റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 5 ബില്യണ്‍ ഡോളര്‍ നഷ്ടം; ഓഹരി വില 6.8 ശതമാനം ഇടിഞ്ഞു; മുകേഷ് അംബാനിക്ക് കണക്കുകൂട്ടല്‍ തെറ്റിയോ?

November 03, 2020 |
|
News

                  റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 5 ബില്യണ്‍ ഡോളര്‍ നഷ്ടം; ഓഹരി വില 6.8 ശതമാനം ഇടിഞ്ഞു; മുകേഷ് അംബാനിക്ക് കണക്കുകൂട്ടല്‍ തെറ്റിയോ?

ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിക്ക് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മൊത്തം ആസ്തിയില്‍ നിന്ന് 5 ബില്യണ്‍ ഡോളര്‍ നഷ്ടമായി. ത്രൈമാസ ലാഭത്തില്‍ ഇടിവുണ്ടായതിനെ തുടര്‍ന്ന് മൂന്ന് മാസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കിലേയ്ക്കാണ് ഓഹരി വില താഴ്ന്നിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ കമ്പനിയുടെ ഓഹരി തിങ്കളാഴ്ച ഉച്ചയ്ക്ക് വരെ മുംബൈയില്‍ 6.8 ശതമാനം ഇടിഞ്ഞു. ഓഹരി വില മെയ് 12 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി.

എസ് & പി ബിഎസ്ഇ സെന്‍സെക്‌സ് 0.7 വരെ ഇടിഞ്ഞു. ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്‍ സൂചിക പ്രകാരം അംബാനിയുടെ മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും മോശം ദിവസമായിരുന്നു ഇന്ന്. അംബാനിയുടെ സമ്പാദ്യം ഏകദേശം 73 ബില്യണ്‍ ഡോളറായി കുറഞ്ഞു. കൊറോണ വൈറസ് മഹാമാരി ഇന്ധന ആവശ്യകതയെ ബാധിച്ചതിനാല്‍ റിഫൈനിംഗ്-ടു-റീട്ടെയില്‍ കോംപ്ലോമറേറ്റ് ത്രൈമാസ ലാഭത്തില്‍ 15% ഇടിവ് രേഖപ്പെടുത്തി 95.7 ബില്യണ്‍ രൂപയിലേക്ക് (1.3 ബില്യണ്‍ ഡോളര്‍) കുറഞ്ഞു. വരുമാനം 24 ശതമാനം ഇടിഞ്ഞ് 1.16 ട്രില്യണ്‍ രൂപയായി.

റിലയന്‍സിന്റെ എണ്ണ ശുദ്ധീകരണ യൂണിറ്റിന് ഗതാഗത ഇന്ധനങ്ങളുടെ ആവശ്യം ഇടിഞ്ഞു, കൊവിഡ് -19 ആളുകളെ വീട്ടിലിരിക്കാന്‍ നിര്‍ബന്ധിതരാക്കിയതാണ് ഇടിവിന് കാരണം. ടെലികോം, ഇ-കൊമേഴ്സ് ബിസിനസുകള്‍ ശക്തിപ്പെടുത്തിക്കൊണ്ട് എണ്ണ-പെട്രോകെമിക്കല്‍സ് ഭീമനെ ടെക്‌നോളജി, ഡിജിറ്റല്‍ സേവന കമ്പനിയാക്കി മാറ്റാന്‍ 63 കാരനായ അംബാനിയുടെ നേതൃത്വത്തില്‍ പദ്ധതികള്‍ നടപ്പിലാക്കി വരുന്നതിനിടെയാണ് നിലവിലെ ഇടിവ്.

വരുമാനത്തിലുണ്ടായ ഇടിവ് അംബാനിയുടെ തന്ത്രത്തെ പിന്തുണയ്ക്കുകയും റിലയന്‍സ് ഊര്‍ജ്ജമേഖലയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ഇന്ത്യയുടെ ശതകോടിക്കണക്കിന് ഉപഭോക്താക്കളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ബിസിനസുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടുന്നു. റിലയന്‍സിന്റെ മൊത്ത ശുദ്ധീകരണ മാര്‍ജിന്‍ - അല്ലെങ്കില്‍ ഒരു ബാരല്‍ ക്രൂഡ് ഓയില്‍ ഇന്ധനമായി പരിഷ്‌കരിക്കുന്നതിലൂടെ ലഭിക്കുന്ന ലാഭം - കഴിഞ്ഞ പാദത്തില്‍ ബാരലിന് 5.7 ഡോളറായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇത് 9.4 ഡോളറായിരുന്നു.

അതേസമയം, റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിന് കീഴിലുള്ള ടെലികോം ബിസിനസിലെ ലാഭം ഇതേ കാലയളവില്‍ ഏകദേശം മൂന്നിരട്ടിയായി. റിലയന്‍സ് ഓഹരികള്‍ ഈ വര്‍ഷം ഏകദേശം 29 ശതമാനം ഉയര്‍ന്നു. സെന്‍സെക്‌സ് 4 ശതമാനം ഇടിഞ്ഞു, നിക്ഷേപകര്‍ അംബാനിയുടെ ധനസമാഹരണത്തെ പ്രോത്സാഹിപ്പിച്ചതിനാല്‍ റിലയന്‍സ് അതിന്റെ ഡിജിറ്റല്‍, റീട്ടെയില്‍ യൂണിറ്റുകളില്‍ ഓഹരികള്‍ വിറ്റ് 25 ബില്യണ്‍ ഡോളറിലധികം വരുമാനം നേടി. ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്‍ സൂചിക പ്രകാരം 2020 തുടക്കം മുതല്‍ ഇതുവരെ 19.1 ബില്യണ്‍ ഡോളര്‍ അംബാനി സ്വരൂപിച്ചതോടെ ലോകത്തിലെ ആറാമത്തെ ധനികനായി അംബാനി മാറി.

Related Articles

© 2025 Financial Views. All Rights Reserved