കോവിഡ് വകഭേദം: മരുന്ന് കമ്പനികളുടെ ഓഹരികള്‍ക്ക് വന്‍ നേട്ടം

November 27, 2021 |
|
News

                  കോവിഡ് വകഭേദം: മരുന്ന് കമ്പനികളുടെ ഓഹരികള്‍ക്ക് വന്‍ നേട്ടം

വാഷിങ്ടണ്‍: കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ മരുന്ന് കമ്പനികളുടെ ഓഹരികള്‍ക്ക് വിപണികളില്‍ നേട്ടം. ദക്ഷിണാഫ്രിക്കയില്‍ ഒമൈക്രോണ്‍ വകഭേദം കണ്ടെത്തിയതിന് പിന്നാലെയാണ് വിപണിയില്‍ പല മരുന്ന് കമ്പനികളുടേയും ഓഹരി വില ഉയര്‍ന്നു. മോഡേണയുടെ ഓഹരി വിലയില്‍ 25 ശതമാനത്തിന്റെ വര്‍ധനവാണുണ്ടത്.

ഫൈസര്‍ എട്ട് ശതമാനവും ബയോടെക് 20 ശതമാനവും വര്‍ധിച്ചു. ഫൈസറും ബയോടെകും ചേര്‍ന്നാണ് കോവിഡ് വാക്‌സിന്‍ പുറത്തിറക്കുന്നത്. പുതിയ വകഭേദത്തിന് നിലവിലുള്ള വാക്‌സിനുകള്‍ ഫലപ്രദമാണോയെന്ന പഠനം ആരംഭിച്ചതായി ബയോടെക് അറിയിച്ചിരുന്നു. 100 ദിവസത്തിനുള്ളില്‍ വാക്‌സിന്റെ പുതിയ വകഭേദം പുറത്തിറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ഓഹരി വിപണികളിലും ആശങ്ക സൃഷ്ടിച്ചിരുന്നു. യു.എസ് ഓഹരി സൂചികയായ ഡൗണ്‍ ജോണ്‍സ് 2.5 ശതമാനം നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. യുറോപ്യന്‍ ഓഹരികള്‍ 17 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്. ആഡംബര കപ്പല്‍ സര്‍വീസ് നടത്തുന്ന കമ്പനികളുടേയും വിമാന കമ്പനികളുടേയും ഓഹരികള്‍ക്ക് യു.എസ് വിപണിയില്‍ വലിയ തിരിച്ചടിയേറ്റു.

Related Articles

© 2025 Financial Views. All Rights Reserved