കൊറോണ ഓയോ ഹോട്ടല്‍സിനെയും പിടികൂടി; 5000-25,000 പേരെ പിരിച്ചുവിടാനൊരുങ്ങി ഓയോ; ചിലവ് കുറക്കുക ലക്ഷ്യം; മാന്ദ്യപ്പേടിയില്‍ വിവിധ കമ്പനികള്‍

March 05, 2020 |
|
News

                  കൊറോണ ഓയോ ഹോട്ടല്‍സിനെയും പിടികൂടി;  5000-25,000 പേരെ പിരിച്ചുവിടാനൊരുങ്ങി ഓയോ; ചിലവ് കുറക്കുക ലക്ഷ്യം; മാന്ദ്യപ്പേടിയില്‍ വിവിധ കമ്പനികള്‍

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ ആഘാതത്തില്‍  വിവിധ കമ്പനികള്‍ ശക്തമായ നടപടികളാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. പ്രമുഖ യൂനികോണ്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ  ഓയോ ഹോട്ടല്‍സ് 5000 മുതല്‍ 25,000 വരെ തൊഴിലുകള്‍ വെട്ടിക്കുറക്കാന്‍ തീരുമാനിച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.  ആഗോളതലത്തില്‍ അതിവേഗം വളരുന്ന ഓണ്‍ലൈന്‍ ഹോട്ടല്‍ ശൃംഖലയാണ് ഓയോ. നിലവില്‍ സോഫ്റ്റ് ബാങ്ക് അടക്കമുള്ള നിക്ഷേപക സ്ഥാപനങ്ങളുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഓയോ.  2013ല്‍ സ്ഥാപിതമായ ശേഷം കമ്പനി ഇപ്പോള്‍ 10 ബില്യണ്‍  മൂല്യത്തിലാണ് പ്രവര്‍ത്തിക്കുന്നത്.  2013 ന് ശേഷം ആഗോള കതലത്തില്‍ അതിവേഗം പടര്‍ന്നുപിടിച്ച കമ്പനി ഇപ്പോള്‍ കൊറോണ വൈറസിന്റെ ആഘാതം മൂലം ചിലവ് ചുരുക്കല്‍ നടപടികളിലേക്കാണ് കമ്പനി ഇപ്പോള്‍ നീങ്ങിയിരിക്കുന്നത്. 2020ല്‍ കമ്പനിയെ വന്‍ലാഭത്തിലാക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കില്‍ 2020ന്റെ ആദ്യഘട്ടത്തില്‍തന്നെ നഷ്ടമാണ് കമ്പനിക്ക് നേരിടേണ്ടി വന്നതെന്നും ഓയോ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ റിതേഷ് അഗര്‍വാള്‍  വ്യക്തമാക്കി.  

കൊറോണ പടരുന്ന സാഹചര്യത്തില്‍ കമ്പനിക്ക് ജീവനക്കാരെ പിരിച്ചുവിടാതെ രക്ഷയില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ടൂറിസ്റ്റ് മേഖല താറുമാറായതോടെ ഓയോക്ക് വിപണന രംഗത്ത് വലിയ തിരിച്ചടികള്‍ ഏറ്റിട്ടുണ്ട്. അതേസമയം ഓയോ നടപ്പുവര്‍ഷത്തില്‍ കൂടുതല്‍ വരുമാനമാണ് പ്രതീക്ഷിക്കുന്നത്.  എന്നാല്‍ ഓണ്‍ലൈന്‍ ഹോട്ടല്‍ ബുക്കിംഗ് സംരംഭമായ ഓയോയുടെ നഷ്ടത്തില്‍ കുറവ് വരുന്നിട്ടുണ്ട്. 2018 സാമ്പത്തിക വര്‍ഷത്തില്‍ 24 ശതമാനമായിരുന്നു ഇന്ത്യയില്‍ നിന്നുള്ള നഷ്ടം. എന്നാല്‍ 2019 ല്‍ അത് 14 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. ഇന്ത്യയില്‍ നിന്നുള്ള ലാഭവിഹിതം 2.9 മടങ്ങ് വര്‍ധിച്ച് 604 മില്യണ്‍ ഡോളറായി. 

2019 സാമ്പത്തിക വര്‍ഷത്തിലെ കമ്പനിയുടെ മൊത്ത വരുമാനം 951 മില്യണ്‍ ഡോളറാണ്. 2018 ല്‍ നടന്ന 211 മില്യണ്‍ ഡോളറിന്റെ വില്‍പനയില്‍ നിന്നാണ് അത് 4.5 മടങ്ങ് വര്‍ധിച്ച് ഇപ്പോള്‍ ഈ വരുമാനത്തിലെത്തിച്ചേര്‍ന്നിരിക്കുന്നത്. മൊത്തം വാര്‍ഷിക വരുമാനത്തിന്റെ 63.5 ശതമാനവും ഇന്ത്യയുടെ സംഭാവനയാണ്. ബാക്കി 36.5 ശതമാനം മാത്രമാണ് ആഗോളസംഭാവന. അത് പ്രധാനമായും ചൈനയുടേതാണ്. കമ്പനിയുടെ ഇന്ത്യയിലെ വളര്‍ച്ചാനിരക്ക് 10.6 ശതമാനത്തില്‍ നിന്ന് 14.7 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്.

സാമ്പത്തിക മുന്നേറ്റത്തിന് വേണ്ടിയുള്ള സ്ഥായിയായ ഞങ്ങളുടെ നിലനില്‍പ്പും പ്രവര്‍ത്തനവും തുടര്‍ന്നാല്‍, ശക്തവും സുസ്ഥിരവുമായ ഒരു പാതയിലൂടെ സാമ്പത്തിക നേട്ടം കൈവരിക്കാന്‍, 2020ലും തുടര്‍ന്നും കഴിയുമെന്ന് കമ്പനിയുടെ ഗ്ലോബല്‍ സിഎഫ്ഒ അഭിഷേക് ഗുപ്ത പറഞ്ഞു. 

കമ്പനിയുടെ ദിവസേനയുള്ള ബുക്കിംഗുകള്‍ക്ക് പുറമെ ആഗോളമായി ഹോട്ടലുകളുടെയും ആസ്തിയുടമകളുടെയും വര്‍ധനവുമുണ്ടായിട്ടുണ്ട്. 2019 വര്‍ഷത്തില്‍ 4300 ആസ്തിയുടമകളുടെ സഹകരണത്തോടെ 120 രാജ്യങ്ങളില്‍ നിന്നുള്ള 180 മില്യണ്‍ അതിഥികള്‍ക്കാണ് ഓയോ ആതിഥ്യം വഹിച്ചത്. 2019 ല്‍ അതിഥികളുമായുണ്ടാക്കിയ ബന്ധമാണ് ഇത്തരമൊരു നേട്ടം കൈവരിക്കാന്‍ ഓയോയെ സഹായിച്ചത്. വരുമാനത്തിന്റെ 73 ശതമാനവും ആവര്‍ത്തിച്ചുള്ള ഉപഭോക്താക്കളുടെ സംഭാവനയാണ്. 

Related Articles

© 2025 Financial Views. All Rights Reserved