്.

ടെഹ്റാന്‍ ഇമാം ഖമേനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ വിമാനം അപകടത്തില്‍പ്പെടുകയായിരുന്നു. യുക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. യുഎസ്-ഇറാന്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അപകടം. എന്നാല്‍ അപകടത്തിന് ഇതുമായി ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇറാഖിലെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചതിന് പിന്നാലെ യുഎസ് യാത്രാ വിമാനങ്ങള്‍ ഗള്‍ഫ് വ്യോമാതിര്‍ത്തികളില്‍ പ്രവേശിക്കതെന്ന് അമേരിക്കന്‍ വ്യോമയാന കേന്ദ്രങ്ങള്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved