എല്‍ഐസി ജീവനക്കാര്‍ നാളെ ഒരു മണിക്കൂര്‍ പണിമുടക്കും; വില്‍ക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ സമരങ്ങള്‍ സംഘടിപ്പിക്കും; സര്‍ക്കാറിന്റെ നീക്കം എല്‍ഐസിയെ തകര്‍ക്കുമെന്ന് വിലയിരുത്തല്‍

February 03, 2020 |
|
News

                  എല്‍ഐസി ജീവനക്കാര്‍ നാളെ ഒരു മണിക്കൂര്‍ പണിമുടക്കും; വില്‍ക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ സമരങ്ങള്‍ സംഘടിപ്പിക്കും; സര്‍ക്കാറിന്റെ നീക്കം എല്‍ഐസിയെ തകര്‍ക്കുമെന്ന് വിലയിരുത്തല്‍

ന്യൂഡല്‍ഹി:  എല്‍ഐസിയുടെ ഓഹരികള്‍ വില്‍ക്കാനുള്ള നീക്കത്തിനെതിരെ ജീവനക്കാര്‍ രാജ്യവ്യാപകമായി നാളെ ഒരു മണിക്കൂര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തതായി റിപ്പോര്‍ട്ട്.  നാളെ ഉച്ചയ്ക്ക് 12.15 മുതല്‍ 1.15 വരെയാണ് എല്‍ഐസി ജീവനക്കാര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്,  ലൈഫ് ഇന്‍ഷുറന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ കൊല്‍ക്കത്ത ഡിവിഷന്‍ വൈസ് പ്രസിഡന്റ് പ്രദീപ് മുഖര്‍ജിയാണ് രാജ്യവ്യാപകമായി ഒരു മണിക്കൂര്‍ പണിമുടക്ക്  നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.  

രാജ്യത്തെ എല്‍ഐസി ഓഫീസ് കേന്ദ്രീകരിച്ചാണ് സംഘടന പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.  എല്‍ഐസിയുടെ ഓഹരികള്‍ വിറ്റഴിക്കുന്നത് രാജ്യ താത്പര്യത്തിന് വിരുദ്ധമാണെന്നാണ് പ്രദീപ് മുഖര്‍ജി വ്യക്തമാക്കിയിരിക്കുന്നത്.  രാജ്യത്തെ ഏറ്റവും വലിയ കോര്‍പ്പറേഷന്‍ ധനകാര്യ സ്ഥാപനമാണ് എല്‍ഐസി. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പോലും എല്‍ഐസി ക്ക് പിന്നിലാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ 14ഓളം വരുന്ന സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ എല്‍ഐസിക്ക് പിന്നിലാണൈന്നും, രാജ്യത്തെ ഇന്‍ഷുറന്‍സ് വിപണിയില്‍  80 ശതമാനം നേട്ടം കൈവരിച്ച കമ്പനിയാണ് എല്‍ഐസിയെന്നും കൂട്ടിച്ചേര്‍ത്തു.  

ആഗോള മാന്ദ്യവും, മറ്റ് വെല്ലുവിളികളും വകവെക്കാതെ കമ്പനിക്ക് മികച്ച നേട്ടം കൊയ്യാന്‍ സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.  2018-2019 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം കമ്പനിക്ക്  2611 കോടി രൂപയോളം ലാഭവിഹിതം നേടാന്‍ സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.  ഏകദേശം മുന്ന്  ലക്ഷം കോടി രൂപയോളം വരുമാന നേട്ടം കൊയ്യാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ടെന്നാണ് പ്രദീപ് മുഖര്‍ജി പറയുന്നത്.  എന്നാല്‍ എല്‍ഐസിയുടെ ഓഹരി വില്‍പ്പനയ്‌ക്കെതിരെ രാജ്യത്ത് ശക്തമായ  എതിര്‍പ്പാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. എല്‍ഐസി സ്വകാര്യ വ്തക്കരിച്ചാല്‍ കമ്പനി വലിയ തകര്‍ച്ചയിലേക്ക് നീങ്ങുമെന്നാണ് വിവിധ കോണുകളില്‍ നിന്നുള്ള അഭിപ്രായം.  

