പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വത്തില്‍ വര്‍ധനവ്; ഒരു വര്‍ഷം കൊണ്ട് 2.49 കോടിയില്‍ നിന്ന് 2.85 കോടി രൂപയിലേക്ക്; അമിത് ഷായുടെ സ്വത്തില്‍ ഇടിവ്; കേന്ദ്ര മന്ത്രിമാരുടെ സ്വത്ത് വിവരം ഇങ്ങനെ

October 15, 2020 |
|
News

                  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വത്തില്‍ വര്‍ധനവ്; ഒരു വര്‍ഷം കൊണ്ട് 2.49 കോടിയില്‍ നിന്ന് 2.85 കോടി രൂപയിലേക്ക്;   അമിത് ഷായുടെ സ്വത്തില്‍ ഇടിവ്; കേന്ദ്ര മന്ത്രിമാരുടെ സ്വത്ത് വിവരം ഇങ്ങനെ

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വത്തില്‍ വര്‍ധനവുണ്ടായതായി കണക്കുകള്‍. അതേസമയം അമിത് ഷായുടെ സ്വത്തില്‍ കുറവാണ് കാണിക്കുന്നത്. സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച് മന്ത്രിമാരടക്കം പ്രധാനമന്ത്രിയുടെ ഓഫീസില്‍ സമര്‍പ്പിച്ച അസറ്റ് ഡിക്ലറേഷനിലാണ് ഇക്കാര്യങ്ങളുള്ളത്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വത്തില്‍ വര്‍ധവുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സ്വത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറവാണ് കാണിച്ചത്.പ്രധാനമന്ത്രി മോദിയുടെ മൊത്തം ആസ്തി ഈ വര്‍ഷം ജൂണ്‍ 30 വരെ 2.85 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 2.49 കോടി രൂപയായിരുന്നു. 36 ലക്ഷം രൂപയുടെ വര്‍ധനവാണ് കാണിച്ചിരിക്കുന്നത്.

3.3 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 33 ലക്ഷം രൂപയുടെ സുരക്ഷിത നിക്ഷേപത്തില്‍ നിന്നും ലഭിച്ച ലാഭവുമാണ് മോദിയുടെ വരുമാനത്തില്‍ വര്‍ധവ് ഉണ്ടാക്കിയതെന്നാണ് പി.എം.ഒയ്ക്ക് മുന്‍പില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നത്. ഈ വര്‍ഷം ജൂണ്‍ വരെ പ്രധാനമന്ത്രി മോദിയുടെ കൈയില്‍ 31,450 രൂപയും എസ്.ബി.ഐ ഗാന്ധിനഗര്‍ എന്‍.എസ്.സി ബ്രാഞ്ചില്‍ 3,38,173 രൂപയും ഉണ്ട്. ഇതേ ബ്രാഞ്ചില്‍ ബാങ്ക് എഫ്.ഡി.ആര്‍, എം.ഒ.ഡി ബാലന്‍സ് 1,60,28,939 രൂപയും ഉണ്ട്. 8,43,124 രൂപയുടെ ദേശീയ സേവിങ്സ് സര്‍ട്ടിഫിക്കറ്റുകളും (എന്‍.എസ്.സി) 1,50,957 രൂപ വിലമതിക്കുന്ന ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളും 20,000 രൂപയുടെ ഇന്‍ഫ്രാ ബോണ്ടുകളും മോദിക്കുണ്ട്. കൈമാറ്റം ചെയ്യാവുന്ന ആസ്തി 1.75 കോടി രൂപയ്ക്ക് മുകളിലാണ്.

അതേസമയം പ്രധാനമന്ത്രി വായ്പയെടുത്തിട്ടില്ല, അദ്ദേഹത്തിന്റെ പേരില്‍ സ്വന്തമായി വാഹനങ്ങളും ഇല്ല. എന്നാല്‍ 45 ഗ്രാം ഭാരമുള്ള നാല് സ്വര്‍ണ്ണ മോതിരങ്ങള്‍ കൈവശമുണ്ട്. ഇതിന്റെ മൂല്യം 1.50 ലക്ഷം രൂപയാണ്.ഗാന്ധിനഗറിലെ സെക്ടര്‍ -1 ല്‍ 3,531 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഒരു പ്ലോട്ട് മോദിക്ക് സ്വന്തമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഈ സ്വത്തില്‍ മൂന്ന് പേര്‍ക്ക് കൂടി പങ്കാളിത്തമുണ്ടെന്നും ഓരോരുത്തര്‍ക്കും 25 ശതമാനം തുല്യ വിഹിതമുണ്ടെന്നുമാണ് മോദി പറയുന്നത്.ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നതിന് രണ്ടുമാസം മുമ്പ് 2002 ഒക്ടോബര്‍ 25 നാണ് ഈ സ്വത്ത് വാങ്ങിയത്. അക്കാലത്ത് വില 1.3 ലക്ഷം രൂപയിലായിരുന്നെന്നും ഇതില്‍ പരാമര്‍ശിക്കുന്നു. പ്രധാനമന്ത്രിയുടെ ആസ്തികളുടെ വിപണി മൂല്യം ഇന്നത്തെ കണക്കനുസരിച്ച് 1.10 കോടി രൂപയാണ്.

