കോവിഡിനെത്തുടര്‍ന്ന് മാറ്റിവെച്ച ഒളിമ്പിക്സിന് 2.4 ബില്യണ്‍ ഡോളറിന്റെ അധിക ചെലവ്

December 05, 2020 |
|
News

                  കോവിഡിനെത്തുടര്‍ന്ന് മാറ്റിവെച്ച ഒളിമ്പിക്സിന് 2.4 ബില്യണ്‍ ഡോളറിന്റെ അധിക ചെലവ്

ടോക്കിയോ: കോവിഡ് മഹാമാരിയെ തുടര്‍ന്ന് അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചതിനെ തുര്‍ന്ന് 2.4 ബില്യന്‍ ഡോളറിന്റെ അധിക ചിലവ് ഉണ്ടാകുമെന്ന് ഒളിമ്പിക്സ് അധികൃതര്‍ അറിയിച്ചു. ഒളിമ്പിക്സ് അനിശ്ചിതമായി നീണ്ടതും കോവിഡ് ആഗോഗ്യ സംവിധാനങ്ങള്‍ ശക്തമാക്കിയതുമാണ് ബഡ്ജറ്റ് ഇത്രയും അധികം വര്‍ധിക്കാന്‍ കാരമമായെതെന്നും ഒളിമ്പിക്്സ് കമ്മിറ്റി അറിയിച്ചു.

2020ല്‍ നടക്കേണ്ട ടോക്കിയോ ഒളിമ്പിക്സ് കൊറോണ മാഹാമാരിയെ തുടര്‍ന്ന് 2021 ജൂലൈ മാസത്തിലേക്കാണ് മാറ്റിയത്. ഒലിമ്പിക്സ് മാറ്റിവെച്ചതിനാല്‍ മറ്റ് ചിലവുകള്‍ക്കായി 1.5 ബില്യണ്‍ ഡോളറും, അടുത്ത വര്‍ഷം നടക്കുന്ന ഒളിമ്പിക്സില്‍ കോവിഡ് പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി 900 ബില്യന്‍ ഡോളറും ആണ് അധിക ചിലവായി വരുന്നത്.

ജപ്പനീസ് നാണയമായ യെമന്‍രെ ഇന്നത്തെ വിനിമയ നിരക്ക് പ്രകാരം ഏകദോശം 2.56 ബില്യന്‍ ഡോളറാണ് അധിക ചിലവായി വരുന്നത്. ഒളിമ്പിക്സ് ചിലവ് വര്‍ധച്ചതുമൂലം കൂടുതല്‍ പണം സമാഹരിക്കുമെന്ന് ടോക്കയോ ഒളമ്പിക്സ് സംഘാടകര്‍ അറിയിച്ചു. കൊറോണ മാഹാമാരി അവസാനിച്ചില്ലെങ്കിലും അടുത്ത വര്‍ഷം ജൂലൈയില്‍ ഒളിമ്പിക്സ് നടത്താനാണ് ഒളിമ്പിക്സ് സ്ഘാടകരുടെ തീരുമാനം. എന്നാല്‍ ഈ അടുത്ത് നടന്ന ഒരു സര്‍വ്വേയില്‍ കോവിഡ് ഇതുപോലെ നിലനില്‍ക്കുകയാണെങ്കില്‍ ടോക്കിയോ ഒളിമ്പിക്സ് കുറച്ചു കൂടി നീട്ടുവെക്കുകയോ അല്ലെങ്കില്‍ വേണ്ട എന്നുവെക്കുകയോ ചെയ്യുന്നതാവും ഉചിതമെന്നാണ് ജപ്പാനിലെ ഭൂരിപക്ഷ ജനങ്ങളും അഭിപ്രായപ്പെടുന്നത്. ഒളിമ്പിക്സിന് വരുന്ന അധിക ചിലവിന്റെ പണം ജപ്പാന്‍ സര്#ക്കാരും ടോക്കിയോ നഗര ഭരണകൂടവും, ഒളിമ്പിക് സംഘാടകരും ചേര്‍ന്നാണ് കണ്ടത്തേണ്ടത്.

Related Articles

© 2025 Financial Views. All Rights Reserved