എന്‍എംസി കമ്പനിയുടെ ഏഴ് മില്യണ്‍ ഓഹരികള്‍ കടത്തിന്റെ സുരക്ഷയായി പണയത്തില്‍; ഫണ്ട്ഡ് ഇക്വിറ്റി കോളര്‍ ഇടപാടിന്റെ ഭാഗമായി ഓഹരികള്‍ പണയം വച്ചത് ഗോള്‍ഡ്മാന്‍ സാച്ചിന്; ബി ആര്‍ ഷെട്ടിയുടെ കമ്പനിയുടെ വിവരങ്ങള്‍ പുറത്ത് വിട്ട് ഹോള്‍ഡിംഗ് കമ്പനി

February 26, 2020 |
|
News

                  എന്‍എംസി കമ്പനിയുടെ ഏഴ് മില്യണ്‍ ഓഹരികള്‍ കടത്തിന്റെ സുരക്ഷയായി പണയത്തില്‍; ഫണ്ട്ഡ് ഇക്വിറ്റി കോളര്‍ ഇടപാടിന്റെ ഭാഗമായി ഓഹരികള്‍ പണയം വച്ചത് ഗോള്‍ഡ്മാന്‍ സാച്ചിന്; ബി ആര്‍ ഷെട്ടിയുടെ കമ്പനിയുടെ വിവരങ്ങള്‍ പുറത്ത് വിട്ട് ഹോള്‍ഡിംഗ് കമ്പനി

മുംബൈ: എന്‍എംസി ഹെല്‍ത്ത് സ്ഥാപകന്‍ ബി ആര്‍ ഷെട്ടി കമ്പനിയുടെ 7 മില്യണ്‍ ഓഹരികള്‍ കടത്തിന്റെ സുരക്ഷയായി പണയം വച്ചിട്ടുണ്ടെന്ന് ഹോള്‍ഡിംഗ് കമ്പനി തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യന്‍ കോടീശ്വരന് നിലവില്‍ യുഎഇ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പില്‍ 9.81 ശതമാനം താല്‍പ്പര്യമുണ്ടെന്ന് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ബിആര്‍എസ് ഇന്റര്‍നാഷണല്‍ പറയുന്നു.

ഒരു കമ്പനിയില്‍ ഒരു ഓഹരിയുണ്ടാക്കാന്‍ സഹായിക്കുന്ന സങ്കീര്‍ണ്ണമായ ഒരു ഘടനയായ ഫണ്ട്ഡ് ഇക്വിറ്റി കോളര്‍ ഇടപാടിന്റെ ഭാഗമായി ഷെട്ടി ഗോള്‍ഡ്മാന്‍ സാച്ചിന് ഓഹരികള്‍ പണയം വച്ചിട്ടുണ്ടെന്ന് അതില്‍ പറയുന്നു. പ്രമുഖ നിക്ഷേപകരുടെ ഓഹരി വില സംശയത്തെത്തില്‍ ഓഹരി വിലയില്‍ ഇടിവുണ്ടായതിനെ തുടര്‍ന്ന് ഷെട്ടി കഴിഞ്ഞയാഴ്ച എന്‍എംസിയുടെ സഹ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചിരുന്നു.

