അസെന്‍ഡ് നിക്ഷേപ സംഗമത്തിന് തുടക്കം; കേരളം അഴിമതി കുറഞ്ഞ സംസ്ഥാനമെന്ന് മുഖ്യമന്ത്രി; അസെന്‍ഡ് നിക്ഷേപ സംഗമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിക്കുക വന്‍കിട പദ്ധതികള്‍

January 09, 2020 |
|
News

                  അസെന്‍ഡ് നിക്ഷേപ സംഗമത്തിന് തുടക്കം; കേരളം അഴിമതി കുറഞ്ഞ സംസ്ഥാനമെന്ന് മുഖ്യമന്ത്രി; അസെന്‍ഡ് നിക്ഷേപ സംഗമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിക്കുക വന്‍കിട പദ്ധതികള്‍

കൊച്ചി: കേരളത്തില്‍ പുതിയ നിക്ഷേപം എത്തിക്കാനുള്ള തിടുക്കത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനും, ഇടതുമുന്നണിയും, രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപ കേന്ദ്രമാക്കി മാറ്റാനുള്ള ഏറ്റവും വലിയ നീക്കമാണ് സര്‍ക്കാര്‍  നടത്തുന്നത്.  രാജ്യത്തെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം, സാമ്പത്തിക സ്ഥിരതയില്‍ മുന്നിട്ട് നില്‍ക്കുന്ന സംസ്ഥാനം എന്നീ ഘടകങ്ങളെല്ലാം നോക്കിയാല്‍  നിക്ഷേപകരുടെ ആകര്‍ഷണ കേന്ദ്രമാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.  കേരളം ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണെന്നാണ് പിണറായി വിജയന്‍ ഇന്ന് വ്യക്തമാക്കിയത്.  മാത്രമല്ല,  ഇന്റര്‍നെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച സംസ്ഥാനം, ജീവനക്കാരുടേയും തൊഴിലാളികളുടേയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം, ഇതിനായി പദ്ധതികള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപസംഗമം അസെന്‍ഡിന്റെ രണ്ടാം ലക്കത്തിന്  തുടക്കം കുറിച്ച്  സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാരിന്റ പദ്ധതികളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കുകയും ചെയ്തു. 

കൊച്ചിയില്‍ നടക്കുന്ന അസെന്‍ഡ് നിക്ഷേപ സംഗമത്തില്‍ സര്‍ക്കാര്‍  അവതരിപ്പിക്കുക  വന്‍കിട പദ്ധതികാളാകും. കൊച്ചി അമ്പലമുകളില്‍  1864 കോടി രൂപ മുതല്‍ മുടക്കുള്ള പെട്രോ കെമിക്കല്‍  പാര്‍ക്ക് അടക്കമുള്ള  വന്‍ പദ്ധതികളാണ് സര്‍ക്കാര്‍ അസെന്‍ഡ് നിക്ഷേപ സംഗമത്തില്‍  അവതരിപ്പിച്ച് കയ്യടി നേടാന്‍ പോകുന്നത്.  സംസ്ഥാനത്ത് തൊഴില്‍ സാഹചര്യം വിപുലപ്പെടുത്താന്‍ നിക്ഷേപ സംഗമത്തിലൂടെ സാധ്യമാകും എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ കണക്കുകൂട്ടുന്നത്. 

നിക്ഷേപ സംഗമം  കേരളത്തിന്റെ വികസനത്തിനും, സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും മുതല്‍ കൂട്ടാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. കേരളത്തില്‍ നിക്ഷേപം നടത്തുമ്പോള്‍  എന്ന പ്രമേയത്തിലാണ് അസെന്‍സ് 2020 കൊച്ചിയില്‍  നടക്കുന്നത്. 100 കോടി രൂപയിലേറെ മുതല്‍മുടക്ക് വരുന്ന 18 വന്‍കിട പദ്ധതികള്‍ സംഗമത്തില്‍ അവതരിപ്പിക്കും. സംസ്ഥാന വ്യവസായ വകുപ്പാണ് അസെന്‍ഡിന്റെ സംഘാടകര്‍. 

അതേസമയം കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മൂലധന സമാഹരണം നേടി കേരളത്തിന്റെ വികസനവും തൊഴില്‍ സാധ്യതയും വിപുലപ്പെടുത്തുക എന്നതാണ് സര്‍ക്കാറിന്റെ പ്രധാന ലക്ഷ്യം.  തിരുവനന്തപുരം, തൃശൂര്‍ മലപ്പുറം എന്നിവിടങ്ങളില്‍ സംയോജിത ഖര മാലിന്യസംസ്‌കരണ  പദ്ധതി യാഥാര്‍ത്ഥ്യമാക്കുക,  കൊച്ചി തുറമുഖത്തിന് സമീപം ലോജിസ്റ്റിക് പാര്‍ക്ക്, പുതുവൈപ്പില്‍ 300 കോടി രൂപയുടെ ക്രയോജനിക് വെയര്‍ ഹൗസ് തുടങ്ങിയ വന്‍കിട പദ്ധതികള്‍ക്ക് നിക്ഷേപകരെ തേടുകയാണ് അസെന്‍ഡിന്റെ ലക്ഷ്യം. ടൂറിസം വികസനത്തിന് ഇടുക്കിയില്‍ 100 ഏക്കറില്‍ പദ്ധതികള്‍, മൂന്നാറില്‍ റോപ്പ്വേ തുടങ്ങിയ പദ്ധതികളും അസെന്‍ഡില്‍  സംഗമത്തില്‍ അവതരിപ്പിക്കും. 

എന്നാല്‍ കേരളത്തില്‍ പലപ്പോഴും ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ക്കെതിരെ വ്യവസായിക ലോകവും,  നിക്ഷേപ ലോകവും വലിയ  എതിര്‍്പ്പാണ് പ്രകടിപ്പിച്ചത്.  പണിമുടക്ക് കേരളത്തിലെ വകസനത്തെ പൂര്‍ണമായും ബാധിച്ചേക്കും. ഒരു ദിവസത്തെ ഹര്‍ത്താലില്‍ സര്‍ക്കാറിന് ഭീമമായ തുകയാണ് നഷ്ടം വരുന്നത്.  എന്നാല്‍, പൊതുപണിമുടക്ക് ആഗോളനിക്ഷേപസംഗമത്തെ ബാധിക്കില്ലെന്ന് സംഘാടകര്‍ ഉറപ്പുനല്‍കുന്നു. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ പ്രദര്‍ശനവും സംഗമത്തോട് അനുബന്ധിച്ച് നടക്കും.  

Related Articles

© 2025 Financial Views. All Rights Reserved