ജെറ്റ് എയര്‍വെയ്‌സില്‍ കൂടുതല്‍ നിക്ഷേപകരെത്തിയെന്ന് സൂചന; ഡാര്‍വിന്‍ ഗ്രൂപ്പ് ജെറ്റില്‍ 14000 കോടി രൂപ നിക്ഷേപിക്കുമെന്ന് റിപ്പോര്‍ട്ട്

May 17, 2019 |
|
News

                  ജെറ്റ് എയര്‍വെയ്‌സില്‍ കൂടുതല്‍ നിക്ഷേപകരെത്തിയെന്ന് സൂചന; ഡാര്‍വിന്‍ ഗ്രൂപ്പ് ജെറ്റില്‍ 14000 കോടി രൂപ നിക്ഷേപിക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ജെറ്റ് എയര്‍വെയ്‌സ് ഇപ്പോള്‍ കൂടുതല്‍ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ജെറ്റിന്റെ ഓഹരിയില്‍ 24 ശതമാനത്തില്‍ കൂടുതല്‍ വേണ്ടെന്ന തീരുമാനമാണ് എത്തിഹാദ് എയര്‍വെയ്‌സ് ഇപ്പോള്‍ എടുത്തിട്ടുള്ളത്. ഇതോടെ ജെറ്റിന്റെ നിയന്ത്രണമുള്ള എസ്ബിഐ ലേലത്തിന് അപേക്ഷിക്കാത്തവരെയും, പുതിയ നിക്ഷേപകരെയും അന്വേഷിച്ചിറങ്ങിയിരിക്കുകയാണ്. ജെറ്റില്‍ നിക്ഷേപമിറക്കാന്‍ മുന്‍ എയര്‍ പാസഞ്ചര്‍ സര്‍സീസ് ഏജെന്റ്, യുഎസ് പ്രൊഫസര്‍, സോഫ്റ്റ് വെയര്‍ കമ്പനി എന്നിവരെയെല്ലാം ബാങ്ക് അധികൃതര്‍ ജെറ്റ് എയര്‍വെയ്‌സില്‍ നിക്ഷേപമെത്തിക്കാന്‍ സമീപിച്ചിരിക്കുകയാണെന്നാണ് പ്രമുഖ ദേശീയ പത്രം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

അതേസമയം നിലവില്‍ പ്രമുഖ കമ്പനികള്‍ ലേലത്തിനായി അപേക്ഷിച്ചെന്നാണ് വിവരം. ഐടി രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയായ ഡാര്‍വിന്‍ ഗ്രൂപ്പാണ് അതിലൊന്ന്. 14000 കോടി രൂപ കമ്പനി നിക്ഷേപിക്കുമെന്നാണ് വിവരം. അതേസമയം ഇവരുടെ സാമ്പത്തിക വിവരങ്ങള്‍ പൂര്‍ണമായും ലഭ്യമല്ലെന്നാണ് അറിയാന്‍ കഴിയുന്നത്. ഉത്തര്‍പ്രേേദശിലെ പ്രമുഖ രാഷ്ട്രീയ കുടുംബമാണിവരെന്നും വാര്‍ത്തകള്‍ പരന്നിട്ടുണ്ട്. അദി പാര്‍ട്ട്‌നേഴ്‌സ് എന്ന കമ്പനിയും ജെറ്റില്‍ നിക്ഷേപമിറക്കാന്‍ താത്പര്യം അറിയിച്ചെന്നാണ് വിവരം. അതേസമയം 24 ശതമാനം ഓഹരി മാത്രം നിലനിര്‍ത്താനാണ് എത്തിഹാദ് എയര്‍വെയ്‌സ് ലക്ഷ്യമിടുന്നത്.

 

Related Articles

© 2025 Financial Views. All Rights Reserved