സര്‍ക്കാര്‍ കണക്കുകൂട്ടുന്നത് ഇങ്ങനെ

രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയുടെ ഓഹരി വില്‍പ്പനയിലൂടെ മികച്ച നേട്ടം കൊയ്യാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്,  1956 മുതല്‍ സര്‍ക്കാറിന്റെ പൂര്‍ണ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്  എല്‍ഐസി. സ്റ്റോക്ക് എസ്‌ക്‌സ്‌ചെയ്ഞ്ചില്‍ ലിസ്റ്റ് ചെയ്യുന്നതിലൂടെ എല്‍ഐസിക്ക് വിപണി മൂലധനത്തില്‍ വന്‍ നേട്ടം കൊയ്യാന്‍ സാധിക്കുമെന്നാമ് സര്‍ക്കാര്‍ വിലയിരുത്തല്‍.  അതേസമയം എല്‍ഐസി വില്‍പ്പനയ്ക്ക് വെക്കുന്നതിന് മുന്‍പ് എല്‍ഐസി ആക്ടില്‍ സര്‍ക്കാറിന് ഭേദഗതി വരുത്തേണ്ടതുണ്ട്.  മാത്രമല്ല എല്‍ഐസിക്ക് കോര്‍പ്പറേറ്റ് ബോണ്ടുകളില്‍ ഇപ്പോള്‍ നിക്ഷേപം ഉണ്ട്.  ഐടഡിബിയുടെ ഓഹരികള്‍ എല്‍ഐസി വാങ്ങിയത് വലിയ ഉദാഹരണം.  എന്നാല്‍ എല്‍ഐസി ലിസ്റ്റ് ചെയ്താല്‍ വിപണി മൂലധനത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ പിന്തള്ളുമെന്നാണ് പറയുന്നത്.   

അതേസമയം എല്‍ഐസിയുടെ ഓഹരി വില്‍പ്പന പലരെയും അത്ഭുപ്പെടുത്തുന്നുണ്ട്. വന്‍ ആസ്തിയുള്ള, ലാഭമുള്ള ഒരു കമ്പനിയുടെ ഓഹരി വില്‍പ്പന എന്തിന് നടത്തുന്നുവെന്നാണ് ഇപ്പോള്‍ ചോദ്യമുയരുന്നത്. ഓഹരി വിപണിയില്‍  നിന്ന് എല്‍ഐസി 14,000 കോടി രൂപയുടെ ലാഭം നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ഏപ്രില്‍  ഒന്നുമുതല്‍ നവംബര്‍ 15 വരെയുള്ള കാലയളവില്‍ മുംബൈ ഒഹരി സൂചികയായ സെന്‍സെക്‌സ് 3.82 ശതമാനം ഉയര്‍ന്ന് 1,985 പോയിന്റ് നേട്ടമുണ്ടാക്കിയതാണ് എല്‍ഐസിക്ക് ഓഹരി വിപണിയിലൂടെ വന്‍ ലാഭം നേടാന്‍ സാധിച്ചത്. 

ഇതോടെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയുടെ വിപണി മൂലധന നടപ്പുവര്‍ഷത്തില്‍  28.7 ലക്ഷം കോടിയായി.  കമ്പനിയുടെ ആസ്തികളിലക്കം നടപ്പുവര്‍ഷം വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എല്‍ഐസിയുടെ ആകെ വരുന്ന ആസ്തി ഏകദേശം  31 കോടി രൂപയോളം ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഏകദേശം 9.4 ശതമാനം വര്‍ധനവാണ് എല്‍ഐസിയുടെ ആസ്തിയില്‍ ആകെ രേഖപ്പെടുത്തിയത്.  

ഓഹരി വിപണിയില്‍ നിന്ന് വന്‍തോതില്‍ നേട്ടം കൊയ്യാന്‍ സാധിച്ചത് എല്‍ഐസിക്ക് അഭിമാന നേട്ടമാണെന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നത്. അതേസമയം എല്‍ഐസിക്ക് 1956 ല്‍ പ്രംരംഭ മൂലധനമായി ആകെ ഉണ്ടായിരുന്നത്  ഏകദേശം അഞ്ച് കോടി രൂപയോളം ആയിരുന്നു.  എന്നാല്‍ എല്‍ഐസി നേടിയ വിപണി മൂലധം ഓഹരി വിപണിയിലെ 20 ശതമാനത്തോളം വിപണി മൂലധനമാണ്. ഇന്ത്യന്‍ ഓഹരി വിപണി മൂലധനം നടപ്പുവര്‍ഷത്തില്‍ ആകെ രേഖപ്പെടുത്തിയത് 154 കോടി രൂപയോളമാണെന്നാണ് കണ്ക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  

Related Articles

© 2025 Financial Views. All Rights Reserved