രാജ്‌നാഥ് സിങ്ങ് (പ്രതിരോധ മന്ത്രി)

ഏറ്റവും പുതിയ ആസ്തി പ്രഖ്യാപനത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ ആസ്തിയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വലിയ മാറ്റമൊന്നും ഉണ്ടായില്ല. 1.97 കോടി രൂപയുടെ ചലനാസ്തിയും 2.97 കോടി രൂപയുടെ സ്ഥാവര ആസ്തിയുമാണ് അദ്ദേഹം സമര്‍പ്പിച്ചത്. എന്നാല്‍, സ്വന്തം പേരില്‍ സ്റ്റോക്ക് മാര്‍ക്കറ്റ്, ഇന്‍ഷുറന്‍സ് അല്ലെങ്കില്‍ പെന്‍ഷന്‍ പോളിസികള്‍ എന്നിവയുണ്ടോയെന്ന് സിങ് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, .32 റൗണ്ട് റിവോള്‍വറും 2 പൈപ്പും കൈവശമുണ്ടെന്ന് അദ്ദേഹം സമര്‍പ്പിച്ച രേഖകളില്‍ കാണുന്നു. ഭാര്യ സാവിത്രി സിങ് 54.41 ലക്ഷം രൂപയുടെ ആസ്തിയാണ് കാണിച്ചിരിക്കുന്നത്.

നിതിന്‍ ഗഡ്കരി (ഗതാഗത മന്ത്രി

മുന്‍ ബിജെപി പ്രസിഡന്റും കേന്ദ്ര ഗതാഗത മന്ത്രിയുമായ നിതിന്‍ ഗഡ്കരിയും ഭാര്യയും കുടുംബവും സംയുക്തമായി 2.97 കോടി രൂപയാണ് എച്ച്യുഎഫ് കാറ്റഗറി പ്രകാരം പ്രഖ്യാപിച്ചത്. എന്നാല്‍, അദ്ദേഹം സമര്‍പ്പിച്ച സ്ഥാവര ആസ്തി 15.98 കോടി രൂപയാണ്. പ്രധാനമന്ത്രി മോദി, അമിത് ഷാ, രാജ്‌നാഥ് സിങ് എന്നിവരില്‍ നിന്ന് വ്യത്യസ്തമായി ഗഡ്കരിയുടെ ആസ്തിയില്‍ 6 വാഹനങ്ങളും ഉള്‍പ്പെടുന്നു.

നിര്‍മ്മല സീതാരാമന്‍ (ധനമന്ത്രി)

ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ മൊത്തം ആസ്തി മൂല്യം രാജ്യത്തെ മുന്‍ ധനമന്ത്രിമാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ ചെറുതാണ്. ഭര്‍ത്താവിന്റെയും കാര്‍ഷികേതര ഭൂമിയും ചേര്‍ന്ന് 16.02 ലക്ഷം രൂപ വിലമതിക്കുന്ന 99.36 ലക്ഷം രൂപയുടെ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടിയാണ് നിര്‍മ്മലാ സീതാരാമന്‍ സമര്‍പ്പിച്ചത്.

സീതാരാമന് നാലുചക്ര വാഹനം ഇല്ലെങ്കിലും 28,200 രൂപ വിലമതിക്കുന്ന ആന്ധ്രപ്രദേശ് രജിസ്ട്രേഷന്‍ നമ്പറുള്ള ബജാജ് ചേതക് സ്‌കൂട്ടറുണ്ട്. അവര്‍ക്ക് 19 വര്‍ഷത്തെ ഭവനവായ്പയും ഒരു വര്‍ഷത്തെ ഓവര്‍ ഡ്രാഫ്റ്റും 10 വര്‍ഷത്തെ മോര്‍ട്ട്ഗേജ് വായ്പയുമുണ്ട്. അവരുടെ നീക്കാവുന്ന ആസ്തി 18.4 ലക്ഷം രൂപയാണ്.സീതാരാമന് നാലുചക്ര വാഹനം ഇല്ലെങ്കിലും 28,200 രൂപ വിലമതിക്കുന്ന ആന്ധ്രപ്രദേശ് രജിസ്ട്രേഷന്‍ നമ്പറുള്ള ബജാജ് ചേതക് സ്‌കൂട്ടറുണ്ട്. അവര്‍ക്ക് 19 വര്‍ഷത്തെ ഭവനവായ്പയും ഒരു വര്‍ഷത്തെ ഓവര്‍ ഡ്രാഫ്റ്റും 10 വര്‍ഷത്തെ മോര്‍ട്ട്ഗേജ് വായ്പയുമുണ്ട്. അവരുടെ നീക്കാവുന്ന ആസ്തി 18.4 ലക്ഷം രൂപയാണ്.

രവിശങ്കര്‍ പ്രസാദ് (നിയമ മന്ത്രി)

നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് മൂന്ന് സ്ഥാവര സ്വത്തുക്കളാണ് വെളിപ്പെടുത്തിയത്. പാരമ്പര്യമായി ലഭിച്ചതും സ്വയാര്‍ജിതവുമായ സ്വത്തുക്കളുടെ പട്ടികയാണ് അദ്ദേഹം സമര്‍പ്പിച്ചത്. 3.79 കോടി രൂപയുടെ സ്വത്തിന്റെ കണക്കുകളാണ് അത്. ഏകദേശം 16.5 കോടി രൂപയുടെ ആസ്തികളെ കൂടാതെ നിക്ഷേപങ്ങളുടെ ഒരു നീണ്ട പട്ടികയും അദ്ദേഹം സമര്‍പ്പിച്ചു.

സ്മൃതി ഇറാനി (ടെക്സറ്റൈല്‍സ്, വനിതാ ശിശു വികസന മന്ത്രി)

യൂണിയന്‍ മന്ത്രി സ്മൃതി സുബിന്‍ ഇറാനി 4.64 കോടി രൂപയുടെ സ്ഥാവര വസ്തുക്കളും നിക്ഷേപവും ചലനാത്മകവുമായ സ്വത്തുക്കള്‍ ഉള്‍പ്പെടെ 1.77 കോടി രൂപയുടെ ആസ്തിയും വെളിപ്പെടുത്തി.

Related Articles

© 2025 Financial Views. All Rights Reserved