ഉള്ളിയുടെയും തക്കാളിയുടെയും വില 10-15 ശതമാനം വരെ കുറയും; വിളവെടുപ്പ് അടുത്തത് തന്നെ കാരണം; മൊത്ത വിലയില്‍ ഗണ്യമായ കുറവുണ്ടാക്കിയേക്കും

March 11, 2020 |
|
News

                  ഉള്ളിയുടെയും തക്കാളിയുടെയും വില 10-15 ശതമാനം വരെ കുറയും; വിളവെടുപ്പ് അടുത്തത് തന്നെ കാരണം; മൊത്ത വിലയില്‍ ഗണ്യമായ കുറവുണ്ടാക്കിയേക്കും

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വിളവിടുപ്പ് നടക്കുന്നതിനാല്‍ ഉള്ളിയുടെ തക്കാളിയുടെയും വില 10 ശതമാനം മുതല്‍  15 ശതമാനം വരെ കുറയുമെന്ന് റിപ്പോര്‍ട്ട്.  അടുത്ത ഇരുപത് ദിവസത്തിനുള്ളില്‍ വില കുറയുമെന്നാണ് വിവിധ ഭാഗങ്ങളില്‍  നിന്നുള്ള വിലയിരുത്തല്‍. മൊത്ത വിലയിലടക്കം റീട്ടെയ്ല്‍ രംഗത്ത് ഉള്ളിയുടെയും തക്കാളിയുടെയും വില കുറഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ട്.  ഏപ്രിലില്‍ മാസത്തിലേക്ക് എത്തുമ്പോള്‍  ഉള്ളിവയുടെ വില ക്വിന്റലിന് 1750 രൂപയില്‍ നിന്ന് ലാസ്‌ലോഗനില്‍ 1750 രൂപയില്‍ നിന്ന് 900-1,400 രൂപയിലേക്കെത്തുമെന്ന് അഗ്രിബിസിനസ് റിസര്‍ച്ച് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ കമ്പനിയായ അഗ്രിവാച്ച് ചീഫ് എക്‌സിക്യൂട്ടീവ് ഭാസ്‌കര്‍ നടരാജന്‍ ചൂണ്ടിക്കാട്ടി.  

ഇത് മൊത്ത വില കുറയുന്നതിന് കാരണമായേക്കുമെന്നാണ് വിലയിരുത്തല്‍.  അസാദ്പൂര്‍ മന്‍ഡിയില്‍  16 ശതമാനം വരെ ഉള്ളിയുടെ മൊത്ത വലിയില്‍ കഴിഞ്ഞ മാസം ഇടിവ് രേഖപ്പെടുത്തിയത്. എന്നാല്‍ തക്കാളിയുടെ വിലയില്‍  30 ശതമാനം ഇടിവ് കഴിഞ്ഞ മാസത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും നടരാജന്‍ ചൂണ്ടിക്കാട്ടി.  എന്നാല്‍ ഉരുളകിഴങ്ങിന്റെ വിലയില്‍  കഴിഞ്ഞ മാസം 20 ശതമാനം വില  വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.  അപ്രതീക്ഷിതമായി  ആസാദ് പൂരില്‍ അപ്രതീക്ഷിതമായ മഴയാണ്  ഉരുളകിഴങ്ങിന്റെ വില വര്‍ധിക്കാന്‍ ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്.  

എന്നാല്‍ വിളവെടുപ്പ് ശക്തമാകുന്നതോടെ ഉരുളകിഴങ്ങിന്റെ വിലയില്‍ ഇടിവ് രേഖപ്പെടുത്തിയേക്കും.  ഏകദേശം 15 ശതമാനം ഇടിവ് രേഖപ്പെടുത്തിയേക്കുമെന്നാണ് വ്യാപാരികള്‍  പറയുന്നത്.  മഹാരാഷ്ട്ര, ഗുജറാത്ത്,  മധ്യപ്രദേശ്,  രാജസ്ഥാന്‍  എന്നിവടങ്ങില്‍ വിളവെടുപ്പ് ശക്തമായതിനാല്‍  ഉള്ളിയുടെയും, തക്കാളിയുടെ വില ഗണ്യമായി കുറയുമെന്നാണ് വിലിയരുത്തല്‍. മാത്രമല്ല, മാര്‍ച്ച് 25 ന് നവരാത്രി പ്രമാണിച്ചുള്ള വ്രതമുള്ളതിനാല്‍ ഉള്ളിയുടെ ആവശ്യകത കുറയുകയും, ഇത് മൂലം വില കുറയാനുള്ള സാധ്യതയുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.  

350ഓളം വരുന്ന ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍  സവാള കിലോയ്ക്ക് 38 രൂപയും ഉരുളക്കിഴങ്ങ് കിലോയ്ക്ക് 26 രൂപയും തക്കാളി കിലോയ്ക്ക് 19 രൂപയുമാണ് വില്‍ക്കുന്നതെന്ന് ദില്ലിയിലെ ഒരു മദര്‍ ഡയറി ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിളവിടുുപ്പ് ശക്തമായ സാഹചര്യത്തിലാണ് വില കുറയാന്‍ കാരണം.  ഏപ്രില്‍ ആരംഭത്തോടെ ശരാശരി 10 ശതമാനം മുതല്‍ 15 ശതമാനം വരെ വില കുറയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള തക്കാളി വിതരണം വര്‍ധിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. മൊത്ത തക്കാളി വില ഡല്‍ഹിയില്‍ ക്വിന്റലിന് 700 രൂപയും കര്‍ണാടകയിലെ കോലറില്‍ 533 ക്വിന്റലും ആന്ധ്രാപ്രദേശിലെ മദനപ്പള്ളിയില്‍ 638 രൂപയിലുമാണ് ഇപ്പോള്‍ വ്യാപാരം അരങ്ങേറുന്നത്.  എന്നാല്‍ മാര്‍ച്ച് 25 ന് നവരാത്രിയോടനുബന്ധിച്ചുള്ള ഉപവാസം മൂലം ഉള്ളിയുടെ ആവശ്യകത കുറയാന്‍ സാധ്യതയുണ്ട്. ഇത് മൂലം ഉള്ളിയുടെയും തക്കാളിയുടെയും വില  കൂടാനുള്ള സാധ്യത ശക്തവുമാണ്.

Related Articles

© 2025 Financial Views. All Rights Reserved