ഡിസംബര്‍ 17 ന് പുറത്ത് വന്ന മഡ്ഡി വാട്ടേഴ്‌സ് റിപ്പോര്‍ട്ടിന് ശേഷം ഓഹരിയില്‍ 68 ശതമാനം നഷ്ടം സംഭവിച്ചു. ഇത് യുകെയുടെ ഓഹരിസൂചികയായ എഫ് ടി എസ് ഇ 100 സൂചികയിലെ ഏറ്റവും മോശം പ്രകടനമാണ്. അതേസമയം പ്രാഥമിക ഏറ്റെടുക്കല്‍ സമീപനങ്ങള്‍ ആരംഭിച്ചതായി കമ്പനി അറിയിച്ചതിനെത്തുടര്‍ന്ന് ഫെബ്രുവരി 10 ന് ഇത് കുതിച്ചുയര്‍ന്നു. യുണൈറ്റഡ് അറബ് എമിറേറ്റിലെ ഏറ്റവും വലിയ മെഡിക്കല്‍ ശൃംഖലയാണ് എന്‍എംസി. 2012 ല്‍ ലണ്ടനില്‍ പട്ടികപ്പെടുത്തിയ ആദ്യത്തെ അബുദാബി കമ്പനിയായി ഇത് മാറി. എന്‍എംസി ബാലന്‍സ് ഷീറ്റില്‍ കൃത്രിമം കാണിച്ചുവെന്നും അത് ഏറ്റെടുത്ത കമ്പനികളുടെ വില വര്‍ധിപ്പിച്ചതായും മഡ്ഡി വാട്ടേഴ്‌സ് ആരോപിച്ചതോടെ ഡിസംബര്‍ പകുതിയോടെ ഷെയറുകള്‍ ഇടിയാന്‍ തുടങ്ങിയിരുന്നു. തന്റെ എന്‍എംസി ഷെയര്‍ഹോള്‍ഡിംഗുകള്‍ നിയമപരമായ അവലോകനത്തിലാണെന്ന് ഈ മാസം ആദ്യം ഷെട്ടി പറഞ്ഞു - എന്‍എംസിയുടെ രണ്ട് മുന്‍നിര നിക്ഷേപകര്‍ക്ക് 2017 ല്‍ ഒപ്പിട്ട അദ്ദേഹത്തിന്റെ ഷെയറുകളില്‍ വലിയൊരു ഭാഗം പരിശോധിക്കുമ്പോള്‍, മറ്റ് ചില ഓഹരികള്‍ വായ്പകള്‍ക്കെതിരായ സുരക്ഷയായി പണയം വച്ചിരുന്നു.

ഷെട്ടിയുടെ ജീവിതം/ രാജിക്ക് പിന്നിലുള്ള കഥ 

മറ്റേതൊരു കോടീശ്വരനെയും പോലെ  ആര്‍ഭാടജീവിതത്തോട് ഇഷ്ടം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് ബി ആര്‍ ഷെട്ടി. ഒരു സിനിമാ കഥ പോലെ ത്രില്ലടിപ്പിക്കുന്ന ജീവിതവും രീതികളുമായിരുന്നു ഷെട്ടിയുടേത്.കഴിഞ്ഞ ആഴ്ച്ച എന്‍എംസി ഹെല്‍ത്തിന്റെ ഡയറക്ടര്‍ പദവിയില്‍ നിന്നും അദ്ദേഹം രാജി വച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. സ്വന്തമായി ഒരു ജെറ്റ്, വിന്റേജ് കാറുകളുടെ ശേഖരം, ബുര്‍ജ് ഖലീഫയില്‍ രണ്ട് നിലകള്‍, ഉന്നത രാഷ്ട്രീയ-സിനിമ ബന്ധങ്ങള്‍ എന്നിങ്ങനെയുള്ള ആര്‍ഭാടങ്ങള്‍ അദ്ദേഹത്തിനും അവകാശപ്പെടാനുണ്ട്.

വേഗതയുടെയും സ്വാതന്ത്രത്തിന്റെയും ത്രസിപ്പിക്കലാണ് തന്നെ കാറുകളെ പ്രേമിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് കഴിഞ്ഞ വര്‍ഷം ഒരു ഇന്റര്‍വ്യൂവില്‍ ഷെട്ടി പറഞ്ഞിരുന്നു. ഷെട്ടിയ്ക്ക് ഇത്തരത്തിലുള്ള ജീവിതം നയിക്കാന്‍  ആവശ്യത്തിലധികം കാശുണ്ട്. പേപ്പറുകളില്‍ മാത്രം ചുരുങ്ങുന്ന ആസ്തികള്‍ വരെ വളരെ കൂടുതലാണ്. വിവിധ കമ്പനികളിലായുള്ള അദ്ദേഹത്തിന്റെ ഓഹരി ഏതാണ്ട് 2.4 ബില്യണ്‍ ഡോളര്‍ വരുമെന്നാണ് കണക്കാക്കുന്നത്. ഈ ജീവിതത്തിനിടയിലാണ് ഷെട്ടിയുടെ ഔദ്യോഗിക രാജി വരുന്നത്.

