
2018 ലെ പേഴ്‌സണല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ബില്‍ ജൂണ്‍ മാസത്തില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ സാധ്യത. പൊതു തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ വ്യക്തി വിവര സംരക്ഷണ ബില്‍ അവതിരിപ്പിക്കുകയുള്ളുവെന്ന് ഉന്നത ഉദ്ദ്യോഗസ്ഥന്‍ പറഞ്ഞു. ഇന്ത്യയിലും വിദേശത്തും സംയോജിപ്പിച്ചിരിക്കുന്ന സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ വ്യക്തികളുടെ വ്യക്തിപരമായ വിവരങ്ങള്‍ എങ്ങനെ പ്രോസസ് ചെയ്യുമെന്നത് ബില്ലില്‍ പ്രതിപാദിക്കുന്നു.
ഇലക്ട്രോണിക്‌സ്, ഐടി വകുപ്പുകളുടെ (മീറ്റ്) അംഗങ്ങള്‍ ബില്ലിന്റെ കരട് നിയമത്തെ മന്ത്രിസഭയിലേക്ക് അയച്ചിട്ടുണ്ട്. ബില്ലിനെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ നിയമ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സെഷനില്‍ ഇത് കൊണ്ടുവരേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. ഇപ്പോഴത്തെ പാര്‍ലമെന്റ് സെഷന്‍ ജനുവരി 8 ന് അവസാനിക്കും.
വിവരങ്ങളുടെ സംരക്ഷണത്തിന് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുള്‍പ്പെടുന്ന നിയമസംവിധാനത്തിന്റെ കരട് രൂപം കഴിഞ്ഞ വര്‍ഷം ജൂണില്‍ ജസ്റ്റിസ് ബി.എന്‍.ശ്രീകൃഷ്ണ കമ്മീഷന് സമര്‍പ്പിച്ചിരുന്നു. ഇന്ത്യയില്‍ ഉപയോഗിക്കപ്പെടുന്നതും വിനിമയം ചെയ്യപ്പെടുന്നതും വെളിപ്പെടുത്തപ്പെടുന്നതും ശേഖരിക്കപ്പെടുന്നതും സംസ്‌കരിക്കപ്പെടുന്നതുമായ സ്വകാര്യവിവരങ്ങള്‍ക്കെല്ലാം ബാധകമായ നിയമത്തിന്റെ കരടാണിത്.
ടെലികോസിനും ബാങ്കുമായും ആധികാരികമാക്കാനുള്ള ഒരു ഉപാധിയായി ഉപഭോക്താക്കള്‍ ആധാറിന്റെ സ്വമേധയാ ഉപയോഗിക്കാനുള്ള അനുവാദം പാര്‍ലമെന്റിന്റെ നിലവിലുള്ള സെഷനില്‍ ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വ്യക്തിഗത വിവരങ്ങളുടെയും ബയോമെട്രിക്‌സ് പോലുള്ള ഡേറ്റയുടെയും ഉപയോഗത്തിനായി കര്‍ശനമായ നിയമങ്ങള്‍ നിര്‍ബന്ധമാക്കുന്ന ഡേറ്റ ബില്‍ ഇതുവരെ അവതരിപ്പിക്കപ്പെട്ടിട്ടില്ല.
നിര്‍ണായകമായ വ്യക്തിഗത വിവരങ്ങള്‍ നിര്‍വ്വചിക്കാന്‍ സമിതി അതിനെ സര്‍ക്കാരിന് വിട്ടുകൊടുത്തു. സെക്ടര്‍ റെഗുലേറ്റര്‍മാരും പ്രസക്തമായ വകുപ്പുകളും സെന്‍സിറ്റീവ് വ്യക്തിഗത വിവരങ്ങള്‍ എന്തൊക്കെയാണെന്നു വിശദീകരിക്കും. അത്തരം ഡാറ്റകള്‍ ഇന്ത്യയില്‍ മാത്രം സൂക്ഷിക്കേണ്ടതുണ്ട്.ഇന്ത്യാക്കാരുടെ വിവരങ്ങള്‍ പ്രാദേശികമായി സൂക്ഷിക്കുന്നതും, വിവര ശേഖരണത്തിനും അതിന്റെ കൈകാര്യത്തിനും കൈമാറ്റത്തിനും വ്യക്തികളില്‍ നിന്നുള്ള പൂര്‍ണ സമ്മതം ഉറപ്പുവരുത്തുന്നതുമെല്ലാം ഇന്ത്യയുടെ പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍-2018 നുള്ള കമ്മീഷന്റെ നിര്‍ദേശങ്ങളാണ്.