പൊതുമേഖലാ സ്ഥാപനങ്ങളില്‍ സ്വകാര്യവത്ക്കരണം ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം; ഓഹരി പങ്കാളിത്തം 51 ശതമാനത്തിലേക്ക് ചുരുങ്ങും

October 07, 2019 |
|
News

                  പൊതുമേഖലാ സ്ഥാപനങ്ങളില്‍ സ്വകാര്യവത്ക്കരണം ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം;  ഓഹരി പങ്കാളിത്തം 51 ശതമാനത്തിലേക്ക് ചുരുങ്ങും

ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി പങ്കാളാത്തം 51 ശതാമനത്തിന് താഴെയെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. ഇക്കാര്യം വ്യക്തമാക്കി കൊണ്ട് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. കേന്ദ്രസര്‍ക്കാര്‍ നിതി ആയോഗ്, വിവിധ മന്ത്രാലയങ്ങള്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തും. അതേസമയം ഓഹരി പങ്കാളിത്തം 51 ശതമാനത്തിലേക്ക് താഴെയെത്തിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്. കേന്ദ്രസര്‍ക്കാറിന്റെ പരിഷ്‌കാരങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടികള്‍ നേരിടേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. 

രാജ്യം മാന്ദ്യം നേരിടുന്ന സാഹചര്യത്തില്‍ കൂടുതല്‍ മൂലധന സമാഹരണം നടത്തുന്നതന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ പൊതുമേലാ സ്ഥാപനങ്ങളിലെ ഓഹരി പങ്കാളിത്തം 51 ശതമാനമാക്കി വെട്ടിക്കുറക്കാനുള്ള നീക്കം ആരംഭിച്ചിട്ടുള്ളത്. ഘട്ടം ഘട്ടമായി കേന്ദ്രസര്‍ക്കാര്‍ ഓഹരി വിറ്റഴിക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. രണ്ടില്‍ കൂടുതല്‍ സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കല്‍ നടത്തി മൂലധന സമാഹരണം നടത്താനാണ് കേന്ദ്രം ഇപ്പോള്‍ പദ്ധതിയിടുന്നത്. ഓഹരി വിറ്റഴിക്കലിനായുള്ള നടപടികള്‍ വേഗത്തിലാക്കാനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. 

എന്നാല്‍ ഓഹരി വിഹിതം 51 ശതമാനമാക്കി വെട്ടിച്ചുരുക്കുക വഴി പൊതുമേഖലാ സ്ഥാപനമെന്ന പദവി ഇല്ലാതായിപ്പോകുമെന്ന ആശങ്കയുണ്ട്. നിലവിലെ സാഹചര്യത്തില്‍ സ്വകാര്യവത്ക്കരണം നടപ്പിലാക്കയാല്‍ അത് വലിയ തിരിച്ചടി നേരിടുമെവന്നാണ് വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. ഈ പദ്ധതി നടപ്പിലാക്കുന്നതിനായി കേന്ദ്രം ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്റില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ട് തേടിയേക്കും.

Related Articles

© 2025 Financial Views. All Rights Reserved