യു.എ.ഇയിലും യൂറോപ്പിലുമായി 200 ലേറെ ആശുപത്രികളുള്ള എന്‍എംസി ഹെല്‍ത്തിന്റെ ഡയറക്ടറായിരിക്കവെയാണ് ബി ആര്‍ ഷെട്ടി രാജി വച്ചത്. നിലവില്‍ എന്‍എംസി ഹെല്‍ത്തിന്റെ ഡയറക്റ്റര്‍, ജോയിന്റ് നോണ്‍ എക്സിക്യൂട്ടിവ് ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളില്‍ നിന്നാണ് ബി ആര്‍ ഷെട്ടി ഇറങ്ങിപ്പോയത്. ഓഹരി മൂല്യം പെരുപ്പിച്ച് കാണിച്ചെന്നതുള്‍പ്പെടെ യുഎസ് വിപണി നിക്ഷേപകരായ മഡ്ഡി വാട്ടേഴ്സ് അഴിച്ചുവിട്ട ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് രാജി. എന്‍എംസിയെ വളര്‍ത്തിയ പ്രമുഖ ഇന്ത്യന്‍ സംരംഭകനാണ് ഇതോടെ പുറത്തുപോയത്.

ഷെട്ടി പുറത്തായെങ്കിലും ഭാര്യയും മരുമകനും എന്‍എംസിയുടെ തലപ്പത്തുണ്ട്. കമ്പനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന 2019 ഡിസംബര്‍ മുതല്‍ ഓഹരികളുടെ മൂല്യം മൂന്നില്‍ രണ്ട് ഭാഗം ഇടിഞ്ഞിരുന്നു. മഡ്ഡി വാട്ടേഴ്സിന്റെ ആരോപണങ്ങള്‍ മൂലം 70 ശതമാനം താഴേക്കു പോയ കമ്പനിയുടെ ഓഹരി മൂല്യം 77 കാരനായ ഭവഗുതു രഘുറാം ഷെട്ടിയുടെ രാജിക്ക് പിന്നാലെ വീണ്ടും 9 ശതമാനത്തിലേറെ ഇടിഞ്ഞു. എന്‍എംസി ഹെല്‍ത്തിന്റെ വൈസ് ചെയര്‍മാനായ ഖലീഫ അല്‍ മുഹെയ്രി വെള്ളിയാഴ്ച രാജി വെച്ചിരുന്നു. ഒപ്പം ഹാനി ബുത്തിക്കി, അബ്ദുറഹ്മാന്‍ ബസ്സാദിക്ക് എന്നിവരും ഡയറക്റ്റര്‍ സ്ഥാനമൊഴിഞ്ഞു. ഷെട്ടിയെയും മുഹെയ്രിയെയും ബോര്‍ഡ് യോഗങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കമ്പനി നേരത്തെ വിലക്കിയിരുന്നു. നിലവില്‍ ബോര്‍ഡ് അധ്യക്ഷനായ യുകെ വ്യവസായി എച്ച്‌ജെ മാര്‍ക്ക് ടോംപ്കിന്‍സ് കമ്പനിയുടെ ഒരേയൊരു നോണ്‍ എക്സിക്യൂട്ടിവ് ചെയര്‍മാനായി തുടരും. ഷെട്ടിക്കും മുഹെയ്രിക്കും കമ്പനിയിലുളള ഓഹരികളുടെ ശരിയായ മൂല്യം നിര്‍ണയിച്ചുവരികയാണ്. ഇതിനായി നിയമ-ധനകാര്യ ഉപദേശകരെ നിയോഗിച്ചിട്ടുണ്ട്. 

