റാഫേല്‍ കരാറിനെയും നോട്ട് നിരോധനത്തെയും പുകഴ്ത്തി രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം; ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചൂടില്‍ നരേന്ദ്രമോദി സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങളെ പുകഴ്ത്തി പറയാനും രാഷ്ട്രപതി മടികാണിച്ചില്ല

January 31, 2019 |
|
News

                  റാഫേല്‍ കരാറിനെയും നോട്ട് നിരോധനത്തെയും പുകഴ്ത്തി രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം; ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചൂടില്‍ നരേന്ദ്രമോദി സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങളെ പുകഴ്ത്തി പറയാനും രാഷ്ട്രപതി മടികാണിച്ചില്ല

റാഫേല്‍ കരാര്‍ ഇന്ത്യയുടെ പ്രതിരോധ മേഖലയ ശക്തിപ്പെടുത്തിയെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. പാര്‍ലമെന്റില്‍ നടന്ന സംയുക്ത സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗത്തിലാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഇക്കാര്യം പറഞ്ഞത്. പ്രതിരോധമേഖലയ്ക്ക് ഇത്തരം സംവിധാനങ്ങള്‍ ഗുണം ചെയ്യുമെന്നാണ് രാഷ്ട്രപതി അറിയിച്ചിട്ടുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാറിനെ പ്രകീര്‍ത്തിച്ചാണ് രാഷ്ട്രപതി രാനാഥ് സംസാരിച്ചത്. നോട്ട് നിരോധനമടക്കുള്ള സാമ്പത്തിക പരിഷ്‌കരണങ്ങളിലൂടെ സര്‍ക്കാര്‍ കള്ളപ്പണം പിടിച്ചെടുത്തെന്നും റാനാഥ് കോവിന്ദ് നയപ്രഖ്യാപന പ്രസംഗത്തിലൂടെ പറഞ്ഞു. 

റാഫേല്‍ കരാറില്‍ നടന്ന അഴിമതിയും, പ്രതിരോധ രംഗത്ത് ഒരു പരിചയുമില്ലാത്ത അനില്‍ അംബാനിക്ക് കമ്പനിക്ക് സര്‍ക്കാര്‍ വഴിവിട്ട് സാമ്പത്തിക പുരോഗതിയുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്തു കൊടുത്തുവെന്ന ആരോപണവുമെല്ലാം രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നത്. ഇതെല്ലാം കാറ്റില്‍ പറത്തിയാണ് റാഫേല്‍ കരാറിനെ പുകഴ്ത്തി രാഷ്ട്രപതി സംസാരിച്ചിട്ടുള്ളത്. 

മോദി സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങളെ പ്രകീര്‍ത്തിച്ചാണ് രാഷ്ട്രപതി പ്രസംഗം തുടങ്ങിയത്. പുതിയൊരു ഇന്ത്യയുടെ നിര്‍മ്മാണത്തിന് വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നു രാഷ്ട്രപതി പറയുഞ്ഞു. പ്രധനമന്ത്രിയുടെ ലൈഫ് ഇന്‍ഷുറന്‍സ് സ്‌കീം പദ്ധതിയുടെ ഗുണം 21 കോടി ലഭിച്ചത്. 2014ല്‍ അധികാരത്തിലെത്തിയ മോദിസര്‍ക്കാര്‍ പുതിയൊരു ഇന്ത്യയുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുന്ന കാര്യത്തില്‍ മോദി സര്‍ക്കാര്‍ വിജയിച്ചുവെന്നും രാഷ്ട്രപതി അഭിപ്രായയപ്പെട്ടു. 

 

 

 

Read more topics: # Ramnath Kovind,

Related Articles

© 2025 Financial Views. All Rights Reserved