മുകേഷ് അംബാനി ഉയരങ്ങളിലേക്ക്; 2019 ല്‍ ആകെ സമ്പാദിച്ചത് 17 ബില്യണ്‍ ഡോളര്‍; അംബാനിക്ക് ഇന്ത്യയില്‍ എതിരാളികളില്ല

December 24, 2019 |
|
News

                  മുകേഷ് അംബാനി ഉയരങ്ങളിലേക്ക്; 2019 ല്‍ ആകെ സമ്പാദിച്ചത് 17 ബില്യണ്‍ ഡോളര്‍; അംബാനിക്ക് ഇന്ത്യയില്‍ എതിരാളികളില്ല

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി റെക്കോര്‍ഡ് നേട്ടമാണ് 2019 ല്‍ കൈവരിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വപനെന്ന പദവി സ്വീകരിച്ചാണ് മുകേഷ് അംബാനി ഇപ്പോള്‍ മുന്നേറുന്നത്.  അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് റെക്കോര്‍ഡ് വളര്‍ച്ചയിലൂടെയാണ് ഇപ്പോള്‍ മുന്നേറുന്നതെന്നര്‍ത്ഥം.  റില്യന്‍സ് ഇന്‍ഡസ്ട്രീസിന്റെ ടെലികോം, റീട്ടെയ്ല്‍, പെട്രോ കെമിക്കല്‍ ബിസിനസ് ശൃംഖല കൂടുതല്‍ വളര്‍ച്ച കൈവരിച്ചതോടെ മുകേഷ് അംബാനി  2019 ല്‍ മുകേഷ് അംബാനി 17 ബില്യണ്‍ ഡോളറിലധികം സമ്പാദ്യമാണ് കൈവരിച്ചത്. ഇതോടെ മുകേഷ് അംബാനിയുടെ ആസ്തി 60 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്നാണ് ബ്ലൂംബര്‍ഗ് പുറത്തുവിട്ട റിപ്പോട്ടിലൂടെ വ്യക്തമാക്കുന്നത്.  ആസ്തികള്‍ വര്‍ധിച്ചതോടെ അംബാനി ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരനായി മാറിയെന്നാണ് റിപ്പോര്‍ട്ട്.  

കമ്പനിയുടെ ഓഹരി വിലയിലടക്കം നടപ്പുവര്‍ഷം ആകെ 40 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. അതേസമയം വിപണി മൂല്യത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത് ഇടംപിടിച്ചിട്ടുള്ള കമ്പനി റിലയന്‍സ് ഇന്‍ഡസ്ട്രീസാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം ഏകദേശം 10 ലക്ഷം കോടി രൂപയളമാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത് . അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ റിലയന്‍സ് കടരഹിതമായ കമ്പനിയായി മാറിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പെട്രോ-കെമിക്കല്‍ മേഖലയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് നടത്തുന്ന മുന്നേറ്റവും, സൗദി അരാംകോ, ബ്രിട്ടീഷ് പെട്രോളിയം കമ്പനിയുമായുള്ള സഹകരണവും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വളര്‍ച്ചയില്‍ മുഖ്യ പങ്ക് വഹിക്കും. 

അടുത്ത 24 മാസത്തിനുള്ളില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 200 ബില്യണ്‍ ഡോളറിലേക്കെത്തുമെന്നാണ് വിലയിരുത്തല്‍. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലയ്ഞ്ച് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ കമ്പനിയാകും റിലയന്‍സ് ഇന്‍ഡസ്ട്രീസെന്നാണ ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ച് അഭിപ്രായപ്പെട്ടിട്ടുള്ളത്.  കമ്പനിയുടെ മൂല്യം 14.27 ലക്ഷം കോടി രൂപയായി ഉയരുമെന്നാണ് ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ച് നിലവില്‍ വ്യക്തമാക്കിയിട്ടുള്ളത്. നിലവില്‍ 122 ബില്യണ്‍ ഡോളറാണ് കമ്പനിയുടെ വിപണി മൂല്യമായി കണക്കാക്കിയിട്ടുള്ളത്.  ഓഹരി വില 1600 രൂപയിലേക്കെ്ത്തുമെന്നാണ് വിലയിരുത്തല്‍. 

മൊബൈല്‍ പോയിന്റ് ഒഫ് സെയില്‍ (എം.പി.ഒ.എസ്) ആശയവുമായി അസംഘടിത മേഖലയിലെ കിരാന സ്റ്റോറുകളെ ബന്ധിപ്പിച്ച് തുടക്കമിടുന്ന ഇ-കൊമേഴ്‌സ് സംരംഭം, മൈക്രോസോഫ്റ്റുമായി ചേര്‍ന്നുള്ള എസ്.എം.ഇ സംരംഭം, ജിയോ ഫൈബര്‍ ബ്രോഡ്ബാന്‍ഡ്, ഡിജിറ്റല്‍ അഡ്വര്‍ടൈസിംഗ് തുടങ്ങിയ സംരംഭങ്ങളെല്ലാം റിലയന്‍സിന്റെ മൂല്യവും പ്രവര്‍ത്തനവും ശക്തിപ്പെടുമെന്നാണ് അഭിപ്രായം. രാജ്യത്തെ ഏറ്റവും വലിയ ടെികോം കമ്പനിയായ റിലയന്‍സ ജിയോ, പെട്രോ കെമിക്കല്‍ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നീ കമ്പനികളെല്ലാം നിലവില്‍ കൂടുതല്‍ പരിഷ്‌കരണം നടപ്പിലാക്കിയാണ് മുന്നേറുന്നത്.  

Related Articles

© 2025 Financial Views. All Rights Reserved