ജെഫ് ബെസോസിനെ കടത്തിവെട്ടി ലോക കോടീശ്വരനായ 72കാരനെ അറിയാം

August 07, 2021 |
|
News

                  ജെഫ് ബെസോസിനെ കടത്തിവെട്ടി ലോക കോടീശ്വരനായ 72കാരനെ അറിയാം

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ലോകത്തിലെ ഏറ്റവും വലിയ പണക്കാരന്‍ എന്ന സ്ഥാനം നഷ്ടപ്പെടുത്തി. ഫോര്‍ബ്സ് ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം എല്‍വിഎംഎച്ച് -ലൂയിസ് വിറ്റണ്‍ ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ ബെര്‍ണാര്‍ഡ് അര്‍നോള്‍ട്ട് ആണ് ആ സ്ഥാനം സ്വേന്തമാക്കിയത്. ഈ 72 കാരന്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. അര്‍നോള്‍ട്ട്, ലൂയി വടോണ്‍, സെഫോറ എന്നിവയുള്‍പ്പെടെ 70 ബ്രാന്‍ഡ് സാമ്രാജ്യത്തിന്റെ അധിപനാണ്. ഫോബ്സ് പട്ടിക പ്രകാരം ഇപ്പോള്‍ അദ്ദേഹത്തിന്റെ ആസ്തി 198.2 ബില്യണ്‍ ഡോളറാണ്.

57 കാരനായ ബെസോസിന്റെ സ്ഥാനം രണ്ടായെങ്കിലും 194.9 ബില്യണ്‍ ഡോളറോടെ തൊട്ടുപിന്നാലെയാണ് ആസ്തി. മുമ്പ് ഇലോണ്‍ മസ്‌കിനെയും കടത്തിവെട്ടി ഇദ്ദേഹം ഒന്നാമനായിരുന്നു. മെയ് 2021 ലായിരുന്നു അത്. അന്നദ്ദേഹത്തിന്റെ ആസ്തി 160.6 ബില്യണ്‍ ഡോളറായിരുന്നു.
ലൂയി വടോണ്‍ എന്ന ആഡംബര ബ്രാന്‍ഡിന്റെ തലവന്‍ ഈ പ്രായത്തിലും ബിസിനസ് സമൂഹത്തെ മുഴുവന്‍ അമ്പരപ്പിക്കുന്ന വ്യക്തിത്വമാണ്.

1949 മാര്‍ച്ച് 5 ന് ഫ്രാന്‍സിലെ മൂന്നാമത്തെ വലിയ നഗരമായ റൂബൈക്സിലാണ് അര്‍നോള്‍ട്ട് ജനിച്ചത്. പിതാവിന്റെ നിര്‍മാണ ബിസിനസില്‍ ചേരുന്നതിന് മുമ്പ് അദ്ദേഹം എന്‍ജിനീയറിംഗ് പഠിച്ചു. പിന്നീട് ട്രെന്‍ഡ് അറിഞ്ഞ് റിയല്‍ എസ്റ്റേറ്റിലായിരുന്നു അദ്ദേഹം കൈ വച്ചത്. 1979 ആയപ്പോഴേക്കും ബെര്‍ണാര്‍ഡ് ഒരു കമ്പനിയുടെ തലവനായിരുന്നു. 1985 കളില്‍ ആഡംബര വസ്ത്ര വ്യവസായം ബെര്‍ണാര്‍ഡിന്റെ ഫിനാന്‍സിയര്‍ അഗാഷെ വാങ്ങിയപ്പോള്‍ അയാളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. അധികം ലാഭത്തിലല്ലായിരുന്ന ബൊസക് എന്ന കമ്പനിയെ ഏറ്റെടുത്തത് അതിനുശേഷമാണ്. അതിന്റെ ഭാഗമായിരുന്ന ക്രിസ്റ്റ്യന്‍ ഡയറിന്റെ സാധ്യതകള്‍ മനസ്സിലാക്കി അതിന്റെ ബ്രാന്‍ഡിംഗ് ഉയര്‍ത്തി. താമസിയാതെ ലൂയിവടോണ്‍ ഏറ്റെടുത്തു.

