കയറ്റുമതി കമ്പനികള്‍ ജിഎസ്ടി റീ ഫണ്ടില്‍ തട്ടിപ്പ് നടത്തിയതായി റിപ്പോര്‍ട്ട്; കണക്കുകള്‍ പൂര്‍ണമായും പുറത്തുവിട്ട് സിബിഐസി

June 21, 2019 |
|
News

                  കയറ്റുമതി കമ്പനികള്‍ ജിഎസ്ടി റീ ഫണ്ടില്‍ തട്ടിപ്പ് നടത്തിയതായി റിപ്പോര്‍ട്ട്; കണക്കുകള്‍ പൂര്‍ണമായും പുറത്തുവിട്ട് സിബിഐസി

ന്യൂഡല്‍ഹി: ജിഎസ്ടി റീ ഫണ്ടില്‍ കയറ്റുമതി നടത്തുന്ന വ്യാപാരികള്‍ വന്‍ തിരിമറികള്‍ നടത്തിയതായി റിപ്പോര്‍ട്ട്. വ്യാജ ഇന്‍വോയ്‌സുകള്‍ ഉണ്ടാക്കിയാണ് കയറ്റുമതി നടത്തുന്നവര്‍ ജിഎസ്ടി റീ ഫണ്ടില്‍ തിരിമറി നടത്തിയിട്ടുള്ളത്. ജിഎസ്ടിയില്‍ 5106 കയറ്റുമതിക്കാര്‍ തിരിമറികള്‍ നടത്തിയെന്നാണ് കേന്ദ്ര പരോക്ഷ നികുതി ആന്‍ഡ് കസ്റ്റംസ് (സിബിഐസി) (Central Board of Indirect Taxes and Customs (CBIC) പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം കയറ്റുമതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ നികുതിയില്‍ കൂടുതല്‍ വ്യക്തത വരുത്തുമെന്നും സിബിഐസി പറഞ്ഞു. ഈ മേഖലയിലെ കയറ്റുമതിയില്‍ വിശ്വാസമുള്ളവരെയും കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കും. 

ഐജിഎസ്ടി ക്ക് കീഴില്‍ തന്നെ ഏകദേശം 1,000  കോടി രൂപയുടെ നികുതി തട്ടിപ്പുകള്‍ തകൃതിയായി നടന്നുവരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കയറ്റുമതിക്കാര്‍ നല്‍കേണ്ട ഇന്‍പുട്ട്  ക്രെഡിറ്റ് ടാക്‌സി കൂടുതല്‍ പരിശോധനയക്ക് വിധേയമാക്കാനുള്ള നടപടികളാണ് സിബിഐസി ഇപ്പോള്‍ എടുത്തിട്ടുള്ളത്. 1.42 കയറ്റുമതി സ്ഥാപനങ്ങളില്‍ 5,106 കയറ്റുമതി കമ്പനികളില്‍ ജിഎസ്ടി റീ ഫണ്ടില്‍ തിരിമറി നടത്തിയിട്ടുണ്ടെന്നാണ് വിവരം. ഈ കമ്പനികളെയെല്ലാം പൂര്‍ണമായി പരിശോധിക്കാനുള്ള നടപടികളാണ് സിബിഐസി ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത്. റീഫണ്ട് തരിച്ചു പിടിച്ച് ജിഎസ്ടി നിയമങ്ങള്‍ കര്‍ശനമാക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം.

 

Related Articles

© 2025 Financial Views. All Rights Reserved