ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളും റസ്റ്റോറന്റുകളും തമ്മില്‍ തര്‍ക്കം; സൊമാറ്റോ അടക്കമുള്ളവയോട് ഗുഡ്‌ബൈ പറഞ്ഞത് 1200 ലേറെ റസ്റ്റോറന്റുകള്‍; 45 ദിവസത്തെ നോട്ടീസ് വേണമെന്ന് കമ്പനികളും

August 19, 2019 |
|
News

                  ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളും റസ്റ്റോറന്റുകളും തമ്മില്‍ തര്‍ക്കം; സൊമാറ്റോ അടക്കമുള്ളവയോട് ഗുഡ്‌ബൈ പറഞ്ഞത് 1200 ലേറെ റസ്റ്റോറന്റുകള്‍; 45 ദിവസത്തെ നോട്ടീസ് വേണമെന്ന് കമ്പനികളും

ഡല്‍ഹി: ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികള്‍ക്ക് ചെറിയ തോതില്‍ തിരിച്ചടി നേരിടുന്ന സമയത്താണ് 1200ലേറെ റസ്‌റ്റോറന്റുകള്‍ ഇവയുമായുള്ള സഹകരണം നിര്‍ത്തുകയാണെന്ന വാര്‍ത്തയും പുറത്ത് വരുന്നത്. നിലവില്‍ സൊമാറ്റോയും സ്വിഗ്ഗിയും അടക്കമുള്ള ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളും റസ്റ്റോറന്റുമായി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതേ തുടര്‍ന്നാണ് പിന്മാറ്റമെന്നാണ് സൂചന. 

രാജ്യത്തെ മുഖ്യ നഗരങ്ങളായ ഡല്‍ഹി, മുംബൈ, ബെംഗലൂരു, ഗോവ, വഡോര, പുണേ എന്നീ നഗരങ്ങളിലെ റസ്റ്റോറന്റുകള്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളുമായി സഹകരിക്കില്ലെന്ന് അറിയിച്ചിരുന്നു. ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ വന്‍തോതില്‍ കിഴിവ് നല്‍കുന്നത് ബിസിനസിനെ ബാധിക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്. പെട്ടെന്നുള്ള പിന്മാറ്റത്തിനെതിരെ സൊമാറ്റോ രംഗത്തുവന്നിട്ടുണ്ട്. കരാര്‍പ്രകാരം 45 ദിവസത്തെ നോട്ടീസ് നല്‍കിയതിനുശേഷം മാത്രമേ പിന്മാറാവൂയെന്നാണ് സൊമാറ്റോ പറയുന്നത്. 

ചിലവ് ചുരുക്കലിന്റെ ഭാഗമായി സൊമാട്ടോ 70 മുതല്‍ 100 ജീവനക്കാരെ വരെ പിരിച്ചുവിടാനുള്ള നീക്കം ആരംഭിച്ചിരുന്നുവെന്ന് ഏതാനും ദിവസം മുമ്പ് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഗുരുഗ്രാമിലെ ജീവനകക്കാരെയാണ് കമ്പനി പരിച്ചുവിടാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുള്ളത്. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികള്‍ക്കിടയില്‍ ശക്തമായ മത്സരം നടക്കുന്നതിനിടയിലാണ് കമ്പനി 100 ഓളം ജീവനക്കാരെ ചിലവ് ചുരുക്കലിന്റെ ഭാ9ഗമായി പിരിച്ചുവിടുന്നതെന്ന കാര്യം എടുത്തുപറയേണ്ട ഒന്നാണ്. 

ഗുരുഗ്രാമില്‍ കമ്പനിക്ക് അധികം ജീവനക്കാര്‍ ഉള്ളത് മൂലമാണ് നൂറ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നാണ് കമ്പനി ഔദ്യോഗികമായി വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ കമ്പനിയുടെ പുതിയ നീക്കത്തിനെതിരെ ജീവനക്കാര്‍ എങ്ങനെ പ്രതികരിക്കുമെന്ന് ഇനിയും വ്യക്തമല്ല. സ്വിഗ്ഗി അടക്കമുള്ള കമ്പനികള്‍ ഓണ്‍ ലൈന്‍ ഫുഡ് വിതരണ രംഗത്ത് ശക്തമായ ഇടമാണ് നേടിയിട്ടുള്ളത്. മത്സരം കൂടുതല്‍ കനപ്പെട്ടതോടെയാണ് സൊമാട്ടോ അടക്കമുള്ള കമ്പനികള്‍ കൂടുതല്‍ പരിഷ്‌കരണം നടപ്പിലാക്കാന്‍ മുതിര്‍ന്നിട്ടുള്ളത്. 

Related Articles

© 2026 Financial Views. All Rights Reserved