മാര്‍ക്കറ്റിംഗ് പരീക്ഷണങ്ങളിലാണ് അര്‍നോള്‍ട്ട് കൂടുതലും അറിയപ്പെട്ടിരുന്നത്. അതില്‍ അതിശയോക്തി ഇല്ല. കോവിഡിന് മുമ്പ് ചൈനയില്‍ ബ്രാന്‍ഡിന്റെ പ്രധാന വില്‍പ്പന 50 ശതമാനത്തിലധികമാണ് ഉയര്‍ന്നത്. ഓഗസ്റ്റില്‍ ഷാംഗ്ഹായിലെ ഏറ്റവും വലിയ സ്റ്റോറില്‍ 22 മില്യണ്‍ യുഎസ് ഡോളര്‍ വില്‍പ്പന രേഖപ്പെടുത്തിയതും ചരിത്രം. ജനസംഖ്യയില്‍ പകുതിയിലേറെ പേര്‍ കാര്‍ വാങ്ങാന്‍ പോലും പണം മുടക്കാതിരുന്നിടത്താണ് വിപണി പഠിച്ച് അവിടെ ആദ്യ സ്റ്റോര്‍ ആരംഭിച്ചത്.

ജപ്പാന്‍, ചൈന, ഇന്ത്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ ലൂയിവടോണെ സ്വീകരിച്ചു. ജാപ്പനീസ് സ്ത്രീകളില്‍ 92% പേര്‍ക്കും ലൂയി വിറ്റണ്‍ ഹാന്‍ഡ്ബാഗ് ഉണ്ടെന്ന് സര്‍വേകള്‍ വ്യക്തമാക്കുന്നു, ഫാഷന്‍ ഷോകളിലും നിറസാന്നിധ്യം. എന്തിന് കേരളത്തില്‍ പോലും ആരാധകരേറെയാണ് ഈ ബ്രാന്‍ഡിന്. അത്ര മേലാണ് ഈ ബ്രാന്‍ഡും ബാഗും തമ്മില്‍ സ്ത്രീകള്‍ക്കുള്ള കണക്ഷന്‍. മലയാളി താരം പൃഥ്വിരാജ് പോലും താന്‍ ആദ്യമായി ഭാര്യയ്ക്ക് വാങ്ങി നല്‍കിയ സമ്മാനം ലൂയി വടൗണ്‍ ബാഗാണെന്ന് പറഞ്ഞിട്ടുണ്ട്.

അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മിക്ക ആഡംബര ബ്രാന്‍ഡുകളും മകനും മകളുമാണ് നോക്കി നടത്തുന്നതെങ്കിലും തന്റെ ഫാഷന്‍ ഹൗസുകളില്‍ നിന്ന് പുറത്തു വരുന്ന ഓരോ ഉല്‍പ്പന്നങ്ങളെയും പരിപാലിക്കുന്ന ഒരു സംരംഭകനാണ് അദ്ദേഹം. ആ സുന്ദരമായ ലൂയി വടോണ്‍ ബാഗുകളിലൊന്ന് പരിശോധിക്കുമ്പോള്‍, അത് നമുക്ക് ബോധ്യമാകും. വര്‍ഷങ്ങള്‍ക്ക് മുമ്പും ഇപ്പോഴും.

എന്‍ജിനീയറിംഗ് പഠിച്ചിട്ടും പാഷന് പിന്നാലെ സഞ്ചരിച്ചാണ് അദ്ദേഹം സംരംഭകത്വത്തിലേക്കിറങ്ങിയത്. സ്വന്തം സംരംഭത്തെ സ്ഥല, സാംസ്‌കാരിക വ്യത്യാസമില്ലാതെ വിവിധ ബ്രാന്‍ഡുകളിലൂടെ പ്ലേസ് ചെയ്തു. മാര്‍ക്കറ്റിംഗില്‍ നിരന്തരം നൂതന പരീക്ഷണങ്ങള്‍ നടത്തി. സാധ്യതകള്‍ കണ്ടെത്താനും ഏറ്റെടുക്കലുകള്‍ നടത്താനും ധൈര്യം കാണിച്ചു. ഒരു ഉത്തമ ബിസിനസുകാരന് ഉണ്ടായിരിക്കേണ്ട എല്ലാ ഗുണങ്ങളും അര്‍ണോള്‍ട്ടില്‍ കണ്ടെത്താം. അദ്ദേഹം ശാന്തനാണ്, എങ്കിലും അദ്ദേഹത്തിന്റെ വഴികളില്‍ വളരെ സ്മാര്‍ട്ട് വര്‍ക്കറും ബുദ്ധിമാനും ആയിരുന്നു. തന്റെ ഡിസൈനര്‍മാര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുമ്പോഴും അദ്ദേഹം ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റി.

Related Articles

© 2024 Financial Views. All Rights Reserved