1970 കളില്‍ ന്യൂ മെഡിക്കല്‍ സെന്റര്‍ എന്ന പേരില്‍ അബുദാബിയില്‍ ആരംഭിച്ച്, പ്രതിവര്‍ഷം 8.5 ദശലക്ഷത്തില്‍ അധികം പേരെ ചികില്‍സിക്കുന്ന മഹാ ശൃംഖലയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എന്‍എംസിയെ വളര്‍ത്തിയത് മുഖ്യമായും ഷെട്ടിയാണ്. ആയിരക്കണക്കിനു മലയാളികള്‍ ഇവിടെ ജോലി ചെയ്തുവരുന്നു. എന്‍എംസിയുടെ ആസ്തി മൂല്യനിര്‍ണ്ണയം, കടത്തിന്റെ അളവ്, എക്‌സിക്യൂട്ടീവ് പ്രതിഫലം, എതിരാളികളുമായുള്ള കരാറുകള്‍ എന്നിവയില്‍ ആണ് സംശയം ഉന്നയിക്കപ്പെട്ടത്. മഡ്ഡി വാട്ടേഴ്സിന്റെ ആരോപണം നിഷേധിച്ച കമ്പനി, സ്വതന്ത്ര അന്വേഷണത്തിനായി മുന്‍ എഫ്ബിഐ ഡയറക്റ്റര്‍ ലൂയി ഫ്രീയെ നിയമിക്കുകയും ചെയ്തു. ഷെട്ടിയുടെ കമ്പനികളിലൊന്നായ ബിആര്‍എസ് ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ്സില്‍ അദ്ദേഹത്തിലുള്ള 20 ദശലക്ഷം ഓഹരികളുടെ ഉടമസ്ഥാവകാശം അല്‍ മുഹെയ്രിക്കും അല്‍ കബെയ്സിക്കും ആവാമെന്നും അങ്ങനെയെങ്കില്‍ ഷെട്ടി കൈവശം വെച്ചിരിക്കുന്ന ഓഹരികളുടെ മൂല്യം 9.58 ശതമാനം കുറയാമെന്നും കഴിഞ്ഞയാഴ്ചത്തെ ഫയലിംഗില്‍ സൂചിപ്പിച്ചിട്ടുണ്ട്.

യുഎഇ എക്‌സ്‌ചേഞ്ചിന്റെ ചെയര്‍മാനായ ഷെട്ടി ട്രാവലെക്സ് ആന്‍ഡ് എക്‌സ്പ്രസ് മണി, നിയോ ഫാര്‍മ, ബിആര്‍എസ് വെന്‍ചേഴ്‌സ്, ബിആര്‍ ലൈഫ്, ഫിനാബ്ലര്‍ ഉള്‍പ്പെടെയുള്ള വിവിധ സംരംഭങ്ങളുടെയും അമരക്കാരിലൊരാളാണ്. യുഎഇയിലെയും ഇന്ത്യയിലെയും ഷെട്ടിയുടെ മറ്റ് ബിസിനസ്സ് സംരംഭങ്ങളെ നിലവിലെ പ്രതിസന്ധി ബാധിക്കില്ലെന്ന് ഫര്‍സ കണ്‍സള്‍ട്ടിംഗ് സിഇഒയും മാനേജിംഗ് പാര്‍ട്ണറുമായ അബ്ദുള്‍ മോയിസ് ഖാന്‍ പറഞ്ഞു.അതേസമയം ഷെട്ടിയുടെ വീഴ്ച ആഗോള നിക്ഷേപക ലോകത്തെയും പ്രത്യേകിച്ച് ഇന്ത്യന്‍ സംരംഭകരെയും ഞെട്ടിച്ചിട്ടുണ്ട്. 1970 കളില്‍ അബുദാബിയിലെത്തി ആരംഭിച്ച്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എന്‍എംസിയെ വളര്‍ത്തിയ വമ്പന്‍ ഇന്ത്യന്‍ സംരംഭകനാണ് സ്വന്തം കമ്പനിയില്‍ നിന്ന് പുറത്തായിരിക്കുന്നത്. ഓഹരി മൂല്യത്തില്‍ തട്ടിപ്പു നടത്തപ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ ഷെട്ടിയുടെ മടക്കം വിഷമകരമാവും. ഷെട്ടി പുറത്തായെങ്കിലും ഭാര്യയും മരുമകനും എന്‍എംസിയുടെ തലപ്പത്തുള്ളതാണ് ആശ്വാസം നല്‍കുന്ന കാര്യം. എങ്കിലും ഷെട്ടിയുടെ അസാന്നിധ്യം ഓഹരി നിക്ഷേപകര്‍ക്ക് കടുത്ത ആശങ്കയാണ് സമ്മാനിച്ചത്. കമ്പനിയുടെ ഭരണപരവും മറ്റുമായ ഉത്തരവാദിത്തങ്ങള്‍ എറ്റവും മികച്ച രീതിയില്‍ നടത്താന്‍ ബോര്‍ഡിനെ അനുവദിക്കുന്നതിന് വേണ്ടിയാണ് തന്റെ രാജിയെന്ന് ഷെട്ടി പ്രതികരിച്ചു.  യുഎഇ എക്‌സ്‌ചേഞ്ച്, ട്രാവലക്‌സ് എന്നിവയുടെ സ്ഥാപകന്‍ കൂടിയാണ് കര്‍ണാടക സ്വദേശിയായ ഈ വ്യവസായി.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved